മോഡി സര്ക്കാര് അധികാരത്തിലേയ്ക്ക്.
സത്യപ്രതിജ്ഞ 21ന്
സത്യപ്രതിജ്ഞ 21ന്
ലോക്‌സഭ
തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം
സ്വന്തമാക്കിയ എന്‍.ഡിഎ സഖ്യം
നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍
അധികാരത്തിലേയ്ക്ക്. 281 സീറ്റുകളില്‍ വിജയമുറപ്പിച്ച
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി
നിലകൊള്ളുന്നു. 21ന് സത്യപ്രതിജ്ഞ
ചടങ്ങ് നടക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന
സൂചനകള്‍.എന്‍.ഡി.എ
സഖ്യത്തിന് ഇതുവരെ 335 സീറ്റുകളാണ് ലഭിച്ചത്.
ഇതില്‍ 281 സീറ്റുകള്‍ ബിജെപിക്ക് മാത്രം
സ്വന്തമാണ്. യുപിഎ സഖ്യത്തിന് ഇതുവരെ
64 സീറ്റുകളാണ് നേടാനായത്. ഇതില്‍
51 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന്
നേടാനായത്.തമിഴ്‌നാട്ടില്‍ 36 സീറ്റുകള്‍
നേടി എ.ഐ.എ.ഡി.എം.കെ
മുന്നിലാണ്. മമത ബാനര്‍ജി
നേതൃത്വം നല്‍കുന്ന തൃണമുല്‍
കോണ്‍ഗ്രസിന്
33 സീറ്റുകള്‍ നേടാനായി. ശിവസേനയ്ക്ക്
19 സീറ്റുകളാണ് ലഭിച്ചത്.
1984ന് ശേഷം ഇതാദ്യമായാണ് ബിജെപിക്ക്
ഇത്രയും വലിയ നേട്ടം കൈവരിക്കാനാകുന്നത്.
കോണ്‍ഗ്രസിന്
പോലും എത്തിപ്പിടിക്കാനാകാത്ത വന്‍
വിജയമാണ് ബിജെപിയുടേത്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം
ബിജെപിക്ക് ലഭിച്ചതോടെ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍
കൃത്യമായി.ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം നടന്ന
തിരഞ്ഞെടുപ്പില്‍ 404 സീറ്റുകള്‍
നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍
2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക്
നേടാനായത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ പാര്‍ട്ടിക്ക് നേടാനായത് നിസാര
കാര്യമല്ല. സ്ഥിരതയുള്ള സര്‍ക്കാരിനെ രാജ്യത്തിന് നല്‍കാനാകുമെന്ന
പ്രതീക്ഷയിലാണ് ഏവരും.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment