സിറിയയിൽ പട്ടിണിയിൽ പൊറുതിമുട്ടി
സിംഹത്തെ കൊന്നുതിന്നു
സിംഹത്തെ കൊന്നുതിന്നു
ആഭ്യന്തരകലാപം
രൂക്ഷമായ സിറിയയിൽ പട്ടിണികൊണ്ട്
വലയുന്ന ജനങ്ങൾ വിശപ്പകറ്റാൻ മൃഗശാലയിലെ
സിംഹത്തെ കൊന്നുതിന്നു. ഇതിന്റെ ചിത്രങ്ങൾ
സോഷ്യൽ മീഡിയകളിലൂടെ
പ്രചരിക്കുകയാണ്. അൽ
-ഖർയാ അൽ- ഷയാ
മൃഗശാലയിലെ സിംഹത്തെയാണ് ഒരുസംഘം കൊന്നുതിന്നത്. സിംഹത്തിന്റെ
മൃതദേഹത്തിന് ചുറ്റും മൂന്നുപേർ
നിൽക്കുന്നതും ഇതിൽ ഒരാൾ സിംഹത്തിന്റെ
കാൽഭാഗത്തെ മാംസം
മുറിച്ചെടുക്കുന്നതുമാണ് ചിത്രത്തിലുള്ളത്. തണുപ്പുകാലത്ത് അണിയുന്നതിനുള്ള തുകൽകുപ്പായം
ഉണ്ടാക്കുന്നതിനായി തുകൽ
എടുക്കുന്നതിനാണ് സിംഹത്തെ കൊന്നത് എന്നാണ്
ചിത്രം പ്രചരിപ്പിക്കുന്നവർ അവകാശപ്പെടുന്നത്.
എന്നാൽ മാസംശേഖരിക്കുന്നതാണ്
ചിത്രത്തിലുള്ളതെന്നും സിംഹത്തെ കൊന്നുകഴിഞ്ഞാണ് ഇറച്ചി
മുറിച്ചെടുത്തതെന്ന വാദവുമായാണ് എതിരാളികൾ എത്തുന്നത്.രാജ്യത്തിന്റെ കിഴക്കൻമേഖലയിലാണ് ദാരിദ്ര്യം
കൂടുതൽ രൂക്ഷം.
ഐക്യരാഷ്ട്രസഭ രാജ്യത്ത് വിതരണം ചെയ്യാനായി
ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നുവെങ്കിലും ഭൂരിപക്ഷം ജനങ്ങൾക്കും
അത് ലഭിച്ചിട്ടില്ല.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment