കിണറ്റില്‍
അകപ്പെട്ട മ്‌ളാവിന്‍കുട്ടിക്ക്
നാട്ടുകാര്‍
രക്ഷകരായി
വിവരമറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആഷിഖിന്റെ നേതൃത്വത്തില്‍ വനപാലകരെത്തി അതിനെ ഏറ്റെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കാതെ അവരുടെ കൈയിലൊതുങ്ങിയിരുന്നു. നേരെ ഡി.എഫ്.ഒ. ഓഫീസിലേക്ക് കൊണ്ടുപോയി. ഡി.എഫ്.ഒ. സുനില്‍ സഹദേവനും റേഞ്ച് ഓഫീസര്‍ ബാബുരാജപ്രസാദും പരിശോധിച്ചു. ആറുമാസം പ്രായമുള്ള മ്‌ളാവിന്‍കുഞ്ഞിന് പരിക്കൊന്നുമുണ്ടായിരുന്നില്ല. അതിന്റെ കൂട്ടം ഉണ്ടാകാനിടയുള്ള മുളന്തേരി ഭാഗത്ത് തുടര്‍ന്ന് ഇറക്കിവിട്ടു. മ്‌ളാവിന്റെ ബാഹുല്യമുള്ള കാടാണ് അച്ചന്‍കോവിലിലേത്. രണ്ടുമാസം മുമ്പ് കാലില്‍ കമ്പി കുടുങ്ങി അവശനിലയിലായ ഒരു മാനിനെ മൂന്നുമുക്കില്‍ നിന്ന് വനപാലകര്‍ ചികിത്സിക്കാന്‍ കൊണ്ടുപോയെങ്കിലും ചത്തു. മ്‌ളാവുകള്‍ ജനവാസകേന്ദ്രത്തിലേക്ക് സ്ഥിരമായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യും. എങ്കിലും അവയെ ആക്രമിക്കാതെ വെറുതെ വിടുന്ന പതിവാണ് ഗ്രാമത്തിലുള്ളത്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment