തട്ടിക്കൊണ്ടുപോയ ലിബിയൻ
പ്രധാനമന്ത്രിയെ മോചിപ്പിച്ചു
ആയുധധാരികളായ വിമതർ തട്ടിക്കൊണ്ടുപോയ ലിബിയൻ പ്രധാനമന്ത്രി അലി സിദാനെ മോചിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നു (2013 October 10)രാവിലെയാണ് തലസ്ഥാനമായ ട്രിപ്പോളിയിലെ കോർണിത്തൻ ഹോട്ടലിൽ നിന്ന് വാഹനവ്യൂഹവുമായി എത്തിയ വിതമർ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടു പോയത്. നീതിന്യായ മന്ത്രാലയത്തിന്രെയും പ്രോസിക്യൂട്ടർ ജനറലിന്റെയും നിർദ്ദേശപ്രകാരമാണ് സിദാനെ ബന്ദിയാക്കിയതെന്ന് വിമതർ പറഞ്ഞെങ്കിലും ഇക്കാര്യം മന്ത്രാലയം നിഷേധിച്ചു. അഴിമതി, അൽക്വഇദ നേതാവ് അബു അനസ് അല്‍ ലിബിയെ യു.എസ് പ്രത്യേക സേന അറസ്റ്റ് ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സിദാനെ ബന്ദിയാക്കിയത്. അതേസമയം സിദാനെ വിട്ടയച്ചതിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ലിബിയയിലെ വിദേശകാര്യമന്ത്രി അബ്ദൽ അസീസ് പറഞ്ഞു.
ലിബിയയിൽ കടന്നു കയറി അൽ ലിബിയെ അറസ്റ്റു ചെയ്തത് വിമതരുടെ രോഷത്തിന് കാരണമായിരുന്നു. ലിബിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടെ നടപടിയെന്നാണ് വിമതരുടെ നിലപാട്
ലിബിയയിൽ കടന്നു കയറി അൽ ലിബിയെ അറസ്റ്റു ചെയ്തത് വിമതരുടെ രോഷത്തിന് കാരണമായിരുന്നു. ലിബിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടെ നടപടിയെന്നാണ് വിമതരുടെ നിലപാട്
Prof. John Kurakar
No comments:
Post a Comment