Pages

Sunday, September 1, 2013

കൊലയാളി ബസുകളും മത്സരഓട്ടവും

കൊലയാളി ബസുകളും
  മത്സരഓട്ടവും 

            മലപ്പുറം താനൂ മുക്കോലയി വെള്ളിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തി നാലു കുട്ടികളും അവരുടെ അമ്മമാരും ൾപ്പെടെ ഒരു വീട്ടിലെ എട്ടുപേ മരണമടഞ്ഞ ദാരു വാർത്ത ഒരിക്കൽക്കൂടി നമ്മുടെ പൊതുനിരത്തുകളെക്കുറിച്ച് പേടിപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ ർമ്മകളാണ് സമ്മാനിക്കുന്നത്. ബന്ധുവീട്ടിലെ വിവാഹസത്കാരത്തി പങ്കെടുത്ത് ഓട്ടോറിക്ഷയി മടങ്ങിയ കുടുംബമാണ് ലക്കുകെട്ട ഒരു സ്വകാര്യ ബസ് ഡ്രൈവറുടെ അഹങ്കാരത്തിന്റെ ഫലമായി ഭൂമിയി നിന്ന് ഒറ്റനിമിഷംകൊണ്ട് തുടച്ചുനീക്കപ്പെട്ടത്.ഒന്നരവയസുമുത എട്ടുവയസുവരെയാണ് അപകടത്തി മരിച്ച കുട്ടികളുടെ പ്രായം. മുപ്പതുപോലും തികയാത്തവരാണ് മരണം കൂട്ടിക്കൊണ്ടുപോയ ഓട്ടോയിലെ മറ്റ് യാത്രിക. ഓട്ടോ ഓടിച്ചിരുന്ന ഇരുപത്തിരണ്ടുകാരനും ഒപ്പമുണ്ടായിരുന്ന ഇരുപതുകാരനും ജീവിതം എന്തെന്ന് അറിയും മുൻപേ യാത്രയാകേണ്ടിവന്നു. ഇവരുടെയെല്ലാം വീട്ടുകാർക്കും ബന്ധുക്കൾക്കും സംഭവിച്ച തീരാനഷ്ടത്തിന് ഉത്തരവാദിയായ ബസ് ഡ്രൈവ അപകടം നടന്ന ഉടനെ ഇറങ്ങിയോടി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. ബസിലെ മറ്റു ജീവനക്കാരും ഞൊടിയിടയി തടിതപ്പിയത്രെ.
                 സ്വകാര്യ ബസുക അരങ്ങുവാഴുന്ന എല്ലാ സ്ഥലത്തും ഇടയ്ക്കിടെ ഇമ്മാതിരി അപകടങ്ങ പതിവായിട്ടുണ്ട്. മത്സരഓട്ടം സ്വകാര്യ ബസുകളുടെ പതിവു രീതിയുമാണ്. പരമാവധി യാത്രക്കാരെ വലയിലാക്കാനുള്ള വെപ്രാളത്തി മുന്നിലുള്ള മറ്റു ബസുകളെ പിന്നിലാക്കാ നടത്തുന്ന സാഹസിക ശ്രമങ്ങളാണ് മിക്കപ്പോഴും ഇതുപോലുള്ള അപകടങ്ങ വരുത്തിവയ്ക്കുന്നത്. താനൂരി അപകടം സൃഷ്ടിച്ച സ്വകാര്യ ബസും മറ്റൊരു ബസ് മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയുടെ മേ പാഞ്ഞുകയറിയതെന്ന് ദൃക്സാക്ഷിക പറയുന്നു.കൊലയാനയെപ്പോലെ ഇതിനുമുൻപും അരഡസനോളം അപകടങ്ങ വരുത്തിവച്ച ചരിത്രവും ബസിനുണ്ടെന്ന വിവരവും ഇപ്പോ പുറത്തുവന്നിട്ടുണ്ട്. താനൂരി മാത്രമല്ല, സംസ്ഥാനത്ത് എവിടെയും ഇതുപോലുള്ള കൊലയാളി ബസുക കാണാം. ഓരോ അപകടമുണ്ടാകുമ്പോഴും അന്വേഷണവും റിപ്പോർട്ട് തേടലുമൊക്കെ നടക്കാറുണ്ട്. ഗതാഗതനിയമം ർക്കശമാക്കുമെന്ന പ്രഖ്യാപനവും കൂട്ടത്തിലുണ്ടാകും. വലിയ അപകടത്തിന്റെ ഞെട്ട മാറുന്നതുവരെയായിരിക്കും ഇത്തരം പ്രഖ്യാപനങ്ങളുടെ ആയുസ്. രണ്ടുദിവസം കഴിയുമ്പോ എല്ലാവരും സംഭവം മറക്കും.ഇത്തരത്തിലുള്ള  ബസ്സുകളുടെ  പെർമിറ്റ്‌  റദ്ദാക്കാൻ  സർക്കാരിന്  കഴിയണം .തുടർച്ചയായി അപകടം  വരുത്തുന്ന  ഡ്രൈവർ മാരുടെ  ലൈസൻസ് ക്യാൻസൽ ചെയ്യുകയും  വേണം . നന്നേ ചെറിയ റോഡുകളും അനിയന്ത്രിതമായ വാഹനപ്പെരുപ്പവും പരാധീനതകളായി നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്ന ഓരോരുത്തരും മനസുവച്ചാലേ അപകടങ്ങ കുറയ്ക്കാനാവൂ. എന്നാ, ഭ്രാന്തമായ മത്സര ഓട്ടമാണ് എവിടെയും കാണുന്നത്. മുന്നേപോകുന്നവനെ എങ്ങനെയും മറികടക്കുക എന്നായിട്ടുണ്ട് വാഹനം ഓടിക്കുന്നവരുടെ മനോഭാവം. സിഗ്നലുള്ള ജംഗ്ഷനുകളിൽപ്പോലും അച്ചടക്കം പാലിക്കാ ആരും ശ്രദ്ധിക്കുന്നില്ല. ഗതാഗതനിയന്ത്രണച്ചുമതലയ്ക്ക് വേണ്ടത്ര സേനാംഗങ്ങളില്ലാത്തതിനാ എവിടെയും കൈയൂക്കുള്ളവ കാര്യക്കാ എന്നതാണ് അവസ്ഥ. ഗതാഗതനിയമം നടപ്പാക്കാ ചുമതലപ്പെട്ടവ വാഹനപരിശോധനയും പിഴ ചുമത്തലുമായി നാളുക നീക്കുന്നു. നാടുനീളെ കാമറക വച്ചും ഇന്റർസെപ്റ്റർപോലുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയും അമിത വേഗക്കാരെയെല്ലാം പിടികൂടുമെന്നാണ് പറയുന്നത്. എന്നാ, തിരക്കേറിയ നഗരവീഥികൾപോലും അമിതവേഗക്കാ കൈയടക്കുകയാണ്.

 സംസ്ഥാനത്ത് വാഹനാപകടങ്ങളി മരണമടയുന്നവരുടെ സംഖ്യ ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 4286 പേരാണ് കഴിഞ്ഞവർഷം റോഡപകടങ്ങളി മരിച്ചത്. ഇതിന്റെ പത്തിരട്ടിയിലേറെയാണ് അപകടങ്ങളി പരിക്കേറ്റവരുടെ സംഖ്യ. മഹായുദ്ധങ്ങളി ജീവ നഷ്ടപ്പെടുന്നവരെക്കാ അധികമാണ് ഇന്ത്യയി റോഡപകടങ്ങ മൂലമുള്ള മരണമെന്ന് ഇതുസംബന്ധിച്ച കണക്കുക വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം രാജ്യത്തുനടന്ന റോഡപകടങ്ങളി 1,39,091 പേർക്കാണ് ജീവ നഷ്ടപ്പെട്ടത്. പരിക്കേറ്റവരുടെ സംഖ്യ ഇതിന്റെ പതിനഞ്ചിരട്ടിവരും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ർക്കാരു അനവധി കാര്യങ്ങ ചെയ്യുന്നുണ്ടെങ്കിലും അപകടനിരക്കിലോ മരണനിരക്കിലോ ഒരു കുറവും ഉണ്ടാകുന്നില്ല.

കുറ്റക്കാരെ കണ്ടെത്തി  കടുത്ത  ശിക്ഷ  നൽകിയാലേ  അപകടങ്ങൾ  കുറയ്ക്കാൻ  കഴി യുകയുള്ളൂ .

                            പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: