ഫ്രാന്‍സിസ് മാര്‍പാപ്പ -പരിശുദ്ധ കാതോലിക്കാ ബാവ
കൂടിക്കാഴ്ച സെപ്തംബര്‍ അഞ്ചിന്
ഫാ. ഡോ.കെ.എം. ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അല്മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, എകമെനിക്കല് റിലേഷന്‍സ് സെക്രട്ടറി ജിസ് ജോണ്സണ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യുഎന്നിവരടങ്ങുന്ന സഭാ പ്രതിനിധി സംഘമാണ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രൊമോഷന് ഓഫ് കിസ്ത്യന്‍ യൂണിറ്റിയുടെ നേതൃത്വത്തില്‍ കാതോലിക്കാ ബാവാ സ്വീകരണം നല്‍കും.
ഇത് നാലാം തവണയാണ് ഇരു സഭകളുടെയും മേലധ്യക്ഷന്മാര് കൂടിക്കാഴ്ച നടത്തുന്നത്. 1964 ഡിസംബര്‍ മൂന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും പോള്‍ ആറാമന്‍ മാര്‍പാപ്പയും തമ്മിലായിരുന്നു ആദ്യ കൂടിക്കാഴ്ച. മുംബൈയിലെ ആര്‍ച് ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഒരു ഓറിയന്റല്‍ ഓര്‍ത്തഡോക്സ സഭാതലവനും
മാര്‍പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാതസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും തമ്മിലായിരുന്നു പിന്നീടുള്ള കൂടിക്കാഴ്ച. ഇരുവരും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 1983 ജൂണ്‍ നാലിനായിരുന്നു മാതസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും വത്തിക്കാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കേരള സന്ദര്‍ശനവേളയില്‍ ഫെബ്രുവരി എട്ടിന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്ലെത്തിയ പരിശുദ്ധ കത്തോലിക്കാ ബാവയ്ക്ക് വിയന്ന ഇടവക വികാരി ഫാ. വില്‍സണ്‍ എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും ഇടവക ജനങ്ങളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പു നല്കി. സ്വീകരണശേഷം പരിശുദ്ധ കത്തോലിക്കാ ബാവ വിയന്നയില്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റസ് ഷോണ്‍ ബോണ്തിരുമേനിയുടെ അരമനയിലേ് പോയി.വൈകിട്ട് വിയന്ന ആം താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സന്ധ്യാനമസ്കാരത്തിന് നേതൃത്വം കൊടുക്കും. മൂന്നാം തിയതി വൈകിട്ട് നടക്കുന്ന സെന്റ്. തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലുള്ള എക മെനിക്കല്‍ സമ്മേളനത്തില്‍ ബാവാതിരുമേനി മുഖ്യാതിഥി ആയിരിക്കും. നാലാം തിയതി ബാവാ റോമിന് യാത്രതിരിക്കും.
ഇത് നാലാം തവണയാണ് ഇരു സഭകളുടെയും മേലധ്യക്ഷന്മാര് കൂടിക്കാഴ്ച നടത്തുന്നത്. 1964 ഡിസംബര്‍ മൂന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും പോള്‍ ആറാമന്‍ മാര്‍പാപ്പയും തമ്മിലായിരുന്നു ആദ്യ കൂടിക്കാഴ്ച. മുംബൈയിലെ ആര്‍ച് ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഒരു ഓറിയന്റല്‍ ഓര്‍ത്തഡോക്സ സഭാതലവനും
മാര്‍പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാതസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും തമ്മിലായിരുന്നു പിന്നീടുള്ള കൂടിക്കാഴ്ച. ഇരുവരും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 1983 ജൂണ്‍ നാലിനായിരുന്നു മാതസ് പ്രഥമന്‍ ബാവായും ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയും വത്തിക്കാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടത്തിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കേരള സന്ദര്‍ശനവേളയില്‍ ഫെബ്രുവരി എട്ടിന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്ലെത്തിയ പരിശുദ്ധ കത്തോലിക്കാ ബാവയ്ക്ക് വിയന്ന ഇടവക വികാരി ഫാ. വില്‍സണ്‍ എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും ഇടവക ജനങ്ങളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പു നല്കി. സ്വീകരണശേഷം പരിശുദ്ധ കത്തോലിക്കാ ബാവ വിയന്നയില്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റസ് ഷോണ്‍ ബോണ്തിരുമേനിയുടെ അരമനയിലേ് പോയി.വൈകിട്ട് വിയന്ന ആം താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സന്ധ്യാനമസ്കാരത്തിന് നേതൃത്വം കൊടുക്കും. മൂന്നാം തിയതി വൈകിട്ട് നടക്കുന്ന സെന്റ്. തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിലുള്ള എക മെനിക്കല്‍ സമ്മേളനത്തില്‍ ബാവാതിരുമേനി മുഖ്യാതിഥി ആയിരിക്കും. നാലാം തിയതി ബാവാ റോമിന് യാത്രതിരിക്കും.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar