മലപ്പുറം താനൂരിൽ വാഹനാപകടം
മലപ്പുറത്ത് താനൂരിൽ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരണമടഞ്ഞവരെല്ലാം. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെട്ടിപ്പടി ആലിൻചുവട് സ്വദേശികളായ കബീർ(25), അർഷക്(22) സാഹിറ(45), ആരിഫ(42) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മലപ്പുറത്ത് താനൂരിൽ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരണമടഞ്ഞവരെല്ലാം. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെട്ടിപ്പടി ആലിൻചുവട് സ്വദേശികളായ കബീർ(25), അർഷക്(22) സാഹിറ(45), ആരിഫ(42) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
August 30, 2013,വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്- തിരൂർ റോഡിൽ സർവീസ് നടത്തുന്ന എ.ടി.എ എന്ന ബസാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോയിൽ സഞ്ചരിച്ചിരുന്നവർ ഒരു വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് കത്തിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ബസിന്രെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടമുണ്ടാക്കിയ ബസ് സ്ഥിരമായി അമിത വേഗതയിലാണ് സർവീസ് നടത്തുന്നതെന്നും ആരോപണമുണ്ട്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment