Pages

Friday, August 16, 2013

സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന 18 നാവികരും മരിച്ചതായി നാവികസേന സ്ഥിരീകരിച്ചു.

സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന 18 നാവികരും മരിച്ചതായി നാവികസേന സ്ഥിരീകരിച്ചു. 
mangalam malayalam online newspaperസ്‌ഫോടനത്തില്‍ തകര്‍ന്ന മുങ്ങിക്കപ്പല്‍ ഐഎന്‍എസ്‌ സിന്ധുരക്ഷകില്‍ ഉണ്ടായിരുന്ന 18 നാവികരും മരിച്ചതായി നാവികസേന സ്ഥിരീകരിച്ചു. മൂന്ന് ലഫ്. കമാന്‍ഡര്‍മാരും 15 നാവികരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു കമാന്‍ഡറും മൂന്ന് നാവികരും മലയാളികളാണ്.56 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയാണ് നാവിക സേനാ മുങ്ങല്‍ വിദഗ്ധര്‍ കപ്പലിനുളളില്‍ നിന്ന് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി തുടങ്ങിയത്. തകര്‍ന്ന കപ്പലില്‍ നിന്ന് വെളളിയാഴ്ച രാവിലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവ തിരിച്ചറിഞ്ഞിട്ടില്ല. ചിലരുടെ ശരീരഭാഗങ്ങളും നാവികസേനാ മുങ്ങല്‍ വിദഗ്‌ധര്‍ കണ്ടെടുത്തിട്ടുണ്ട്‌.

സ്‌ഫോടനത്തെ തുടര്‍ന്ന്‌ തകര്‍ന്ന കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോയിരുന്നു. കപ്പലില്‍ വെളളവും ചെളിയും നിറഞ്ഞത്‌ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കപ്പല്‍ ഉയര്‍ത്തുന്നതിന്‌ കഴിഞ്ഞ ദിവസം റഷ്യയുടെ സഹായം തേടിയിരുന്നു. ഇതിനായി സിംഗപ്പൂര്‍ കമ്പനിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്‌. അതേസമയം, ഇത്തരം അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുളള വൈദഗ്‌ധ്യം ഇന്ത്യന്‍ നാവികസേനയ്‌ക്ക് ഇല്ല എന്ന വിമര്‍ശനവും ശക്‌തമാവുകയാണ്‌.ആലപ്പുഴ പള്ളിപ്പാട്‌ നീണ്ടൂര്‍ കോയിത്തറയില്‍ വിശ്വംഭരന്റെയും സുജാതയുടെയും മകന്‍ വിഷ്‌ണു (21), തലശേരി കൊളശ്ശേരി കാവുംഭാഗത്തെ കൊളശ്ശേരി വീട്ടില്‍ കൃഷ്‌ണദാസിന്റെയും വത്സലയുടെയും മകന്‍ വികാസ്‌ (21), തിരുവനന്തപുരം അമ്പൂരി വാഴിച്ചല്‍ എല്‍.വി. ഹൗസില്‍ ലോറന്‍സിന്റെയും വിമലയുടെയും മകന്‍ ലിജു ലോറന്‍സ്‌, തിരുവനന്തപുരം പൂജപ്പുര ചാലിയറ ടി.വി. രാമകൃഷ്‌ണപോറ്റിയുടെയും വസുന്ധരാദേവിയുടെയും മകന്‍ ക്യാപ്‌ടന്‍ ആര്‍. വെങ്കിട്ടരാജന്‍ (35)എന്നിവരാണ്‌ അപകടത്തില്‍പെട്ട മലയാളികള്‍. ഇവരുടെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നുവെങ്കിലും അപകടസ്‌ഥലം സന്ദര്‍ശിക്കാനുളള അനുമതി നല്‍കിയിട്ടില്ല.

                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: