ഉറങ്ങാതെ വനഗ്രാമങ്ങള്‍
.കെ എ അജിത്കുമാര്‍
""ജാഗ്രതപാലിക്കുക...നാട്ടില്‍ കടുവയിറങ്ങി...
ആരും വീടുകള്‍ക്ക്
പുറത്തിറങ്ങരുത്..."".
വനാതിര്‍ത്തി ഗ്രാമങ്ങളെ ബാങ്കുവിളിയും ദേവസ്തുതികളും കേള്‍പ്പിച്ചിരുന്ന
ദേവാലയങ്ങളുടെ ഉച്ചഭാഷിണികളില്‍ നിന്നുയരുന്ന മുന്നറിയിപ്പ്, അപായസൂചന നല്‍കി വാഹനങ്ങളില്‍
മൈക്ക്കെട്ടിപ്പായുന്ന ജനകീയ സമിതി പ്രവര്‍ത്തകര്‍, രക്ഷാവിളികള്‍ക്ക് മുന്നില്‍ പകച്ച് ഫോണെടുക്കാതെ ഉന്നത
വനപാലകര്‍, ഓരോ രാത്രികളിലും കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ
ജഡങ്ങളുമായി പിറ്റേന്ന് പ്രക്ഷോഭം നയിക്കുന്ന നാട്ടുകാര്‍, ബന്ദിയാക്കല്‍, തീവെപ്പ്, റോഡ് ഉപരോധം.... ഒരാഴ്ചയായി വയനാട്ടിലെ
അറുപതോളം വനഗ്രാമങ്ങളില്‍നിന്നുള്ള കാഴ്ചയാണിത്. കാടിറങ്ങിയ കടുവകള്‍ നാടുവാഴുകയും
നാടുവാഴുന്ന ഭരണകൂടം പകച്ചുനില്‍ക്കുകയും ചെയ്യുന്ന ഇവിടെ ഒടുവില്‍ ജനങ്ങളുടെ
രക്ഷക്ക് അവര്‍തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. പകല്‍ സമയങ്ങളില്‍ ജനകീയ
സമരമുന്നണികളില്‍ അണിചേരുന്ന കര്‍ഷകര്‍ രാത്രികളില്‍ ഉറക്കിമിളച്ചിരുന്ന്
പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കുന്നു.
കടുവാഭീഷണിയുള്ള പ്രദേശങ്ങളിലെ അങ്ങാടികളെല്ലാം
വൈകുന്നേരമായാല്‍ വിജനമാകും. വനാതിര്‍ത്തികളിലെ ഇടവഴികളില്‍ പകല്‍പോലും ഒറ്റക്ക്
നടക്കാന്‍ മനുഷ്യര്‍ക്ക് ഭയം. സ്കൂളുകളിലും മദ്രസകളിലും കുട്ടികള്‍ എത്തുന്നില്ല.
കാട്ടുകൊമ്പന്മാരെ ഭയക്കാതെ ജീവിച്ചിരുന്ന ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഒരു
കരിയിലയനക്കംപോലും ഭീതി സൃഷ്ടിക്കുകയാണ്. ഇന്ന് കടുവാപ്പേടിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്
ഈ മലയോര ജില്ല. ഇതിനിടെ കാട് വന്യമൃഗങ്ങള്‍ക്കുള്ളതാണെന്ന വാദമുയര്‍ത്തി പരിസ്ഥിതി
പ്രവര്‍ത്തകരും. മനുഷ്യനോ, മൃഗങ്ങള്‍ക്കോ ജീവിക്കാന്‍ അവകാശമെന്ന
ചോദ്യവുമായി മറുവിഭാഗവും. വയനാടിനെ കടുവസങ്കേതമാക്കി മാറ്റുന്നതിനുള്ള അണിയറ
നീക്കങ്ങളും മുമ്പെങ്ങുമില്ലാത്ത വിധമുള്ള കടുവാ ആക്രമണവുമാണ് ജനങ്ങളെ
ഭീതിയിലാഴ്ത്തുന്നത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച മാധവ്
ഗാഡ്ഗില്‍ കമീഷന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിയ ആശങ്കകളുമുണ്ട്. ഈ റിപ്പോര്‍ട്ട്
പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ ഒന്നാം സോണില്‍ വരുന്ന
പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടുത്ത
നിയന്ത്രണം വരുമെന്ന ആശങ്കയുമെല്ലാം സൃഷ്ടിക്കുന്ന രോഷമാണ് കടുത്ത
പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ നയിച്ചത്. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 20 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.
തിരുനെല്ലി പഞ്ചായത്തിലെ പുലിവാല്‍മുക്കില്‍ പശുവിനെ കൊന്നുകൊണ്ടാണ് കടുവ
രംഗത്തിറങ്ങിയത്. അടുത്തദിവസം തന്നെ അക്രമകാരിയായ ഈ വയസ്സന്‍ കടുവയെ വനംവകുപ്പ്
പിടികൂടുകയും ചെയ്തു. ഈ കടുവയെ തമിഴ്നാട്ടിലെ മുതുമല- ബന്ദിപ്പൂര്‍
കടുവാസങ്കേതത്തില്‍ വിട്ടയച്ചതായാണ് വനംവകുപ്പിന്റെ വാദം. എന്നാല്‍ മുത്തങ്ങ
വന്യജീവി സങ്കേത്തില്‍ തന്നെയാണ് വിട്ടയച്ചതെന്ന് ജനങ്ങള്‍ പറയുന്നു. ഇവിടെ
ജനങ്ങളുടെ പക്ഷം ശരിവെക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്
വയനാട് കടുവാസങ്കേതം ചില ദേശീയ മാധ്യമങ്ങളില്‍ ഡല്‍ഹിയില്‍
നിന്ന് വാര്‍ത്തവന്നതിനെ തുടര്‍ന്നാണ് വയനാട് വന്യജീവി സങ്കേതം കടുവാ സംരക്ഷണ
കേന്ദ്രമായി മാറുമെന്ന ആശങ്ക പരന്നത്. 2007മുതല്‍ തന്നെ വനത്തില്‍
ക്യാമറകള്‍ സ്ഥാപിച്ച് കടുവകളെ മാത്രം നിരീക്ഷിച്ച് കണക്കെടുക്കുന്നത് ആപല്‍സൂചനയായി
ചില കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ കണക്കെടുപ്പില്‍ പത്തില്‍ താഴെ
കടുവകള്‍ മാത്രമാണ് വയനാട്ടിലുള്ളതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം
കഴിഞ്ഞപ്പോള്‍ കടുവകളുടെ എണ്ണം എഴുപതില്‍ അധികമായി ഔദ്യോഗിക കണക്ക് പുറത്തുവന്നു.
ഈ കണക്കിലും കളിയുണ്ടെന്നാണ് ഒരുപക്ഷം. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍
ചുരുങ്ങിയ കാലംകൊണ്ട് കടുവകളുടെ എണ്ണം ഇത്രയധികം വര്‍ധിച്ച പ്രദേശം മറ്റൊന്നില്ല.
പ്രൊഫ് .ജോണ്‍
കുരാക്കാര്‍
No comments:
Post a Comment