ഇസ്രയേല്‍ ആക്രമണം
തുടരുന്നു;
മരണം 87
ആയി
ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന
വ്യോമാക്രമണത്തില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ
കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. അറബ് അല്‍ ഖുദ്സ് ടിവി ശൃംഖലയുടെ ഓഫീസാണ് ആദ്യം
തകര്‍ത്തത്. തുടര്‍ന്ന് അല്‍ അറേബ്യ, റഷ്യ ടുഡെ, കുവൈത്ത് ടിവി, ബ്രിട്ടന്റെ സ്കൈ ന്യൂസ്, ജര്‍മനിയുടെ എആര്‍ഡി, ഇറ്റലിയുടെ റായ് എന്നിവയുടെയും ഹമാസിന്റെ അല്‍
അഖ്സ ടിവി ചാനലിന്റെയും ഓഫീസുകളും ആക്രമണത്തിനിരയായി. പ്രദേശത്തെ റേഡിയോ
പ്രക്ഷേപണം നിലച്ചു. ഹമാസിന്റെ ട്രാന്‍സ്മിഷന്‍ ആന്റിന തകര്‍ക്കാനാണ് ആക്രമണം
നടത്തിയതെന്ന് ഇസ്രയേലി സേനാ വക്താവ് പറഞ്ഞു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ
ഉണ്ടെന്ന് അറിയാമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.അതിനിടെ, ഈജിപ്തിന്റെ മുന്‍കൈയില്‍
നടക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്റെ മുതിര്‍ന്ന
നയതന്ത്രജ്ഞന്‍ ലോറങ് ഫാബിയസ് ഗാസയിലെത്തി. അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും
യുദ്ധം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരയിലൂടെ ഇസ്രയേല്‍ കടന്നാക്രമണം
തുടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ്
മുര്‍സി മുന്നറിയിപ്പ് നല്‍കി. ഈജിപ്തും സ്വതന്ത്രലോകവും ഒരിക്കലും ഈ നടപടി
അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍
സ്ഥിതിഗതിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നെതന്യാഹുവിനെ ഫോണ്‍ചെയ്ത കാമറണ്‍ സംഘര്‍ഷം
അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment