Pages

Tuesday, January 10, 2012

KADALUNDI-- MIGRATED BIRDS


                       ചിറകുള്ള അതിഥികള്‍  വരവായി

കടലുണ്ടിയില്‍  കാഴ്ചയുടെ വിരുന്നൊരുക്കി ദേശാടനപ്പക്ഷികള്വരവായി. പക്ഷിസങ്കേതത്തില്ഇടക്കാലത്ത് കുറഞ്ഞ പക്ഷികളുടെ വരവ് വര്ഷം കൂടിയതായാണ് പ്രാദേശിക പക്ഷിനിരീക്ഷകരുടെ വിലയിരുത്തല്‍. രാവിലെയും വൈകിട്ടും വര്ണമനോഹരക്കാഴ്ച ഒരുക്കിയാണ് സ്വദേശികളും വിദേശികളുമായ ദേശാടനപ്പക്ഷികള്ഇവിടെ വിഹരിക്കുന്നത്.
വിവിധയിനം കടല്ക്കാക്കകള്‍, ചോരക്കാലി, പച്ചക്കാലി, ഗോള്ഡന്പ്ലോവര്‍, വൈറ്റ് ഐബീസ്, സ്പൂണ്ബില്‍, നീര്ക്കാട, ചാരമുണ്ടി, പെരുമുണ്ടി, തിരമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, തിരക്കാട, കരിന്തലയന്മീന്കൊത്തി, പുള്ളിമീന്കൊത്തി. കാക്കമീന്കൊത്തി, ചെറിയമീന്കൊത്തി, കരിക്കൊച്ച, മഴക്കൊച്ച, ചിന്നകൊക്ക്, പാതിരാകൊക്ക്, ചെറുകൊച്ച, മഞ്ഞക്കൊച്ച, പവിഴക്കാലി തുടങ്ങിയ വിവിധയിനം പക്ഷികളാണ് വര്ഷം കൂടുതലായി ഇവിടെ എത്തിയിരിക്കുന്നത്. തണുപ്പു കൂടുന്ന പുലര്കാലങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. സപ്തംബര്മുതല്ആരംഭിച്ച സീസണില്ഡിസംബര്പകുതിയോടെയാണ് പക്ഷിസങ്കേതത്തില്കൂടുതലായി അതിഥികളെത്തിത്തുടങ്ങിയത്. വേലിയിറക്കം അനുഭവപ്പെടുന്ന വൈകുന്നേരങ്ങളില്കടലുണ്ടിക്കടവ് പാലത്തില്നിന്ന് മനോഹരമായ കാഴ്ച ആസ്വദിക്കാനാകും.
പക്ഷിസങ്കേതത്തിന് അല്പം ദൂരെയായുള്ള ഒലിപ്രംകടവിന്റെ തെക്കുഭാഗത്തുള്ള തട്ടാന്‍-ചുറ്റിമാടിലും ഇപ്പോള്ധാരാളമായി പക്ഷികളുണ്ടെന്ന് റിസര്വ് വാച്ചര്പറഞ്ഞു. ഇവിടെ 26-ഓളം മയിലുകളെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടിപ്പുഴയില്ജനവാസമില്ലാത്ത 20 ഏക്കര്വിസ്തൃതിയുള്ള തുരുത്തിയാണിത്. തോണിമാര്ഗമേ ഇവിടെ എത്താനാകൂ. ചേക്കേറുന്ന സമയത്താണ് ഇവിടെ കൂടുതലായി പക്ഷികളെ കാണാനാകുകയെന്ന് കമ്യൂണിറ്റി റിസര്വിലെ വാച്ചറായ ചന്ദ്രശേഖരന്പറഞ്ഞു. കടലുണ്ടിയിലെത്തിയിട്ടുള്ള ദേശാടനപ്പക്ഷികളുടെ പ്രധാന ചേക്കേറല്കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണിവിടം.
വര്ഷങ്ങള്ക്ക് മുമ്പ് ഇവിടെ സീസണില്‍ 135-ല്അധികം ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. പക്ഷിസങ്കേതം സന്ദര്ശിക്കാനെത്തുന്നവര്ക്ക് ആവശ്യമെങ്കില്കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്വിന്റെ നേതൃത്വത്തില്സൗകര്യങ്ങള്ഏര്പ്പാടാക്കി നല്കുമെന്ന് ചെയര്മാന്‍അനില്‍   മാരാത്ത് അറിയിച്ചു. ഫോണ്‍: 9447006456.

                                                           പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 

No comments: