മദ്യവിപത്ത് -കോടതി നടപടി
സമൂഹത്തിനു ഗുണകരം
ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിശ്ചിത ദൂരപരിധിക്കുള്ളിലുള്ള എല്ലാ മദ്യശാലകളും ഇന്നുമുതൽ രാജ്യവ്യാപകമായി അടച്ചുപൂട്ടാൻ കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നു . ഇതിന്റെ ഫലമായി ഇന്നുമുതൽ രാജ്യത്ത് ഒരിടത്തും ദേശീയ,
സംസ്ഥാന പാതകളുടെ
500 മീറ്റർ പരിധിക്കുള്ളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളും ബിയർ,
വൈൻ പാർലറുകളും കള്ളുഷാപ്പുകളും ഉൾപ്പെടെ ഒരു മദ്യശാലയും പ്രവർത്തിക്കാൻ പാടില്ല.
വാഹന അപകടങ്ങൾക്കു പ്രധാനകാരണം മദ്യപാനം തന്നെയാണ് .പാതയോരത്തെ മദ്യഷാപ്പുകൾ പൂട്ടുന്നതോടെ മദ്യത്തിൻറെ പെട്ടന്നുള്ള ലഭ്യത കുറയും . ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾകൂടി കണക്കിലെടുത്താണു തീരുമാനമെടുക്കുന്നതെന്ന് ഹർജി വിധി പറയാൻ മാറ്റിവച്ച ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
മദ്യവില്പനശാലകൾ ദേശവാസികൾക്കു ഒരു തലവേദനതന്നെയാണ് .കേരളത്തിലെ ജനങ്ങളെ മദ്യവിരുദ്ധ പാതയിലേക്കു
നയിക്കാൻ ഈ വിധി ഉപകരിക്കും .പാവപെട്ട മനുഷ്യരുടെ പ്രശ്നങ്ങൾക്കു വില കല്പിക്കാൻ നീതിപീഠങ്ങളുണ്ടെന്നതു വലിയ ആശ്വാസമാണു പൊതുസമൂഹത്തിനു നൽകുന്നത്.
കോടതിയുടെ ഈ
നിലപാട് അംഗീകരിച്ച് ജനാഭിമുഖ്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ ഭരണാധികാരികൾ തയാറാകണം.
മദ്യലഭ്യത കുറയുന്നത് സമൂഹത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരുമെന്ന് അടുത്തകാലത്തു നടത്തിയ ചില പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. കുറ്റകൃത്യങ്ങൾ,
റോഡപകടങ്ങൾ എന്നിവ കുറയുന്നതിനും മദ്യലഭ്യതക്കുറവു സഹായമാകും .
യുവജനങ്ങളുടെയിടയിൽ മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരികയാണ് .വിദ്യാർഥികളിലും കൗമാരക്കാരിലും ഈ
പ്രവണത കൂടിവരുന്നു. മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതിനൊപ്പം വളരെ ഗുരുതരമായ മയക്കുമരുന്നുപയോഗത്തിന് അറുതിവരുത്താനുള്ള പ്രവർത്തനങ്ങളും സജീവമാക്കണം. ലഹരിമുക്ത സമൂഹത്തിലേക്കുള്ള മുന്നേറ്റത്തിലൂടെ മാത്രമേ രാജ്യത്തിനും സംസ്ഥാനത്തിനും പുരോഗതിയുടെ പുതിയ പാതകൾ വെട്ടിത്തെളിക്കാനാവൂ. ആരോഗ്യമുള്ള ഒരു ജനതക്ക് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കഴിയുകയുള്ളു .
പ്രൊഫ്. ജോൺ കുരാക്കാർ
|
Saturday, April 1, 2017
മദ്യവിപത്ത് -കോടതി നടപടി സമൂഹത്തിനു ഗുണകരം
Subscribe to:
Post Comments (Atom)
No comments:
Post a Comment