Pages

Tuesday, October 15, 2024

നവീന്‍ ബാബുവിന്‍റെ വേര്‍പാട് കേരളത്തെ വേദനിപ്പിക്കുന്നു .

 

നവീന്ബാബുവിന്റെ വേര്പാട്  കേരളത്തെ  വേദനിപ്പിക്കുന്നു .

 


എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ചനവീൻ ബാബു  പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ  ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ കണ്ണൂർ  ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.  എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.

കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.  പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാതെ വേദി വിട്ടു. ജനപ്രതിനിധികൾ  ഇങ്ങനെ അഹങ്കാരം കാണിക്കരുത് . നവീൻ ബാബുവിന്റെ മരണം എല്ലാവരെയും നൊമ്പരപ്പെടുത്തുകയാണ്. യാത്രയയപ്പു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ വലിഞ്ഞു കയറി വന്ന് അദ്ദേഹത്തെ ആക്ഷേപിക്കുകയായിരുന്നു എന്ന് തോന്നും .

ഏതെങ്കിലും ഓഫീസുകളിൽ നടക്കുന്ന ചടങ്ങുകളിൽ ക്ഷണിക്കപ്പെടാതെ കയറിവന്നിരിക്കുവാൻ  വനിതയ്ക്ക്  എങ്ങനെ കഴിഞ്ഞു .ഇങ്ങനെ പോയാൽ കേരളത്തിന്റെ  സ്ഥിതി എന്താകും ?ജില്ലാ പഞ്ചായത്ത് മീറ്റിംഗ് നടക്കുമ്പോൾ ഇതുപോലെ ഏതെങ്കിലുമൊരു പൗരൻ കയറിച്ചെന്ന് ജില്ലാ പഞ്ചായത്ത്  പ്രസിഡനെതിരെ ആരോപണം ഉന്നയിച്ചാൽ എന്തായിരിക്കും സ്ഥിതി?    ആരോപണങ്ങൾ തെളിയിക്കും വരെയും ആരോപണങ്ങൾ ആയിത്തന്നെ തുടരും. മന്ത്രി സഭയിൽ തന്നെ എത്രയോ പേരുടെ മേൽ അഴിമതി ആരോപണം നിലനിൽക്കുന്നു.   എത്രയോ രാഷ്ട്രീയ പ്രവർത്തകരുടെ പേരിലും അഴിമതി ആരോപണങ്ങൾ ഉണ്ട്.ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഏതെങ്കിലും ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അയാളെ സ്ഥാനത്ത് നിന്ന് നീക്കാനും  നടപടി സ്വീകരിക്കുവാനും എത്രയോ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ യാത്ര അയപ്പ് ചടങ്ങിൽ വലിഞ്ഞു കയറി വന്ന് വ്യക്തിഹത്യ നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ആയുധങ്ങളില്ലാതെയും ഒരാളെ വകവരുത്താം എന്ന്  അവർ തെളിഞ്ഞിരിക്കുകയാണ്.   മാനമുള്ളവനേ മാനഹാനിയുടെ വലിപ്പം മനസ്സിലാകൂ. കൈക്കൂലി വാങ്ങുന്ന ആളായിരുന്നെങ്കിൽ ഇവർ പറയുന്നത് കേട്ട് പാതകം ചെയ്യില്ല ... നവീൻ ബാബു  ഇതു വരെ കാത്തു സൂക്ഷിച്ച ഇമേജ്  പെട്ടെന്ന് നഷ്ടമാകുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞു കാണില്ല .കഷ്ടപ്പെട്ട് പഠിച്ച് സർക്കാരിൽ സേവനം ചെയ്യുന്ന ജീവനക്കാരെ അവഹേളിക്കുന്ന നിലവാരം കുറഞ്ഞ ഇത്തരം രാഷ്ട്രീയക്കാരോട്  എനിക്ക് വെറുപ്പാണ്. വലിഞ്ഞുകേരിച്ചെന്നു മരണവാരണ്ട് നൽകിയ  എന്തു ശിക്ഷ  നൽകും . നവീൻ ബാബുവിന്റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ് . മരണം ഒന്നിനും  പരിഹാരമല്ല .തികച്ചും ദൗര്ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. നവീന്ബാബുവിന്റെ വേര്പാട്  കേരളത്തെ  വേദനിപ്പിക്കുന്നു .ആദരാഞ്ജലികളോടെ

പ്രൊഫ്. ജോൺ കുരാക്കാർ

Kadakaom veedakom nadakom

 

Kadakaom veedakom nadakom



32 ചെറുകഥകളുടെ ഒരു സമാഹാരമാണ് "കാടകം ,വീടകം നാടകം " എഴുത്തുകാരി ലതപയ്യാളിൽ ൻറെ ആത്മാശം പല കഥകളിലും പ്രകടമാകുന്നുണ്ട് . 'അമ്മ മനസ്സിന്റെ ആകുലതകളും വേവലാതികളും കഥകളിൽ കാണാം . മകളെ തനിച്ചാക്കി ക്ഷേത്രദർശനത്തിനു പോകുന്ന അമ്മയുടെ കുറ്റബോധം കഥകളിൽ കാണാം . സ്ത്രീസുരക്ഷ വെറും വാക്കുകളിൽ ഒതുങ്ങുന്നതിൽ കഥാകാരികക്ക് അമർഷമുണ്ട് . സ്ത്രീ സുരക്ഷ ദൈവങ്ങളെ ഏൽപ്പിക്കുന്നതു കഥാകാരിക്ക് ഇഷടമല്ല .

പുരുഷമേധാവിത്വത്തിൽ നിന്ന് സ്ത്രീക്ക് മോചനം ലഭിക്കുന്നില്ല എന്ന സത്യം കഥാകാരിയെ വേദനിപ്പിക്കുന്നു . തനിക്ക് ഒരു മകൻ ഉണ്ടായിരുന്നങ്കിൽ എന്നവർ ആഗ്രഹിക്കുന്നു . പലരിലും മകനെ കാണുന്നു . ലതയുടെ ശാസ്ത്രബോധം പ്രകടമാകുന്ന ഒരു കഥയാണ് " ഞാൻ പ്ലൂട്ടോ " എന്നത് ,മിക്ക കഥകളിലും ഒരു കസവു നൂലുപോലെ വിഷാദഛായ കാണാം . മൂന്നു തലമുറകളിൽ സ്ത്രീകളിൽ പ്രകടമാകുന്ന അതിശയകരമായ മാറ്റത്തിന്റെ ചിത്രമാണ്" മുഖമില്ലാത്തവർ . ലതയുടെ കഥാപ്രപഞ്ചത്തിൽ മുത്തശ്ശിമാരും , തിരസ്കൃതരും , വിസ്മൃതരും ,യാചകരും , സ്നേഹത്തിനുവേണ്ടി കേഴുന്നവരുമുണ്ട് . ചില കഥകളിൽ മരണക്കിളിയുടെ ചിറകൊച്ചയും കേൾക്കാൻ കഴിയും .

മനുഷ്യമനസ്സിനെ വിമലീകരിക്കാൻ കലകൾക്ക് കഴിയും .സാഹിത്യ കലകൾക്കും അതിനുള്ള കഴിവുണ്ട് .കഥാകാരിയുടെ ശൈലി പ്രസാദാത്മകവും ഓജസ്സും ഉള്ളതാണ് . ഭാഷ അനർഗ്ഗളമായി ഒഴുകി വരുന്നതുമാണ് ".ദൈവത്തിന്റെ പാദം " എന്ന കഥയിൽ കഥാകൃത്തിൻറെ സഹാനുഭൂതി അനുകമ്പ എന്നീ ഗുണങ്ങൾ പ്രകടമാകുന്നു ." ഉറങ്ങുന്ന വീട് എന്ന കഥയിൽ താൻ ഇതുവരെ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ,തൻറെ ആരുമില്ലാത്ത ഒരു മുത്തശ്ശിയോട് തോന്നുന്ന സ്നേഹം വ്യത്യസ്ത ഭാവതലങ്ങളെ സൃഷ്ടിക്കുന്നു . പലതും നുറുങ്ങുകഥകൾ ആണെങ്കിലും അനുവാചക മനസ്സിൽ ഒരു ചലനം സൃഷ്ടിക്കാൻ കഴിയുന്നവയാണ് . പലതും ഹൃദയസ്പര്ശിയാണ് ' ഒരു പ്രത്യകതരം വായനാനുഭവം സൃഷ്ടിക്കാൻ ലതയുടെ കഥകൾക്ക് കഴിയുന്നുണ്ട് . ആശംസകൾ നേരുന്നു .

പ്രൊഫ്
. ജോൺ കുരാക്കാർ