Pages

Sunday, April 13, 2025

യഹുദമാർ യേശുവിനെ എന്തിനു ക്രൂശിച്ചു?--പ്രൊഫ്. ജോൺ കുരാക്കാർ

 

യഹുദമാർ  യേശുവിനെ  എന്തിനു  ക്രൂശിച്ചു?

 

യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. "യഹൂദൻമാരുടെ രാജാവ്" എന്ന് സ്വയം അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റക്കാരെ ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു,  ക്രൈസ്തവരുടെ വിശ്വാസപ്രകാരം ക്രിസ്തുവിന് തന്റെ മരണത്തേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഇതിലൂടെ അദ്ദേഹം മനുഷ്യനിലെ പാപം ഒഴിവാക്കാൻ ത്യാഗം അവശ്യമാണെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു. പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ശത്രുക്കളെ സ്നേഹിക്കുവാൻ പഠിപ്പിച്ച യേശുവിൽ ഒരു നേതാവിനെ യഹൂദാമത മേധാവികൾ കണ്ടില്ല. കൂടാതെ യഹൂദാമത നേതൃത്വത്തിന്റെ കാപട്യവും കപടഭക്തിയും യേശു തന്റെ പ്രസംഗങ്ങളിലൂടെ തുറന്നു കാണിച്ചു. യേശുവിന്റെ ഉപദേശങ്ങളിലും താൻ ചെയ്ത അത്ഭുതങ്ങളിലും അടയാളങ്ങളിലും രോഗസൗഖ്യത്തിലുമെല്ലാം ആകൃഷ്ടരായ ഒരു വലിയ സമൂഹം യേശുവിൽ  മശിഹയെ ദർശിച്ചു. ഇത് യഹൂദാ മതമേലധികാരികളെ ചൊടിപ്പിക്കുകയും യേശുവിനെ കൊന്നുകളയുവാൻ തക്കം പാർത്തിരിക്കുകയും ചെയ്തു. യേശു താനും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോഴും യഹൂദൻമാരുടെ പിതാവായ "അബ്രഹാം ജനിക്കുന്നതിനു മുമ്പേ ഞാൻ ഉണ്ട്" എന്ന് യേശു പറഞ്ഞപ്പോഴും അവർ യേശുവിനെ ദൈവദൂഷണ കുറ്റം ചുമത്തി കൊന്നുകളയാൻ ശ്രമിച്ചിട്ടുണ്ട്. യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവൻ യൂദാ ആയിരുന്നു. യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. യേശുക്രിസ്തുവിനോടൊപ്പം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തുകൊണ്ടിരുന്ന യൂദാ ഒടുവിൽ ഒറ്റിക്കൊടുക്കലിന് ശേഷം തകർന്ന ഹൃദയത്തോടെ റഞ്ഞു - "ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു..."യേശുവിനെ യെഹൂദമത മേധാവികളുടെ നിർബന്ധപ്രകാരം, കുറ്റമില്ലാത്തവൻ എന്ന്കണ്ടെത്തപ്പെട്ടിട്ടും കുരിശിൽ തൂക്കിക്കൊന്നു. തുടർന്ന് ശവശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തു. താൻ മരിക്കുകയും, മരണാനന്തരം മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിഷ്യൻമാർ യേശുവിന്റെ ശവശരീരം മോഷ്ടിച്ച് കൊണ്ടുപോയിട്ട് അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് പ്രഖ്യാപിക്കാതിരിയ്ക്കേണ്ടതിന് കല്ലറയ്ക്കു ചുറ്റും പട്ടാളക്കാവൽ ഏർപ്പെടുത്തി. പക്ഷേ, യേശുക്രിസ്തു, കാവൽക്കാർ നോക്കിനിൽക്കേ ഉയിർത്തെഴുന്നേറ്റു. ഇതാണ് യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരണം.

മുഴുവൻ ലോകത്തിന്റേയും പാപത്തിന്റെ ശിക്ഷ ശിരസ്സിലേറ്റി യേശുക്രിസ്തു ഒരു യാഗമായി. എന്നാൽ യേശുക്രിസ്തു മരിച്ച് അടക്കപ്പെടുക മാത്രമല്ല, ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. അതിനാൽ അതൊരു നിത്യയാഗമാണ്. അതുകൊണ്ട് യേശുക്രിസ്തുവിന്റെ യാഗത്തിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് എന്നേക്കുമായി പാപമോചനം ലഭിക്കുന്നു .യേശുവിന്റെ ക്രൂശീകരണം ഒരു ചരിത്രസംഭവം ആയിരുന്നു. യേശുവിന്റെ ജനനം, ശുശ്രൂഷാ കാലം, മരണം, ഉയിര്പ്പ് എന്നിവയെക്കുറിച്ചുള്ള  ചരിത്ര രേഖകളും പുരാവസ്തു തെളിവുകളും നമ്മുക്ക് ലഭ്യമാണ്.

സുവിശേഷങ്ങള്യേശുവിന്റെ ജീവിതത്തിന്റെ രേഖകള്ആണ്. അതുകൂടാതെ, യഹൂദ പുരോഹിതനും ചരിത്രകാരനുമായ യൊസെഫെസ്, റോമന്സെനറ്ററും  ചരിത്രകാരനും ആയ റ്റാസിറ്റസ് എന്നിവരുടെ ചരിത്ര പുസ്തകങ്ങളില്യേശുവിന്റെ ക്രൂശീകരണത്തെ കുറിച്ച് പറയുന്നുണ്ട്.ദൈവം മനുഷ്യനായി ജനിച്ച്, മനുഷ്യരുടെ പാപങ്ങള്ക്ക് പരിഹാരമായ യാഗമായി തീരുന്ന കഥ ആണത്.യേശു മനുഷ്യ വര്ഗ്ഗത്തിന്റെ പാപ പരിഹാരത്തിനായി അനുഭവിച്ച കഷ്ടതയുടെ ലളിതമായ വിവരണം ആണ് നമ്മള്സുവിശേഷങ്ങളില്കാണുന്നത്.മത്തായി 26, 27, മര്ക്കോസ് 14, 15, ലൂക്കോസ് 22, 23, യോഹന്നാന്‍ 18, 19 എന്നീ അദ്ധ്യായങ്ങളില്നമ്മള്യേശുവിന്റെ കഷ്ടാനുഭവങ്ങളെ കുറിച്ച് വായിക്കുന്നു.യേശുക്രിസ്തു രാജാവായി ഒരു കഴുതയുടെ പുറത്ത് യാത്രചെയ്ത് യരൂശലേമിലേക്കും ദൈവാലയത്തിലേക്കും പ്രവേശിക്കുന്നതിന്റെ  ഓർമ്മയാണ്  ഓശാന പെരുനാൾ  .യേശുവിന്റെ കഴുതപ്പുറത്തുള്ള യാത്ര വളരെ  അർത്ഥവത്തായ ഒന്നാണ് . കുതിരപ്പുറത്ത് വരുന്ന ഒരു രാജാവു യുദ്ധത്തെയും കഴുത പുറത്ത് വരുന്ന രാജാവ് സമാധാനത്തേയും സൂചിപ്പിചിരുന്നു.യേശു  ദൈവാലയത്തിലേക്ക് പ്രവേശിച്ചു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു. (മര്ക്കോസ് 11:15)

എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നുഎന്നു യേശു പറഞ്ഞു. (മത്തായി 21:13) മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ വേഗം നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിക്കുവാന്തുടങ്ങി. എന്നാല്‍, പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ യേശുവിനെ പിടിക്കുവാന്ഭയപ്പെട്ടു. (മര്ക്കോസ് 11:18).യഹൂദ പ്രമാണിമാര്യേശുവിനെ കൊല്ലുവാന്പദ്ധതി തയ്യാറാക്കുക ആയിരുന്നു. അതിനാല്അവനെ വാക്കുകളില്കുടുക്കുവാന്അവര്ശ്രമിച്ചു. (മര്ക്കോസ് 12: 13-17)അതിനായി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.അവർ വന്നു: കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.യേശു അവരോടു: കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു.തുടര്ന്നു യഹൂദ പ്രാമാണിമാരുമായി മറ്റ് ചില സംഭാഷണങ്ങളും നടന്നു, എങ്കിലും ഒന്നിലും യേശുവിനെ വാക്കില്കുടുക്കുവാന്അവര്ക്ക് കഴിഞ്ഞില്ല.യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം കഴിക്കുന്നത് വ്യാഴാഴ്ച ആണ്. (മത്തായി 26:20-30; മര്ക്കോസ് 14:17-26; ലൂക്കോസ് 22:14-30)

പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ പെസഹ അത്താഴം കഴിക്കുന്നതിന് മുമ്പേ, യേശു ശിഷ്യന്മാരുടെ കാലുകള്കഴുകി. (യോഹന്നാന്‍ 13:4). സംഭവം യോഹന്നാന്മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.യഹൂദയിലെ അന്നത്തെ വഴികള്പൊടിയും ചെളിയും നിറഞ്ഞത് ആയിരുന്നു; യാത്ര കൂടുതലും നടന്നും ആയിരുന്നു. അതിനാല്ഒരു വീട്ടിലേക്ക് വരുന്ന അതിഥിയുടെ കാല്കഴുക എന്നത് അവിടെയുള്ള ഏറ്റവും താഴ്ന്ന ദാസന്റെ ജോലി ആയിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കെ, ശിഷ്യന്മാരില്ഒരുവന്അവനെ ഒറ്റികൊടുക്കും എന്ന് യേശു പറഞ്ഞു. ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.അവന്ആരായിരിക്കും എന്നും യേശു വ്യക്തമാക്കുന്നുണ്ട്.

മത്തായി 26: 25:  എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: “നീ തന്നേഎന്നു അവൻ പറഞ്ഞു. പെസഹാ കഴിഞ്ഞശേഷം  യേശുവും ശിഷ്യന്മാരും ഒലിവ് മലയിലേക്ക് പോയി താന്അനുഭവിക്കുവാന്പോകുന്ന പീഡനങ്ങള്ഓര്ത്തപ്പോള്യേശുവിന്റെ ഹൃദയം മരണവേദനപോലെ അതിദുഃഖിതമായി തീര്ന്നു.ശിഷ്യന്മാര്ഉറക്കത്തില്വീണുപോയെങ്കിലും യേശു മൂന്നു പ്രാവശ്യം അതീവ ദുഖത്തോടെ പ്രാര്ത്ഥിച്ചു.

ലൂക്കോസ് 22: 44 ല്നമ്മള്വായിക്കുന്നു: “ പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.”അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.യേശു പ്രാര്ത്ഥിച്ചു കഴിഞ്ഞപ്പോള്തന്നെ യേശുവിന്റെ ശുഷ്യന്മാരില്ഒരുവന്ആയിരുന്ന യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും റോമന്പടയാളികളും  വാളും വടികളുമായി വന്നു.യൂദ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യൂദയുടെ ചുംബനം, അവന്ചുംബിച്ചവന്യേശു തന്നെ എന്നതിന്റെ അടയാളം ആയിരുന്നു. പടയാളികള്മറ്റാരെയും തെറ്റായി പിടിക്കാതിരിക്കുവാന്വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്തത്.

യേശുവിനെ സംരക്ഷിക്കുവാന്വേണ്ടി പത്രൊസ് വാള്ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാത് അറുത്തു. എന്നാല്യേശു പത്രൊസിനെ ശാസിച്ചു; ദാസന്റെ കാത് സൌഖ്യമാക്കി. (ലൂക്കോസ് 22:51).യേശുവിനെ പടയാളികള്അറസ്റ്റ് ചെയ്തു, വിചാരണയ്ക്കും ശിക്ഷയ്ക്കും ആയി കൊണ്ടുപോയി. അവന്റെ ശിഷ്യന്മാര്അവനെ വിട്ട് ഓടി പോയി.യേശുവിൻറെ  ശിഷ്യനായ  പത്രോസ്  മൂന്ന് പ്രാവശ്യം താന്യേശുവിന്റെ സ്നേഹിതനോ ശിഷ്യനോ അല്ല എന്ന് തള്ളി പറഞ്ഞു. ഉടന്തന്നെ കോഴി കൂവി.

അപ്പോള്‍, “കോഴി കൂകുമ്മുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയുംഎന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.“ഞാൻ കു‌‍റ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തുഎന്ന് പറഞ്ഞ് യൂദ  വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു. പിന്നെ അവന്ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.യേശുവില്ഒരു കുറ്റവും കാണുന്നില്ല എന്ന് പീലാത്തൊസ് പറഞ്ഞപ്പോള്‍, മഹാപുരോഹിതന്മാരും ജനകൂട്ടവുംഅവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചുപറഞ്ഞു.” (ലൂക്കോസ് 23:5)

ഇതു കേട്ടിട്ടു യേശു ഗലീലക്കാരന്എന്നു മനസ്സിലാക്കിയ പീലാത്തൊസ്, അവന്ഗലീലയുടെ ഗവര്ണര്ആയിരുന്ന ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ ആകകൊണ്ട്, യേശുവിനെ ഹെരോദ അന്തിപ്പാസിന്റെ അടുക്കല്അയച്ചു. സമയത്ത് ഹെരോദാവ് യെരൂശലേമിൽ ഉണ്ടായിരുന്നു.ഹെരോദാവിന്റെ അടുക്കലുള്ള വിചാരണയില്യേശു അവന്റെ ചോദ്യങ്ങള്ക്ക് ഒന്നും ഉത്തരം നല്കിയില്ല.

അതിനാല്രാവിലെ 7 മണിയോടെ ഹെരോദാവ് യേശുവിനെ പീലാത്തൊസിന്റെ അടുക്കല്തിരികെ അയച്ചു.ഹെരോദാവിന് യേശുവില്യാതൊരു കുറ്റവും കണ്ടെത്തുവാന്കഴിഞ്ഞില്ല. ഉല്സവ സമയങ്ങളില്ഒരു കുറ്റവാളിയെ കാരാഗൃഹത്തില്നിന്നും മോചിപ്പിക്കുക അക്കാലത്ത് പതിവായിരുന്നു. അതിനാല്യേശുവിനെ മോചിപ്പിക്കുവാന്പീലാത്തൊസ് ആഗ്രഹിച്ചു. പക്ഷേ ജനകൂട്ടം യേശുവിനെ ക്രൂശിക്കേണം എന്നും ബറബ്ബാസ് എന്ന കുറ്റവാളിയെ മോചിപ്പിക്കേണം എന്നും ആവശ്യപ്പെട്ടു.

റോമന്സാമ്രാജ്യത്തിന് എതിരായ ഒരു കുറ്റവും യേശുവില്കാണുന്നില്ല എന്നു പീലാത്തൊസ് മൂന്നു പ്രാവശ്യം പരസ്യമായി പറഞ്ഞു. അവന് യേശുവിനെ മോചിപ്പിക്കേണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.എന്നാല്ജനങ്ങളുടെ ഇടയില്ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് മനസ്സിലാക്കി.

യേശുവിന്റെ നിര്ദ്ദോഷമായ രക്തത്തില്തനിക്ക് പങ്കില്ല എന്ന് കാണിക്കുവാനായി, അന്നത്തെ രീതി അനുസരിച്ച്, വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. (മത്തായി 27: 24)രാവിലെ 8 മണിയോടെ പീലാത്തൊസ് യേശുവിനെ ക്രൂശിക്കുവാനുള്ള അന്തിമ വിധി പുറപ്പെടുവിച്ചു. യഹൂദ പുരോഹിതന്മാരും ജനകൂട്ടവും പടയാളികളും ചേര്ന്ന് യേശുവിനെ ക്രൂശിക്കുവാന്കൊണ്ടുപോയി. (മത്തായി 27:26; മര്ക്കോസ് 15:15; ലൂക്കോസ് 23:23-24; യോഹന്നാന്‍ 19:16)

കാല്വറി, ഗൊല്ഗൊഥാ, തലയോടിടം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഉയര്ന്ന ഒരു സ്ഥലത്താണ് യേശുവിന്റെ ക്രൂശീകരണം നടന്നത്.സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫും നിക്കൊദേമൊസും ചേര്ന്ന് യേശുവിന്റെ ശരീരം ക്രൂശില്നിന്നും മാറ്റി, യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു. കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.ഞായറാഴ്ച അതിരാവിലെ, യേശു മരിച്ചവരില്നിന്നും ഉയിര്ത്തെഴുന്നേറ്റു, മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി. അങ്ങനെ അവന്മുൻ കൂട്ടി  പറഞ്ഞതു പോലെ തന്നെ മൂന്നാം നാള്ഉയിര്ത്തെഴുന്നേറ്റു.  യേശു  ഇന്നും ജീവിക്കുന്നു.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: