കേരളം പനിച്ചു
വിറയ്ക്കുന്നു
സംസ്ഥാനത്ത് പനിബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിനി ഉഷാദേവി (52) ആണ് മരിച്ചത്. ഇവർ മെഡിക്കൽ കോളജിലെ ഫീവർ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. നേരത്തെ പാലക്കാട്ടുനിന്നും ഒരു പനിമരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണന്പ്ര സ്വദേശി രഘുവാണ് ഡെങ്കിപ്പനി ബാധമൂലം മരിച്ചത്. പനിയെ തുടർന്ന് ചികിത്സയിലായിരുന്ന രഘുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും സംസ്ഥാനത്തു പനിക്കു ശമനമില്ലാതെ തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു 19,179 പേർ പനി പിടിപെട്ട് ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 128 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. തിരുവനന്തപുരം ജില്ലയാണു ഡെങ്കിപ്പനിയിൽ മുമ്പിൽ. 78 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തൃശൂരും പാലക്കാടുമാണു തൊട്ടുപിന്നിലുള്ളത്. തൃശൂർ 15, പാലക്കാട് 12, ആലപ്പുഴ അഞ്ച്, കോഴിക്കോട് ഏഴ്, കണ്ണൂർ ആറ്, കാസർഗോഡ് നാല്, കോട്ടയം നാല് , കൊല്ലം മൂന്ന്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള ഇന്നലത്തെ ഡെങ്കിപ്പനി ബാധിതരുടെ കണക്ക്.
ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 15 പേർക്കു എലിപ്പനി സ്ഥിരീ കരിച്ചു. അതിൽ 13-ഉം തിരുവനന്തപുരത്താണ്. ഒൻപതുപേർക്ക് എച്ച് 1 എൻ 1 ഉം പിടിപെട്ടു. സംസ്ഥാനത്തു കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഡെ ങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി മൂലം ഇതിനകം 10 പേർ മരിച്ചു. എന്നാൽ, പകർച്ചപ്പനി പടർന്നുപിടിച്ചിട്ടും പ്രതിരോധ പ്രവർ ത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടാകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും സംസ്ഥാനത്തു പനിക്കു ശമനമില്ലാതെ തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ചു 19,179 പേർ പനി പിടിപെട്ട് ഇന്നലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 128 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. തിരുവനന്തപുരം ജില്ലയാണു ഡെങ്കിപ്പനിയിൽ മുമ്പിൽ. 78 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തൃശൂരും പാലക്കാടുമാണു തൊട്ടുപിന്നിലുള്ളത്. തൃശൂർ 15, പാലക്കാട് 12, ആലപ്പുഴ അഞ്ച്, കോഴിക്കോട് ഏഴ്, കണ്ണൂർ ആറ്, കാസർഗോഡ് നാല്, കോട്ടയം നാല് , കൊല്ലം മൂന്ന്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള ഇന്നലത്തെ ഡെങ്കിപ്പനി ബാധിതരുടെ കണക്ക്.
ഡെങ്കിപ്പനിക്കൊപ്പം എലിപ്പനിയും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 15 പേർക്കു എലിപ്പനി സ്ഥിരീ കരിച്ചു. അതിൽ 13-ഉം തിരുവനന്തപുരത്താണ്. ഒൻപതുപേർക്ക് എച്ച് 1 എൻ 1 ഉം പിടിപെട്ടു. സംസ്ഥാനത്തു കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഡെ ങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെങ്കിപ്പനി മൂലം ഇതിനകം 10 പേർ മരിച്ചു. എന്നാൽ, പകർച്ചപ്പനി പടർന്നുപിടിച്ചിട്ടും പ്രതിരോധ പ്രവർ ത്തനങ്ങളിൽ ഗുരുതരമായ വീഴ്ചയുണ്ടാകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment