കെഎസ്ആർടിസിക്കു പകരം കെഎസ്ആർടിസി മാത്രം
കേരളത്തിൻറെ പൊതുഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസിക്ക് പകരം
മറ്റൊന്നില്ല .ഹർത്താൽ നാളുകളിൽ
കെഎസ്ആർടിസി സർവീസ് നടത്തിയില്ലെങ്കിൽ റോഡ് ഗതാഗതം
പൂർണമായും
സ്തംഭിക്കും.ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളുടെ ജീവിതയാത്രാ
സഹായിയാണ് കെഎസ്ആർടിസി.കടക്കെണിയിലാണ്ടു കിടക്കുന്ന ഇതിനെ
രക്ഷപെടുത്താൻ കഴിയുമെന്ന് ജനം
കരുതുന്നില്ല .കടം
വാങ്ങി മാത്രം ശന്പളവും
പെൻഷനും നൽകേണ്ട ഗതികേടിലാണു കെഎസ്ആർടിസി. പെൻഷൻ കുടിശികയുടെ പേരിൽ
നിരന്തരം സമരവും പ്രതിഷേധവുമൊക്കെ
മുറയ്ക്കു നടന്നുവരുന്നുണ്ട്. സേവന
മേഖലയെ ലാഭമേഖലയാക്കി
മാറ്റാൻ കഴിയുമോ ?.
35,000ത്തിലേറെ
സ്ഥിരം ജീവനക്കാരുൾപ്പെടെ നാല്പതിനായിരത്തോളം ജീവനക്കാരുള്ള
കെഎസ്ആർടിസിയിൽ അധികം
വൈകാതെ
പെൻഷൻകാരുടെ
എണ്ണം ജീവനക്കാരുടേതിനേക്കാൾ കൂടുതലാകും.
ഇവർക്കെല്ലാം പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ വലിയൊരു തുക വേണ്ടിവരും.
പെൻഷൻ തുക കണ്ടെത്താൻ
കോർപറേഷൻ ഇപ്പോൾത്തന്നെ ഏറെ
ക്ലേശിക്കുകയാണ്. കോർപറേഷന് ഇപ്പോൾത്തന്നെ
രണ്ടായിരം കോടിയോളം രൂപയുടെ കടബാധ്യതയുമുണ്ട്.പരിഷ്ക്കാരത്തെ
കുറിച്ച് പറയുന്നതല്ലാതെ ഒന്നും
ചെയ്യാൻ കഴിയുന്നില്ല. കോർപറേഷനിലെ
സംഘടനകൾപ്രശ്നപരിഹാരത്തെകുറിച്ച് ചർച്ചചെയ്യണം .
തൊഴിലാളികൾക്കു സ്ഥാപനവും
സ്ഥാപനത്തിന് തൊഴിലാളികളെയും
വേണമെന്ന ചിന്ത വളരണം.കേരളത്തിൽ
മാറിമാറിവരുന്ന സർക്കാരുകൾക്ക് വലിയ
ഉത്തരവാദിത്വമുണ്ട് . സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധത
നടപ്പാക്കാനുള്ള മേഖലയാണ്
കെഎസ്ആർടിസിയെങ്കിൽ
അതിൻറെ ബാധ്യതകളും ഏറ്റെടുക്കാൻ സർക്കാരുകൾ
തയാറാകണം .അല്ലാത്തപക്ഷം സ്വതന്ത്ര സ്ഥാപനമായി അതിൻറെ
വഴിക്കുവിടണം .ജീവനക്കാരെയും പെൻഷൻകാരെയും കരയിപ്പിക്കരുത് .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment