മാറ്റങ്ങൾക്കു വിധേയമാകാൻ പോകുന്ന അമേരിക്കയും
പ്രസിഡന്റ് ഡോണൾഡ് ട്രംപും
അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റപ്പോൾ അമേരിക്കയിൽ പുതിയൊരു ഭരണശൈലിയും മാറ്റവും
ഉണ്ടാകുമെന്ന് കരുതുന്നവർ ധാരാളമുണ്ട്.അമേരിക്കൻ
പ്രസിഡന്റ്തെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത വിജയങ്ങൾ
ചിലപ്പോഴൊക്കെ
ഉണ്ടായിട്ടുണ്ടെങ്കിലും ട്രംപിന്റെ വിജയം
തികച്ചും
വ്യത്യസ്തമായിരുന്നു.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു
നടന്ന
അഭിപ്രായ സർവേകളും
തെരഞ്ഞെടുപ്പിനോടു
ചേർന്നുനടന്ന എക്സിറ്റ് പോളുകളുമെല്ലാം വിജയസാധ്യതയില്ലാത്ത സ്ഥാനാർഥിയായി കാട്ടിയ ട്രംപ് മത്സരഫലം
വന്നപ്പോൾ അദ്ഭുതം സൃഷ്ടിച്ചു. അന്നുമുതൽ അമേരിക്കയിൽ പലയിടത്തും
ട്രംപ് വിരുദ്ധ
പ്രകടനങ്ങൾ നടന്നുവരുന്നു. ഈയിടെ പ്രതിഷേധം കൂടുതൽ ശക്തമായി. കലാകാരന്മാരും സംഗീതജ്ഞരും
സാംസ്കാരിക പ്രവർത്തകരുമെല്ലാം ട്രംപ്
വിരുദ്ധ
പ്രകടനങ്ങളിൽ
സജീവമായി
പങ്കെടുക്കുന്നു.
ട്രംപിന്റെ സ്ഥാനാരോഹണ
ദിവസത്തിലും പ്രതിഷേധം
വൻതോതിലുണ്ടായി . ലോകത്തെ പ്രബല ജനാധിപത്യ
രാജ്യവും
സാന്പത്തിക, സൈനിക
ശക്തിയുമായ
അമേരിക്കയുടെ ഭരണാധികാരിയായി ഡോണൾഡ് ട്രംപ്മാറി കഴിഞ്ഞു .ട്രംപിന്റെ വരവ്
അമേരിക്കക്കാരിൽ
മാത്രമല്ല, പല
രാജ്യങ്ങളിലും
ആശങ്ക
ഉയർത്തുന്നുണ്ടെന്നതു
വസ്തുതയാണ്.
തെരഞ്ഞെടുപ്പു
പ്രചാരണകാലത്തും
വിജയിയായി
പ്രഖ്യാപിക്കപ്പെട്ട ശേഷവും
ട്രംപ് നടത്തിയ പ്രസംഗങ്ങളും
പ്രസ്താവനകളും തന്നെയാണ്
ഈ ആശങ്കയ്ക്കു
കാരണം.ട്രംപ് ഒരു ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ
നിലപാടുകളിലും
പ്രവർത്തനങ്ങളിലും ആ
ബിസിനസുകാരനെ
കാണാനും
കഴിയും.
ബിസിനസുകാരന്റെ കൃത്യമായ കണക്കുകൂട്ടലുകളോടെയുള്ള
നീക്കങ്ങളാണു
പ്രഗല്ഭനായ
രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും അമേരിക്കൻ
പ്രസിഡന്റിന്റെ
കസേരയിലെത്താൻ അദ്ദേഹത്തിനു വഴിവച്ചത്.
ഫോർബ്സ്
ദ്വൈവാരിക പുറത്തുവിട്ട
കണക്കനുസരിച്ച്
370 കോടി ഡോളറിന്റെ
ആസ്തിയാണു ട്രംപിനുള്ളത്.
റിയൽ
എസ്റ്റേറ്റ്
ഉൾപ്പെടെ വിപുലമായ
ബിസിനസ് ഇടപാടുകൾ അദ്ദേഹത്തിനുണ്ട്.ലോകത്തിലെ ഏറ്റവും
പ്രബലമായ
രാജ്യങ്ങളിലൊന്ന് എന്ന
നിലയിൽ അമേരിക്കയുടെ വിദേശനയം
സുപ്രധാനമാണ്. മഹായുദ്ധാനന്തരം നാറ്റോ ചേരിയെ നയിച്ചുവരുന്ന അമേരിക്കയുടെ കൂട്ടുകെട്ടുകളിൽ, ട്രംപിന്റെ വരവോടെ മാറ്റങ്ങളുണ്ടാകുമെന്നുപോലും
പലരും
സംശയിക്കുന്നു. അമേരിക്കൻ
വിരുദ്ധ
ചേരിയെ
നയിച്ച
പഴയ
സോവ്യറ്റ്
യൂണിയന്റെ
ബാക്കിപത്രമായ റഷ്യയുടെ പ്രസിഡന്റ്
വ്ളാദിമിർ പുടിനുമായി
ട്രംപിനു
നല്ല വ്യക്തിബന്ധമാണുള്ളത്.
അമേരിക്കയുടെ
ചൈനീസ്
നയത്തിൽ കാതലായ മാറ്റം ഉണ്ടാകാനിടയുണ്ട്. അദ്ദേഹത്തിൻറെ ശരീരഭാഷയും പ്രവചിക്കാനാവാത്ത സ്വഭാവരീതികളും
ട്രംപിനെ വ്യത്യസ്ഥമാക്കുന്നു
. ഇന്ത്യയോടുള്ള നിലപാട് എങ്ങനെയായിരിക്കും
എന്ന് കണ്ടെറിയണം .ആദ്യം
അമേരിക്ക എന്ന മുദ്രാവാക്യവുമായി മുന്നോട്ടു നീങ്ങുന്ന ട്രംപ് അമേരിക്കക്കാർക്കു
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണു ശ്രമിക്കുക. മൻമോഹൻ
സിംഗും വാജ്പേയിയുമൊക്കെ
അമേരിക്കൻ
ഭരണകൂടവുമായി നല്ല ബന്ധം പുലർത്തിപ്പോന്നിരുന്നു. ഒബാമയുമായി
നല്ല ബന്ധം പുലർത്തിയ നരേന്ദ്രമോദിക്കു ട്രംപിനോടൊത്തു സുഗമമായി മുന്നോട്ടു പോകാൻ
കഴിയുമെന്നാണു പ്രതീക്ഷ.
ഏതായാലും ട്രംപിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യക്കു ചില പ്രതീക്ഷയുണ്ട്.
മനുഷ്യത്വത്തിൽ ഊന്നിയുള്ള എല്ലാ വിഭാഗങ്ങളെയും
ആദരിക്കുന്ന ഒരു
ഭരണമാണ് അമേരിക്കൻ
പ്രസിഡന്റ് ഡോണൾഡ്
ട്രംപിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment