കടുത്ത വരൾച്ചയെ നേരിടാൻ
കേരളവും കേന്ദ്രവും തയാറാകണം
കേരളവും കേന്ദ്രവും തയാറാകണം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത വരൾച്ചയിലേയ്ക്ക് നീങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
കർണാടകം, തമിഴ്നാട്, കേരളം,
തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സമീപകാലങ്ങളെ
അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മഴ
ലഭ്യതയാണ് ഈ വർഷമുണ്ടായിരിക്കുന്നത്.
കാലവർഷവും തുലാ
വർഷവും ചതിച്ചിരിക്കുകയാണ്
.കേരളം
കടുത്ത
വരള്‍ച്ചയിലേക്കു
കടക്കുകയാണെന്നു
കാലാവസ്ഥാകേന്ദ്രം
വളരെ നേരത്തെ മുന്നറിയിയിപ്പു നൽകിയിട്ടുണ്ട്.
115 വര്‍ഷത്തിനുള്ളിലെ ഏറ്റവും
രൂക്ഷമായ വരള്ച്ചയാവുമത്രേ ഈ വര്‍ഷത്തേത്. ഭൂഗര്‍ഭജല വകുപ്പും
ഈ പ്രവചനം
ശരിവയ്ക്കുന്നുണ്ട്.
കേരളത്തിന്റെ
ചരിത്രത്തില്‍ ആദ്യമായി കുടിവെള്ളത്തിനു റേഷന്‍
ഏര്‍പ്പെടുത്തേണ്ടിവരുമെന്ന
മുന്നറിയിപ്പ്
അഥോറിറ്റി നല്‍കിയിട്ടുണ്ട്.. ജൂലൈ മുതല്‍
സെപ്റ്റംബര്‍ വരെ കിട്ടേണ്ടിയിരുന്ന
തെക്കുപടിഞ്ഞാറന്‍
മണ്‍സൂണ്‍ മഴയില്‍ 33.7 ശതമാനം
കുറവാണുണ്ടായത്.
ഒക്ടോബര്‍
മുതല്‍
ഡിസംബര്‍ വരെ കിട്ടേണ്ടിയിരുന്ന
വടക്കുപടിഞ്ഞാറന്‍
മണ്‍സൂണ്‍ വേണ്ടത്ര
ലഭിച്ചതുമില്ല .
ജലസംഭരണികളില്‍
പലതിലും ഈ
സീസണില്‍ ഉണ്ടാകാറുള്ളതിന്റെ
പകുതി
വെള്ളംപോലുമില്ല. സംസ്ഥാനത്തെ
പ്രധാന
ജലസംഭരണിയും
ജലവൈദ്യുതി ഉത്പാദന
കേന്ദ്രവുമായ
ഇടുക്കിയില്‍
30 ശതമാനം മാത്രം വെള്ളമാണുള്ളത്.
ഡിസംബറില്‍
90 ശതമാനം വെള്ളം കാണേണ്ട സംഭരണികളില്‍
അതിന്റെ പകുതി
പോലും ഇല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി
ചീഫ് സെക്രട്ടറി സര്‍ക്കാരിനു
റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.രാജ്യത്തു
നിരവധി നദികളുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും
ജലദൗര്‍ലഭ്യം സ്ഥിരം
പ്രശ്നമാണ്.
സംസ്ഥാനങ്ങള്‍
തമ്മില്‍
നദീജലത്തിന്റെ
പേരില്‍
പോരാട്ടം
നടക്കുന്നു. പല
തര്‍ക്കങ്ങളും
ദീര്‍ഘകാലമായി
കോടതിയിലാണ്. ജലസമ്പുഷ്ട സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ടായിരുന്നു. ശുദ്ധജല
ലഭ്യതയുടെ
കാര്യത്തില്‍ കേരളം
മറ്റു പല സംസ്ഥാനങ്ങളെയും
അപേക്ഷിച്ചു മുന്നിലായിരുന്നു.
ഇതിനു
പ്രധാന
കാരണം
കേരളത്തിലെ മഴലഭ്യതയാണ്
ശരാശരി
300 സെന്റിമീറ്റര്‍
വാര്‍ഷിക മഴയാണു കേരളത്തിനു കിട്ടിക്കൊണ്ടിരുന്നത്- രാജ്യശരാശരിയുടെ ഏതാണ്ടു
മൂന്നിരട്ടി. ഇത്തവണ
ഈ കണക്കുകളെല്ലാം തെറ്റി..
ഭൂവിനിയോഗത്തിലെ അശാസ്ത്രീയത
മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നതിനു വിഘാതമാകുന്നു. അതുകൊണ്ടു
മഴവെള്ളം പെട്ടെന്ന് ഒഴുകി അറബിക്കടലിലെത്തും. കാലാവസ്ഥാ
വ്യതിയാനം ആഗോള
പ്രതിഭാസമാണ്. അതിനെ
തടയാനെന്നല്ല, നിയന്ത്രിക്കാന്‍പോലും
ശാസ്ത്രത്തിനു കഴിയുന്നില്ല. എങ്കിലും ശാസ്ത്രീയമായ ഭൂവിനിയോഗ
മാര്‍ഗങ്ങള്‍
ഒരു പരിധിവരെ
ഗുണകരമാകും. മഴവെള്ളത്തെ മണ്ണില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ വനങ്ങളും തണ്ണീര്‍ത്തടങ്ങളും വലിയ
പങ്കാണു
വഹിക്കുന്നത്.
മണലൂറ്റ് ഭൂമിയിലേക്കു ജലം
താഴുന്നതിനു
തടസം
സൃഷ്ടിക്കുന്നു. കുന്നുകളും
മറ്റും ഇടിച്ചുനിരത്തുമ്പോഴും
മഴവെള്ള ശേഖരണത്തിനു വഴി അടയുകയാണ്. ജലക്ഷാമം കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്കും നയിക്കും.മഴക്കാലത്തു
ജലസംരക്ഷണ, സംഭരണ സംവിധാനങ്ങള്‍ വ്യാപകമാക്കണം
.കൃഷി ഉപജീവനമാക്കിയിരിക്കുന്ന ദശലക്ഷക്കണക്കിന് കർഷകരെയും കർഷ തൊഴിലാളികളെയും
സാരമായി ബാധിക്കും .. കൃഷിയിറക്കാൻ കഴിയാത്തത് കാരണം തിരുന്നതും
കൃഷി നാശവും കാരണംഉൽപാദനത്തിൽ
ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം
കുടിവെള്ളത്തിന്റേതാണ്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ
എല്ലായിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിക്കഴിഞ്ഞു. അടുത്ത മഴക്കാലമെത്തണമെങ്കിൽ ഇനിയും
നാലു മാസമെങ്കിലും കഴിയേണ്ടതുണ്ട്.
അതുവരെ ജലലഭ്യത ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്
. ഭക്ഷ്യക്ഷാമത്തിനെതിരായ മുൻകരുതൽ എന്ന നിലയിൽ
വരൾച്ചാ ബാധിതാ സംസ്ഥാനങ്ങളെ സഹായിക്കാനുള്ള
ഉത്തരവാദിത്തവും കേന്ദ്രത്തിനുണ്ട്. കൂടുതൽ ഉൽപാദനം നടക്കുന്ന
സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം ഉത്തരവാദിത്തത്തിൽ
ഭക്ഷ്യധാന്യങ്ങൾ ഉൽപാദനം കുറഞ്ഞ സംസ്ഥാനങ്ങൾക്ക്
എത്തിക്കുന്നതിനുള്ള നടപടികളും കേന്ദ്ര സർക്കാരിൽ
നിന്നുണ്ടാകണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment