വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ കത്തോലിക്കാ സഭയുടെ ഇടയലേഖനം

ഇടയലേഖനത്തിൽ നിന്ന്
വിഴിഞ്ഞത്ത്
ഒരു വൻകിട
വാണിജ്യ തുറമുഖം
നിർമിച്ച് പ്രവർത്തിപ്പിക്കാൻ
വേണ്ടി കേരള
സർക്കാർ നടപടികളുമായി
മുന്നോട്ടുപോവുകയാണല്ലോ.
ഒരു സ്വപ്ന
പദ്ധതിയായി വിശേഷിപ്പിച്ചുകൊണ്ട്
അനന്തമായ വികസന
സാധ്യതയാണ് ഈ
പദ്ധതിമൂലം തെക്കൻ
കേരളത്തിൽ ഉണ്ടാകാൻ
പോകുന്നതെന്ന് കേരളത്തിലെ
ഭൂരിഭാഗം ജനങ്ങളും
വിശ്വസിക്കുകയും ചെയ്യുന്ന
ഒരു പശ്ചാത്തലമാണ്
ഇന്നുള്ളത്. പദ്ധതിക്ക്
അനുകൂലമായ ഒരു
നിലപാടാണ് അതിരൂപത
ആദ്യം മുതലേ
പുലർത്തിയത്. എന്നാൽ
പ്രസ്തുത പദ്ധതി
മത്സ്യത്തൊഴിലാളികളെ
പ്രതികൂലമായി ബാധിക്കരുതെന്നും
തീരദേശവാസികളുടെയും
മത്സ്യത്തൊഴിലാളികളുടെയും
ആശങ്കകൾ പരിഹരിച്ചുവേണം
മുന്നോട്ടു പോകുവാനെന്നും
ശക്തമായ നിലപാടുമായിട്ടാണ്
നാം സർക്കാരിനെയും
തുറമുഖ അധികൃതരേയും
സമീപിച്ചത്. തയാറാക്കപ്പെട്ട
പ്ലാൻ പ്രകാരം
ഈ തുറമുഖം
നിർമ്മിച്ചാൽ തിരുവനന്തപുരം
ജില്ല എന്തു
വിലകൊടുത്തും പദ്ധതി
നടപ്പിലാക്കുന്നത്
തടസപ്പെടുത്തുമെന്നുമാണ്
യോഗം തീരുമാനിച്ചിരിക്കുന്നത്
ഇതൊരു
മനുഷ്യാവകാശ പ്രശ്നമായിട്ടാണ്
നാം കാണുന്നത്.
വികസന പ്രവർത്തനങ്ങൾക്ക്
നമ്മൾ എതിരല്ല.
വികസനം മൂലം
കനത്ത നഷ്ടം
സംഭവിക്കാൻ പോകുന്ന
ഒരു ജനവിഭാഗത്തിന്റെ
താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാണ്
നാം ആവശ്യപ്പെടുന്നത്.
ഈ പദ്ധതി
നടപ്പിലാക്കിയാൽ ഉണ്ടാകുന്ന
ദുരിതപൂർണമായ അവസ്ഥയെപ്പറ്റി
ഓരോ ഇടവകയിലും
വ്യാപകമായ ബോധവൽക്കരണം
നടത്തേണ്ടതുണ്ട്. ഇടവക
പൊതുയോഗം കൂടി
ഈ വിഷയം
പഠിക്കാനും അഭിപ്രായ
ഭിന്നതകൾ മറന്ന്
പ്രവർത്തിക്കാനും നമുക്കാവണം.
അതിരൂപത മുന്നോട്ടു
വയ്ക്കുന്ന പരിപാടികളിലെല്ലാം
സജീവമായി പങ്കെടുക്കുകയും
വിജയിപ്പിക്കുകയും
ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
Prof. John Kurakar
No comments:
Post a Comment