Pages

Friday, October 30, 2020

പട്ടിണിയില്ലാതെ ഇന്ത്യ സാധ്യമോ ?

                                              പട്ടിണിയില്ലാത്ത 

     ഇന്ത്യ സാധ്യമോ ?

പരമ ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ലനിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും പട്ടിണിയിൽ ഇന്ത്യ പിന്നിലാക്കി.ലോക വിശപ്പുസൂചികയിൽ ഇന്ത്യബംഗ്ലാദേശിനും പാകിസ്താനും മ്യാൻമാറിനും നേപ്പാളിനും ശ്രീലങ്കയ്ക്കുമൊക്കെ പിറകിലാണെന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

പട്ടിണി രാജ്യമായ എത്യോപ്യയിലെ  സ്ഥിതിയൊക്കെ  ഇന്ന്  മെച്ചപ്പെട്ടു . മനുഷ്യദൈന്യത്തിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളായി  എത്യോപ്യയിലെ കുട്ടികളുടെ ചിത്രങ്ങൾ ഇന്ന് മാധ്യമങ്ങളിൽ വരുന്നില്ല. ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ആഹാരലഭ്യതയുടെ കാര്യത്തിൽ ഇന്നും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണെന്നാണ് ലോകവിശപ്പുസൂചിക വ്യക്തമാക്കുന്നത്. 107 രാജ്യങ്ങളുടെ കണക്കെടുത്തതിൽ 94-ാമത് സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ കണക്കിൽ 102-ാം സ്ഥാനത്തായിരുന്നു നാംദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഏറക്കുറെ സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കിയിട്ടും ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

വിശപ്പുസൂചിക നിശ്ചയിക്കുന്ന മാനദണ്ഡം ശാരീരികാരോഗ്യവും ശിശുക്കളുടെയും നവജാതശിശുക്കളുടെയും മരണനിരക്കുമൊക്കെയായി ബന്ധപ്പെട്ടാണ്വയസ്സിനൊത്ത ഉയരംഉയരത്തിനൊത്ത തടി എന്നിവ അതിൽ പ്രധാന ഘടകമാണ്യഥാസമയം ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതിനാൽ വളർച്ചമുടിച്ച നാലരക്കോടിയിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്ഇത്തരത്തിൽ ലോകത്താകെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിലൊന്നും ഇവിടെയാണ്ഗ്രമീണജനതയിൽ നാലിലൊന്നും ദാരിദ്ര്യരേഖയ്ക്ക് കീഴെയാണെന്നതാണ് ഇതിന്റെ കാരണംപട്ടിണിമരണമുണ്ടാകുന്നില്ലെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും തൊഴിലുറപ്പുപദ്ധതിയുടെയും മേന്മയായി പറയാമെന്നുമാത്രംഅഞ്ചുവയസ്സിൽത്താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1990- ആയിരത്തിന് 12.5 ആയിരുന്നത് കഴിഞ്ഞ വർഷമാകുമ്പോഴേക്കും 5.2 ആയി കുറച്ചുകൊണ്ടുവരാനായിഭക്ഷണംവാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയാണതിന് നിദാനംനവജാതശിശുക്കളുടെ മരണനിരക്ക്  വികസിതരാജ്യങ്ങളിലെ നിരക്കിനൊപ്പം കുറച്ചുകൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞപ്പോൾ മധ്യപ്രദേശ്ബിഹാർഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ മോശമായി വരുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

സമാധാനത്തിനുള്ള  വർഷത്തെ നൊേബൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ ഉപസ്ഥാപനമായ ലോകഭക്ഷ്യപദ്ധതിക്ക് നൽകിയത് പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്ഭരണകൂടത്തിന്റെ ആദ്യപരിഗണന വിശപ്പുരഹിത സമൂഹസൃഷ്ടിയാവണംവിശപ്പകറ്റുക എന്നതിനർഥം റേഷൻ സൗജന്യം മാത്രമല്ലആരോഗ്യത്തോടെ ജീവിക്കാനുള്ള പോഷകാഹാരവും പരിസരവും ലഭ്യമാക്കുക എന്നതുകൂടിയാണ്വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പോഷകാഹാരം കിട്ടാതെ മുരടിക്കുന്ന ബാല്യവും മാതാവിന് പോഷകാഹാരവും പരിചരണവും കിട്ടാത്തതിനാൽ നവജാതശിശു മരിക്കുന്ന അവസ്ഥയും ഇല്ലാതാക്കുന്നതിനുള്ള കർമപരിപാടി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും വൈകിക്കൂടാ.      പരമ ദരിദ്ര രാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്‌. അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും നേപ്പാളും മാത്രമല്ലനിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും പട്ടിണിയിൽ ഇന്ത്യ പിന്നിലാക്കി. 2014 55-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കൊല്ലം 102-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തിയതായും ആഗോളപട്ടിണി സൂചിക വ്യക്തമാക്കുന്നു. രാജ്യാന്തര സന്നദ്ധസംഘടനകളായ  കൺസേൺ വേൾഡ്വൈഡ്‌,  വെൽത്‌ ഹംഗർ ലൈഫ്‌ എന്നിവ സംയുക്തമായി  പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്‌. പോഷകാഹാരക്കുറവ്‌, അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്‌, ഭാരക്കുറവ്‌, ശിശുമരണനിരക്ക്‌ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സൂചികഏറ്റവും മികച്ച സ്കോർ പൂജ്യവും ഏറ്റവും മോശം സ്കോർ നൂറും ആണ്‌. ഇന്ത്യക്ക്‌ ലഭിച്ചത്‌ 30.3 ആണ്‌. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. വികസനത്തിന്റെ വേഗം വർധിക്കുമ്പോഴും പട്ടിണിയുടെ ദൈന്യത രാജ്യത്ത് കുറയുന്നില്ല.കോവിഡ് മൂലം ലോകത്ത് പട്ടിണി ഇരട്ടിയാകുമെന്ന് ഐക്യരാഷ്്ട്രസഭമഹാവിപത്തൊഴിവാക്കാന്‍ നടപടി വേണമെന്ന് യു.എന്നിന്റെ വേള്ഡ്  ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്കി വര്ഷം അവസാനത്തോടെ 26.5 കോടി  മനുഷ്യര്‍ പട്ടിണിയുടെ പിടിയിലാകുംകേന്ദ്ര കേരള സർക്കാരുകൾ ജാഗ്രതയോടെ  പ്രവർത്തിക്കേണ്ട  സമയമാണ്.

പ്രൊഫ്ജോൺ കുരാക്കാർ

 

No comments: