Pages

Saturday, April 20, 2019

യാക്കോബായവിഭാഗം അവരുടെ സഭാധിപൻ പറയുന്നതു പോലെ വോട്ടുചെയ്യുമോ ?


യാക്കോബായവിഭാഗം അവരുടെ സഭാധിപൻ പറയുന്നതു പോലെ വോട്ടുചെയ്യുമോ ?

മലങ്കരസഭാംഗങ്ങൾ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് .ഭാരതത്തിൻറെ പരമോന്നത കോടതിയുടെവിധിയെ  തടഞ്ഞു നിർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞേക്കുമെന്നു ശ്രേഷ്‌ഠ തിരുമേനി കരുതുന്നുവെന്നുമാത്രം. എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വസിക്കുന്നവർ അതിലുണ്ടാകും .അവരുടെ നിലപാട് ആരറിയാൻ ? വരുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗം   കാതോലിക്കാ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കുന്നു എന്നു പരസ്യമായി പ്രഖാപിക്കുക ഉണ്ടായി.

തൃക്കുന്നത് സെമിനാരിയിൽ യാക്കോബായ സഭയുടെ മെത്രാന്മാർക്കു പ്രവേശിച്ചു പ്രാർത്ഥന നടത്തുവാൻ ഉള്ള സാഹചര്യം ഒരിക്കൽ  ഒരുക്കി ഉണ്ടായിയെന്നതും സത്യമാണ്.എന്നാൽ ഇപ്പോൾ സാഹചര്യം മാറി. 2017 ജൂലൈ 3ലെ  ഭാരതത്തിൻറെ പരമോന്നതകോടതിയുടെ വിധി നടപ്പിലാക്കിയേ തീരു എന്ന സ്ഥിതി വന്നിരിക്കുകയാണ്  യാക്കോബായക്കാരിൽ ചിലർ   ഈ വിധിയിൽ സംശയം പ്രകടിപ്പിച്ചു മുന്നോട്ടു പോകുകയാണ് ഈ വിധി അഴിമതിയിലൂടെ സമ്പാദിച്ചതാണ് എന്ന് അവർ പറയുകയാണ്കേസ് കൊടുക്കുകയും വിധി പ്രതികൂലമാകുമ്പോൾ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു .

2017 ജൂലൈ 3നു ശേഷം ഒന്നിന് പിറകെ ഒന്നായി പള്ളികൾക്ക് വിധികൾ വന്നുകൊണ്ടേയിരിക്കുന്നു  കൈവശമിരുന്ന പല പള്ളികളുംയാക്കോബായ വിഭാഗത്തിന് നിന്നും നഷ്ട്ടപ്പെട്ടു തുടങ്ങി. എന്നാലും യാക്കോബായക്കാർ പലരും പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനത്തിൽ ഉള്ള അവന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു. ഓർത്തഡോൿസ് ഓർത്തഡോക്സ്‌ സഭ  പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയർക്കീസിനെ തള്ളിപ്പറയുന്നതുമില്ല  രണ്ടുകൂട്ടരും ഒരേ ആരാധന ക്രമംതന്നെയാണ് ഉപയോഗിക്കുന്നത് . പിറവം രാജാധിരാജ സെന്റ് മേരീസ് പള്ളിയുടെ  വിധിയും വന്നു. കോലഞ്ചേരി പള്ളിയുടെ വിധി പിറവം പള്ളിക്കും ബാധകം ആണ് എന്ന് കോടതി വിധിച്ചു . വിധി നടപ്പിലാക്കുന്നത്  ഇടതുപക്ഷ സർക്കാർ നീട്ടിത്തരുമെന്നാണ് യാക്കോബായതിരുമേനിമാർ കരുതുന്നത് . കോടതിയും കേസും  സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുകയാണ് .

മലങ്കര സഭയുടെ തർക്കം ചർച്ചയിലൂടെ പരിഹരിക്കണം എന്നാണ് കേരള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതിനായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിപരിശുദ്ധ പത്രിയർക്കീസ് ബാവയെ കേരളത്തിലേക്ക് ക്ഷണിച്ചു. പക്ഷെ  ഫലം കണ്ടില്ല. കോടതിയുടെ അന്തിമ വിധി വന്നതിനുശേഷം എന്തുചർച്ച ? ബഹുമാനപെട്ട പ്രതിപക്ഷ നേതാവ് ശ്രീമാൻ രമേശ് ചെന്നിത്തല നിയസഭയിൽ ചോദിച്ച  ചോദ്യം  പ്രസക്തമാണ് "ശബരിമല വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാർ പിറവം പള്ളിയുടെ വിധി നടപ്പാക്കാനും ശ്രമിക്കണം".  കോതമംഗലം പള്ളിയുടെ സ്ഥിതിയും  ഇതുതന്നെയാണ്  വിധികൾ ഓരോന്നായി വന്നുകൊണ്ടേയിരിക്കുന്നു . കോതമംഗലത്തും പെരുമ്പാവൂരും ഇങ്ങനെ പോകുന്നു  

യഥാർത്ഥത്തിൽ  സർക്കാരിന്  ആരോടും പ്രത്യകിച്ച്  ഒരുമമതയുമില്ല കോതമംഗലത്തും പിറവത്തും, മണർകാട്ടും ഭൂരിപക്ഷം  യാക്കോബായക്കാർക്ക് അനുകൂലമായതിനാൽ സർക്കാർ കൂടെ നിൽക്കുന്നു എന്നു ഭാവിക്കുന്നു, മറിച്ച് വരിക്കോലിയിലും മന്ദാമംഗലത്തും, കട്ടച്ചിറയിലും കോലഞ്ചരിയിലും  തൃക്കുന്നത്തും  ഇപ്പോൾ പഴന്തോട്ടത്തും നിയമലംഘനമുണ്ടായിട്ടും സർക്കാർ എന്തുചെയ്തു ? അവർക്ക് പരിമിതികളുണ്ട് , പരമോന്നതകോടതി വിധിയെ  എത്രകാലം കണ്ടില്ലെന്നു നടിക്കും ?. കോടതിയെ വെറുതെ പഴിക്കാതെ വിധി അനുകൂലമാക്കാൻ പരിശ്രമിക്കുകയോ ,വിധി അംഗീകരിക്കാൻ പതുക്കെ തയ്യാറാകുകയോ  ചെയ്യണം .അക്രമം  ഒരിക്കലും വിജയിക്കില്ല



പ്രൊഫ്. ജോൺ കുരാക്കാർ

No comments: