Pages

Saturday, December 8, 2018

വായുമലിനീകരണം മാനസിക അസ്വസ്ഥതകൾക്ക് വഴിതെളിക്കും


വായുമലിനീകരണം
മാനസിക അസ്വസ്ഥതകൾക്ക് വഴിതെളിക്കും

പ്രാണവായു സമ്പന്ന-ദരിദ്രഭേദമില്ലാതെ എല്ലാവർക്കും  ആവശ്യമാണ് .പ്രാണവായു വിഷമയമായാൽ , മലിനമായാൽ  രക്ഷനേടാനുള്ള മുഖാവരണങ്ങളും വായുശുദ്ധീകരണികളും അനതിവിദൂരഭാവിയിൽ  വേണ്ടിവരും  അത് വാങ്ങാൻ ധനശേഷിയുള്ളവനു കഴിയുമ്പോൾ, എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളിലുമെന്നപോലെ ഇവിടെയും ആദ്യത്തെ ഇര ദരിദ്രനാകുകയാണ്‌ .കുടാതെ വായുമലിനീകരണം മനുഷ്യരില് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ  നിരവധിയാണ് .ശ്വാസകോശരോഗങ്ങളും ഹൃദ്രോഗങ്ങളുമെല്ലാം മലിനീകരണം മൂലം ഉണ്ടാകാവുന്ന രോഗങ്ങളാണ് .18 വയസ്സില് താഴെയുള്ള കുട്ടികളിൽ അമിത മാനസിക സമ്മര്ദ്ദം, കടുത്ത നിരാശ തുടങ്ങിയവക്ക്  ഇത്  കാരണമായിത്തീരാം ..പൂര്ണ്ണവളര്ച്ചയെത്തും മുന്പേ കുട്ടികളുടെ ആന്തരികവായവങ്ങളിലേക്ക് വായു രൂപത്തില് മാലിന്യം എത്തുന്നതാണു രോഗങ്ങളിലേക്ക് നയിക്കുന്നത്. കരളും ശ്വാസകോശവും ഹൃദയവും മാത്രമല്ല തലച്ചോറും വായുമലിനീകരണത്തിന്റെ ആക്രമണത്തിന് ഇരയാകുന്നു.ഇത് കുട്ടികളെ അസ്വസ്ഥരാക്കുകയും തലച്ചോറിന്റെ പ്രവര്ത്തനശേഷി കുറയ്ക്കാന് വഴിയൊരുക്കുകയും ചെയ്യുന്നു.ഗര്ഭിണികൾ മലിനവായു ശ്വസിച്ചാല് കുട്ടികള് ഓട്ടിസം ഉള്ളവരായി തീരാന് സാദ്ധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് എട്ടിൽ ഒരാൾ മരിക്കുന്നത് വായുമലിനീകരണംമൂലമാണു്  .. രാജ്യത്ത് പുകവലിയെക്കാൾ കൂടുതൽ രോഗികളെയുണ്ടാക്കുന്നതും വായുമലിനീകരണമാണന്ന്  പഠനങ്ങൾ  വ്യക്തമാക്കുന്നു . ലോകജനസംഖ്യയുടെ 18 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. എന്നാൽ, ലോകത്ത് വായുമലിനീകരണം മൂലമുണ്ടാകുന്ന  മരണങ്ങളുടെയും രോഗങ്ങളുടെയും 26 ശതമാനവും ഇവിടെയാണ്. 2017-ൽ വായുമലിനീകരണം കാരണം രാജ്യത്ത് 12.4 ലക്ഷം പേരാണ് മരിച്ചത്. ഇതിൽ പാതിയും 70 വയസ്സിൽ താഴെയുള്ളവരാണ്.കാർബൺ ഡയോക്സൈഡ് പുറംതള്ളുന്ന രാജ്യങ്ങളിൽ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യ. ലോകത്താകെ പുറംതള്ളുന്ന കാർബൺ ഡയോക്സൈഡിൽ ഏഴു ശതമാനവുംഇന്ത്യയിൽ നിന്നാണെന്ന് ഗ്ലോബൽ കാർബൺ പ്രോജക്ടിന്റെ പഠനറിപ്പോർട്ടിൽ പറയുന്നു



മനുഷ്യർ  ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചിരുന്നാൽ ശ്വാസകോശരോഗങ്ങളാൽ ആയുസ്സെത്താതൊടുങ്ങുന്ന ഒരു ജനതയുടെ ശവപ്പറമ്പായി ഇന്ത്യ മാറും.  മലിനവായു ശ്വസിച്ചതിനാൽമാത്രം കഴിഞ്ഞവർഷം മരിച്ചുപോയത് 12.41 ലക്ഷം ഇന്ത്യക്കാരാണ്. രാജ്യത്തു മരിക്കുന്നവരിൽ എട്ടിലൊരാൾ വായു മലിനീകരണത്തിന്റെ ഇരയാണെന്ന, ഉൾക്കിടിലമുണ്ടാക്കുന്ന ഗവേഷണഫലമാണ് പുറത്തുവന്നിരിക്കുന്നത്.  ഡൽഹിയിൽ വർധിച്ചുവരുന്ന വായുമലിനീകരണത്തിന്റെ പൂർണ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന് ഹരിതകോടതി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സൗരോർജം, തിരമാലയിൽനിന്നുള്ള വൈദ്യുതി ഇലക്ട്രോണിക് വ്യവസായങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ തുടങ്ങിയവയുടെ ഉപയോഗം ചൈനയെ വായുമലിനീകരണം നിയന്ത്രിക്കാൻ സഹായിക്കുന്നു .പുകവലിയിലൂടെ ഉണ്ടാവുന്നതിനേക്കാള് കൂടുതല് രോഗങ്ങള്ക്ക് കരാണമാവുന്നത് വായുമലിനീകരണമാണെന്നും റിപ്പോര്ട്ടില് പറയുന്നു.ആഗോള പട്ടികയില് ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. കഴിഞ്ഞ കൊല്ലത്തേക്കാള് 6.3 ശതമാനം ഇന്ത്യയില് കാര്ബണ് പുറംതള്ളല് വര്ദ്ധിച്ചിട്ടുണ്ട്. എണ്ണയുടെയും പാചക വാതകങ്ങളുടെയുമെല്ലാം ഗണ്യമായ ഉപയോഗം വലിയ കാരണങ്ങളാണെന്നാണ് പഠനങ്ങള് പറയുന്നത്.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: