Pages

Tuesday, December 18, 2018

അമ്മയെ മറന്ന് അന്ത്യോക്കയെ സ്വീകരിക്കണമോ ?


അമ്മയെമറന്ന്അന്ത്യോക്കയെ
സ്വീകരിക്കണമോ ?

കുറേകാലമായി കേരളത്തിൽ അങ്ങിങ്ങ്  മുഴങ്ങികേൾക്കുന്ന ഒരു മുദ്രാവാക്യം  ഇതാണ് " അമ്മയെ മറന്നാലും അന്ത്യോക്കയെ  മറക്കില്ല " പതിനാറാം നൂറ്റാണ്ടുവരെ മലങ്കര സഭക്ക് അന്ത്യോക്യൻ ഓർത്തഡോൿസ് സഭയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല .കൂനൻകുരിശു പ്രതിജ്ഞ  സംഭവത്തിനു ശേഷമാണ് അന്ത്യോക്ക്യാ സഭയുമായി അടുത്തത് .കുറേകാലം മലങ്കര സഭ  അന്ത്യോക്യൻ പാത്രിയർക്കീസിൻറെ അധീനതയിലായിരുന്നു .ഇന്ത്യ കുറേകാലം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നതുപോലെ . 1912    കാതോലിക്കേറ്റ് സ്ഥാപിതമായതോടെ  മലങ്കര സഭ സ്വതന്ത്രമായെങ്കിലും  ഒരു വിഭാഗം .വിഘടിച്ചു .1958 ലെ സുപ്രീംകോടതി വിധി പ്രകാരം  സഭയിൽ സമാധാനം കൈവന്നു .14 വർഷം  രണ്ടുവിഭാഗവും ഒന്നിച്ചുമുന്നേറി .
14  വർഷത്തിന് ശേഷം  വിഘടിച്ചു നിന്ന യാക്കോബാ വിഭാഗം വീണ്ടും സഭയിൽ തർക്കവും വഴക്കുമായി രംഗത്തുവന്നു .മാർത്തോമ്മാശ്ലീഹായുടെ പൈതൃകത്തെ അവർ ചോദ്യം ചെയ്തു .മലങ്കര ഓർത്തഡോൿസ് സഭയുടെ  ഭരണഘടനാ അനുസരിക്കാൻ അവർ വിസമ്മതിച്ചു .നിലവിലുള്ള നിയമങ്ങൾ വിഘടിതവിഭാഗവും പാത്രയർക്കീസും  ലംഘിച്ചു . തനിക്ക് ഇഷ്ടപെട്ടവരെ അന്ത്യോക്കയിലേക്കു വിളിച്ചുവരുത്തി മെത്രാപ്പോലീത്താമാരായി വാഴിച്ചു മലങ്കരസഭയിലേക്ക് അയക്കാൻ തുടങ്ങി .ഇന്ത്യൻ സഭയിലെ നിയമങ്ങൾ ഒന്നും തന്നെ പാത്രിയർക്കീസ് അംഗീകരിച്ചില്ല . രണ്ടുവിഭാഗവും കോടികണക്കിന് രൂപ  കേസിനിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു . സത്യം മനസ്സിലാക്കാൻ  എല്ലവരും  ശ്രമിക്കണം . അന്ത്യോക്യൻ പാത്രിയർക്കീസ്  1912 വരെ  മലങ്കര സഭയെ വളരെയേറെ സഹായിച്ചു . അതിനു  മലങ്കര സഭക്ക്  സ്നേഹവും നന്ദിയുമുണ്ട് . സഹായം സ്വീകരിച്ചത്തിന്  സഭയെ സ്വന്തമാക്കാൻ ശ്രമിക്കരുത് .വീട്ടുകാരെ സഹായിച്ചതിന്  വീട് പകരമായി ചോദിക്കരുത് , അത് നീതിയല്ല , ന്യായമല്ല , ആരും വിട്ടുതരികയുമില്ല ..നൂറുവർഷത്തിലേറെ പഴക്കമുള്ള  സഭാകേസിനാണ് സുപ്രീം കോടതി തീർപ്പുകല്പിച്ചിരിക്കുന്നത് .. കോടതിവിധി അംഗീകരിക്കുകയോ അല്ലെങ്കിൽ കഴിയുമെങ്കിൽ മറ്റൊരു  വിധി .സമ്പാദിക്കുകയോയാണ്  പരാജയപ്പെട്ട വിഭാഗം ചെയ്യേണ്ടത് . മലങ്കര സഭയുടെ ചരിത്രം മനസ്സിലാക്കാൻ  ശ്രമിക്കുകയാണ് വേണ്ടത് .
2017  സുപ്രീംകോടതി  സഭാകേസിനു അന്തിമവിധി പ്രഖ്യാപിച്ചു. ഇരുവിഭാഗത്തിനും  ഇത് അനുസരിക്കുകമാത്രമാണ് ഏക പരിഹാരമാർഗം . ഇരു സഭകളും തമ്മിൽ  വിശ്വാസകാര്യത്തിൽ  ഒരു വ്യത്യാസവും ഇല്ല . രൂപത്തിലും ഭാവത്തിലും ഒന്നു തന്നെ  നൂറുശതമാനം സഹോദരങ്ങൾ തന്നെ . ഒറ്റ സഭ , ഒരേ പാരമ്പര്യം ,ഒരേ സംസ്ക്കാരം  ഒരേ ഭരണഘടന . വ്യത്യാസം വരുത്താൻ ആർക്കുമാവില്ല . സത്യം മനസ്സിലാക്കി  ഒന്നായി പോകുക ..കോടതിവിധി നടപ്പാകുന്നതിനെതിരെയുള്ള  ആത്മഹത്യാ ഭീഷണിയും പ്രതിഷേധവും  ഫലം ചെയ്യില്ല .വിഘടിത വിഭാഗത്തിലെ  ആദരണീയരായ തിരുമേനിമാരും  വൈദീകരും   സഭയിലെ പാവപെട്ട യുവജനങ്ങളെ  ഇളക്കിവിട്ട്  പോലീസ് കേസുകളിൽ  അകപെടുത്തരുതേ ! സത്യം മനസിലാക്കാൻ കഴിവുള്ളവർ  അത് ചെയ്യട്ടെ .നിയമം നിയത്തിൻറെ വഴിക്കു പോകട്ടെ . നമ്മുടെ ചെറുപ്പക്കാരെ ജീവിക്കാൻ അനുവദിക്കുക .


പ്രൊഫ്. ജോൺ കുരാക്കാർ


No comments: