അമ്മയെമറന്ന്അന്ത്യോക്കയെ
സ്വീകരിക്കണമോ ?
സ്വീകരിക്കണമോ ?
കുറേകാലമായി കേരളത്തിൽ അങ്ങിങ്ങ് മുഴങ്ങികേൾക്കുന്ന ഒരു മുദ്രാവാക്യം ഇതാണ് " അമ്മയെ മറന്നാലും അന്ത്യോക്കയെ മറക്കില്ല " പതിനാറാം നൂറ്റാണ്ടുവരെ മലങ്കര സഭക്ക് അന്ത്യോക്യൻ ഓർത്തഡോൿസ് സഭയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല .കൂനൻകുരിശു പ്രതിജ്ഞ സംഭവത്തിനു ശേഷമാണ് അന്ത്യോക്ക്യാ സഭയുമായി അടുത്തത് .കുറേകാലം മലങ്കര സഭ അന്ത്യോക്യൻ പാത്രിയർക്കീസിൻറെ അധീനതയിലായിരുന്നു .ഇന്ത്യ കുറേകാലം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നതുപോലെ . 1912 ൽ കാതോലിക്കേറ്റ് സ്ഥാപിതമായതോടെ മലങ്കര സഭ സ്വതന്ത്രമായെങ്കിലും ഒരു വിഭാഗം .വിഘടിച്ചു .1958 ലെ സുപ്രീംകോടതി വിധി പ്രകാരം സഭയിൽ സമാധാനം കൈവന്നു .14 വർഷം രണ്ടുവിഭാഗവും ഒന്നിച്ചുമുന്നേറി .
14 വർഷത്തിന് ശേഷം വിഘടിച്ചു നിന്ന യാക്കോബാ വിഭാഗം വീണ്ടും സഭയിൽ തർക്കവും വഴക്കുമായി രംഗത്തുവന്നു .മാർത്തോമ്മാശ്ലീഹായുടെ പൈതൃകത്തെ അവർ ചോദ്യം ചെയ്തു .മലങ്കര ഓർത്തഡോൿസ് സഭയുടെ ഭരണഘടനാ അനുസരിക്കാൻ അവർ വിസമ്മതിച്ചു .നിലവിലുള്ള നിയമങ്ങൾ വിഘടിതവിഭാഗവും പാത്രയർക്കീസും ലംഘിച്ചു . തനിക്ക് ഇഷ്ടപെട്ടവരെ അന്ത്യോക്കയിലേക്കു വിളിച്ചുവരുത്തി മെത്രാപ്പോലീത്താമാരായി വാഴിച്ചു മലങ്കരസഭയിലേക്ക് അയക്കാൻ തുടങ്ങി .ഇന്ത്യൻ സഭയിലെ നിയമങ്ങൾ ഒന്നും തന്നെ പാത്രിയർക്കീസ് അംഗീകരിച്ചില്ല . രണ്ടുവിഭാഗവും കോടികണക്കിന് രൂപ കേസിനിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്നു . സത്യം മനസ്സിലാക്കാൻ എല്ലവരും ശ്രമിക്കണം . അന്ത്യോക്യൻ പാത്രിയർക്കീസ് 1912 വരെ മലങ്കര സഭയെ വളരെയേറെ സഹായിച്ചു . അതിനു മലങ്കര സഭക്ക് സ്നേഹവും നന്ദിയുമുണ്ട് . സഹായം സ്വീകരിച്ചത്തിന് സഭയെ സ്വന്തമാക്കാൻ ശ്രമിക്കരുത് .വീട്ടുകാരെ സഹായിച്ചതിന് വീട് പകരമായി ചോദിക്കരുത് , അത് നീതിയല്ല , ന്യായമല്ല , ആരും വിട്ടുതരികയുമില്ല ..നൂറുവർഷത്തിലേറെ പഴക്കമുള്ള സഭാകേസിനാണ് സുപ്രീം കോടതി തീർപ്പുകല്പിച്ചിരിക്കുന്നത് .. കോടതിവിധി അംഗീകരിക്കുകയോ അല്ലെങ്കിൽ കഴിയുമെങ്കിൽ മറ്റൊരു വിധി .സമ്പാദിക്കുകയോയാണ് പരാജയപ്പെട്ട വിഭാഗം ചെയ്യേണ്ടത് . മലങ്കര സഭയുടെ ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത് .
2017 സുപ്രീംകോടതി സഭാകേസിനു അന്തിമവിധി പ്രഖ്യാപിച്ചു. ഇരുവിഭാഗത്തിനും ഇത് അനുസരിക്കുകമാത്രമാണ് ഏക പരിഹാരമാർഗം . ഇരു സഭകളും തമ്മിൽ വിശ്വാസകാര്യത്തിൽ ഒരു വ്യത്യാസവും ഇല്ല . രൂപത്തിലും ഭാവത്തിലും ഒന്നു തന്നെ നൂറുശതമാനം സഹോദരങ്ങൾ തന്നെ . ഒറ്റ സഭ , ഒരേ പാരമ്പര്യം ,ഒരേ സംസ്ക്കാരം ഒരേ ഭരണഘടന . വ്യത്യാസം വരുത്താൻ ആർക്കുമാവില്ല . സത്യം മനസ്സിലാക്കി ഒന്നായി പോകുക ..കോടതിവിധി നടപ്പാകുന്നതിനെതിരെയുള്ള ആത്മഹത്യാ ഭീഷണിയും പ്രതിഷേധവും ഫലം ചെയ്യില്ല .വിഘടിത വിഭാഗത്തിലെ ആദരണീയരായ തിരുമേനിമാരും വൈദീകരും സഭയിലെ പാവപെട്ട യുവജനങ്ങളെ ഇളക്കിവിട്ട് പോലീസ് കേസുകളിൽ അകപെടുത്തരുതേ ! സത്യം മനസിലാക്കാൻ കഴിവുള്ളവർ അത് ചെയ്യട്ടെ .നിയമം നിയത്തിൻറെ വഴിക്കു പോകട്ടെ . നമ്മുടെ ചെറുപ്പക്കാരെ ജീവിക്കാൻ അനുവദിക്കുക .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment