Pages

Saturday, November 17, 2018

ഗജ തമിഴ്‌നാട് തീരം വിട്ടു


ഗജ തമിഴ്നാട് തീരം വിട്ടു

തമിഴ്നാട്ടില്വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റില്ഇതുവരെ 36 പേര്മരിച്ചെന്നാണ് കണക്കുകളില്പറയുന്നത്. ഇതിനോടനുബന്ധിച്ച് കോട്ടയം, ഇടുക്കി, ആലപ്പുഴ എറണാകുളം എന്നീജില്ലകളില്അനുഭവപ്പെട്ട കനത്ത മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്ഉള്ക്കടലില്രൂപപ്പെട്ട ന്യൂനമര്ദ്ദമാണ് ചുഴലിക്കാറ്റായി രൂപപ്പെട്ടത്. മണിക്കൂറില്‍ 120 കിലോമീറ്റര്വേഗതയിലാണ് കാറ്റുവീശിയിരുന്നത്. മഴയും കാറ്റും ശക്തിയായതോടെ തമിഴ്നാട്ടില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 81,000 പേരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്പ്പിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥ പുരം, തിരുവാരുര്‍, എന്നീ ജില്ലകളിലാണ് ക്യാമ്പുകള്ആരംഭിച്ചത്.
ഗജ ചുഴലിക്കാറ്റ്: തീരപ്രദേശങ്ങളില്നിന്നും ആളുകളെ മാറ്റിപ്പാര്പ്പിച്ചു. ഗജ ശക്തിപ്രാപിക്കുന്നു; നാല് ജില്ലകളില്യെല്ലോ അലര്ട്ട്,'ഗജ' ചുഴലിക്കാറ്റ്: ആറു മരണം; കേരളത്തില്ഓറഞ്ച് അലര്ട്ട്ദുരന്തം വിതച്ച് ഗജ; തമിഴ്നാട്ടില്‍ 22 മരണം,വട്ടവടയില്ഉരുള്പൊട്ടല്‍; രണ്ട് കുടുംബങ്ങള്ഒറ്റപ്പെട്ടു,
നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്തകര്ന്നു. മരങ്ങള്കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുര്തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗജ ചുഴലിക്കാറ്റിനെ തുടര്ന്ന് കേരളത്തില്ഓറഞ്ച് അലര്ട്ട്. ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്കടലില്പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മലയോര, തീരമേഖലകളിലുള്പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്വരെ വേഗത്തില്കാറ്റ് വീശിയേക്കാം.ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്ക്കും പോലീസ്, ഫയര്ഫോഴ്സ്, കെഎസ്ഇബി വകുപ്പുകള്ക്കും സര്ക്കാര്നിര്ദേശം നല്കി. ഇന്നു വൈകിട്ടുമുതല്മല്സ്യത്തൊഴിലാളികള്കടലില്പോകരുത്. കോസ്റ്റ് ഗാര്ഡും നാവികസേനയും മത്സ്യത്തൊഴിലാളികള്ക്കു മുന്നറിയിപ്പു നല്കണമെന്നും നിര്ദേശിച്ചു.

Prof. John Kurakar

No comments: