Pages

Wednesday, June 27, 2018

കേരളത്തിൽ വിഷമത്സ്യ വ്യാപാരം വ്യാപകം.


കേരളത്തിൽ വിഷമത്സ്യ വ്യാപാരം വ്യാപകം.
മലയാളികൾക്ക്  മീനില്ലാതെ ജീവിതമില്ല . മലയാളിയും മീനും തമ്മിലുള്ള ബന്ധം മീനും കടലും തമ്മിലുള്ള ബന്ധംപോലെ ദൃഢമാണ് .പക്ഷെ  ഇന്ന് മീൻ കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ് .വിഷം സർവത്ര വിഷം .ഫോര്മാലിന് കലര്ത്തിയ മത്സ്യം കേരളത്തിൽ കടത്തുന്നവര്ക്കെതിരെ  കര്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നു .മത്സ്യത്തില്  മായം ചേര്ക്കുന്നവര്ക്കെതിരെ ശക്തമായ നടപടികള് ക്കൈകൊള്ളാന് മുഖ്യമന്ത്രി നിര്ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ പലതും നൽകിയിട്ടും വിഷമത്സ്യ വ്യാപാരം തകൃതിയായി നടക്കുകയാണ് .വിഷമൽസ്യത്തിന്റെ  ഭയാനക ചിത്രങ്ങളാണ്  ഓരോ ദിവസവും പാത്രത്തിൽ വരുന്നത്.

ആവശ്യത്തിനു ജീവനക്കാരും പരിശോധനാസംവിധാനങ്ങളും ഒരുക്കി ഭക്ഷ്യസുരക്ഷാവിഭാഗത്തെ ശക്തവും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നതുമാക്കി മാറ്റുകയാണ് ഈ വിപത്തിൽനിന്നു രക്ഷപ്പെടാനുള്ള വഴി  പച്ചക്കറിയിലെയും അരിയുൾപ്പെടെയുള്ള ധാന്യങ്ങളിലെയും കീടനാശിനി വിഷാംശത്തിനു പുറമേയാണ്  ഈ വിഷമൽസ്യകച്ചവടവും . അധികൃതർ ഈയിടെ നടത്തിയ പരിശോധനകളിൽ മാരക രാസവസ്തു കലർത്തിയ ടൺ കണക്കിനു മത്സ്യം പിടികൂടിയിട്ടുണ്ടെങ്കിലും വർഷങ്ങളായി നാം കഴിച്ചുപോരുന്ന മീൻവിഭവങ്ങളിൽ ഇത്തരം വിഷാംശങ്ങൾ  ഉണ്ടായേക്കാമെന്ന ആശങ്ക കേരളത്തെ ഞെട്ടിക്കുന്നു.

കഴിഞ്ഞദിവസം വാളയാറിലെ ചെക് പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ, ഫോർമലിൻ കലർത്തിയ നാലുടൺ ചെമ്മീനാണു പിടികൂടിയത്. ആന്ധ്രപ്രദേശിൽനിന്നു കണ്ടെയ്നറിൽ കൊണ്ടുവന്ന ചെമ്മീൻ ആലപ്പുഴ അരൂരിലേക്കാണു കൊണ്ടുപോയിരുന്നത്. മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമലിൻ മനുഷ്യശരീരത്തിൽ കടന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കഴിഞ്ഞയാഴ്ച തിരുവനന്തപുരം അമരവിള ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറു ടൺ മത്സ്യത്തിൽ ഫോർമലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിൽതന്നെ, വാളയാറിൽനിന്നു പിടിച്ചെടുത്ത ആറു ടൺ മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ തിരിച്ചയയ്ക്കുകയും ചെയ്തു.

മത്സ്യഭുക്കായ ഒരു കേരളീയൻ ഒരു വർഷം 27 കിലോ മീൻ കഴിക്കുമെന്നാണു ശരാശരി കണക്ക്.  ഇതര സംസ്ഥാനങ്ങളിൽനിന്നു മത്സ്യം കൊണ്ടുവരുന്നവർ വാഹനത്തിൽ ഫ്രീസർ ഘടിപ്പിക്കുന്നതിനുള്ള ചെലവു കുറയ്ക്കാനാണു ഫോർമലിനും അമോണിയയും ചേർക്കുന്നത്. സംസ്ഥാനത്തേക്കു വരുന്ന മുഴുവൻ മത്സ്യവും പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യസുരക്ഷാവകുപ്പിന് ഇപ്പോഴില്ലെന്നതു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.കടലിൽനിന്നു തുറമുഖത്തെത്തുന്ന മത്സ്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും സൂക്ഷിക്കപ്പെടുന്നുവെന്നുമുള്ള പരിശോധനകൾക്കു ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംവിധാനമുണ്ടാക്കണം. അവിടെനിന്നു വിപണിയിലേക്കുള്ള യാത്ര ഗുണനിലവാരത്തോടെയാണെന്ന് ഉറപ്പുവരുത്തുകയും വേണം. ഉണക്കമൽസ്യത്തിൻറെ കാര്യവും ഗൗരവമായി എടുക്കേണ്ടതുണ്ട്‌. ട്രോളിങ് നിരോധനത്തിനിടെ ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരുടെ ഉപജീവനമാർഗം ഇപ്പോഴത്തെ ആശങ്കാസാഹചര്യത്തിൽഇല്ലാതാകാൻ പാടില്ല  മത്സ്യത്തിൽ  വിഷം ചേർക്കുന്നവരെ കണ്ടെത്തി കടുത്തശിക്ഷത്തെന്നെ നൽകണം .



പ്രൊഫ്. ജോൺ കുരാക്കാർ

.


No comments: