Pages

Saturday, June 23, 2018

റെയിൽവേയുടെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം മാറ്റണം


റെയിൽവേയുടെ കേരളത്തോടുള്ള ശത്രുതാപരമായ സമീപനം മാറ്റണം
കേരളത്തെ റെയിൽവേ  എന്നും അവഗണിക്കുകയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട്  എല്ഡിഎഫ് എം.പിമാര് ഡല്ഹിയില് റയില്ഭവനു മുന്നില്  ധർണ നടത്തിയിരുന്നു.റയില് വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു .കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വിമര്ശനം. ആകാശത്തുകൂടി ട്രെയിന് ഓടിക്കാന് കഴിയില്ല. റയില്വെ വികസനത്തിന് തടസ്സം സ്ഥലമേറ്റെടുപ്പാണ്.എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു . പ്രശ്നത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്  ആവശ്യപ്പെട്ടിരുന്നു. 
കേരളത്തോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസര്ക്കാര് സ്വീകരിക്കുന്നതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി..കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്ര സര്ക്കാര് നീക്കം അവസാനിപ്പിക്കണമെന്നും  പദ്ധതി നടത്തിപ്പിലെ അവ്യക്തതകള് ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് എല്ഡിഎഫ് എം.പിമാര് റയില് ഭവനുമുന്നില് പ്രതിഷേധിച്ചത്.

പത്തുവർഷമായി കേരളം സ്വപ്നംകണ്ടിരുന്ന പാലക്കാട് കോച്ച് ഫാക്ടറി ഇല്ലാതാവുമെന്ന് തീർച്ചയാകുന്നു. കേരളത്തിന്റെ വികസനസ്വപ്നം എന്നതിലുപരി പൊതുമേഖലയിലോ, പൊതു-സ്വകാര്യ മേഖലയിലോ രാജ്യത്തിന് മുതൽക്കൂട്ടാവേണ്ടിയിരുന്ന ഒരു സ്ഥാപനമാണ് തറക്കല്ലിട്ടശേഷം യാഥാർഥ്യമാവാതെ വരുന്നത്. 

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ), ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐ.ടി.ഐ), ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വർഷങ്ങളായി ലാഭത്തിലാണ്. വരും വർഷങ്ങളിൽ കൂടുതൽ തീവണ്ടിക്കോച്ചുകൾ ആവശ്യമുണ്ടെന്ന് റെയിൽവേ മന്ത്രി തന്നെ പറയുമ്പോഴാണ് അനുകൂല സാഹചര്യങ്ങളെല്ലാമുണ്ടായിട്ടും പാലക്കാട്ടെ കോച്ച് ഫാക്ടറി ഇപ്പോൾ കേന്ദ്രസർക്കാർ വേണ്ടെന്നു വെക്കുന്നത്.

 കഞ്ചിക്കോട് വ്യവസായമേഖലയ്കും കേരളത്തിനും തിരിച്ചടിയാവുകയാണ് റെയിൽവേയുടെ നിലപാട്.മികച്ചരീതിയിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോഴുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് 2008-2009 വർഷത്തെ ബജറ്റിൽ പാലക്കാട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്.  349 ഏക്കർ ഏറ്റെടുത്ത് സംസ്ഥാനം റെയിൽവേക്കു കൈമാറുകയും ചെയ്തു. 

തറക്കല്ലിട്ടതോടെ യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ചുറ്റുമതിലിൽ ഒതുങ്ങിയത്. സ്വകാര്യ പങ്കാളിയെ കിട്ടുന്നില്ല എന്നാണ് പിന്നീട് റെയിൽവേ പറഞ്ഞത്. നിലവിൽ റെയിൽവേക്ക് കൂടുതൽ കോച്ചുകൾ ആവശ്യമില്ല എന്നും ഇപ്പോഴത്തെ ഫാക്ടറികളുടെ പ്രവർത്തനക്ഷമത കൂട്ടിയാൽ മതിയെന്നുമാണ് ഇപ്പോൾ റെയിൽവേ പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയിൽ പുതിയ കോച്ച് ഫാക്ടറിക്കായി ശ്രമം തുടങ്ങിയതും വിവാദമായി.കോച്ച് ഫാക്ടറി വേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയ സ്ഥലം റെയിൽവേയുടെ കൈവശം വെറുതേ കിടക്കുകയാണ് . ഇപ്പോൾ അനുകൂല ഘടകങ്ങളെല്ലാമുണ്ടായിട്ടും കോച്ച് ഫാക്ടറിയെന്ന വികസന സ്വപ്നം റെയിൽവേ ഉപേക്ഷിക്കുകയാണോ ? കേരളത്തിൻറെ സ്വപ്‍നം  സഫലമാകുമോ ?



പ്രൊഫ്. ജോൺ കുരാക്കാർ




No comments: