Pages

Thursday, June 14, 2018

വിദഗ്ദ്ധരുടെ നിയമനം സ്വജനപക്ഷപാതത്തിനുംഅഴിമതിക്കും ഇടയാക്കും


വിദഗ്ദ്ധരുടെ നിയമനം സ്വജനപക്ഷപാതത്തിനുംഅഴിമതിക്കും ഇടയാക്കും
കേന്ദ്രസർക്കാരിൽ ജോയിന്റ് സെക്രട്ടറി തലത്തിൽ അഖിലേന്ത്യാ സർവീസിൽനിന്നുള്ളവരല്ലാത്ത വിദഗ്ധരെ ചുരുങ്ങിയ കാലത്തേക്കു നിയമിക്കാനുള്ള തീരുമാനം  വലിയ ആശങ്കളാണ്  സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത് . .നീതി ആയോഗിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു സർക്കാർ പറയുന്നു.ഐഎഎസുകാർ കൈകാര്യം ചെയ്തിരുന്ന ഇത്തരം സ്ഥാനങ്ങളിലേക്കു പുറത്തുനിന്നുള്ളവർ വരുന്പോൾ നിലവിലെ ബ്യൂറോക്രസിയുടെ കടുത്ത എതിർപ്പ് ഉയർന്നേക്കാം.കഴിവുള്ളവർ ധാരാളം പേർ ഭാരതത്തിലുണ്ട് .

 എല്ലാം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൈകളിൽ മാത്രമാണു ഭദ്രം എന്നു കരുതുന്നതിൽ അർഥമില്ല. വിവിധങ്ങളായ വെല്ലുവിളികൾ ഏറ്റെടുക്കാനും അവയ്ക്കു യുക്തമായ പരിഹാരങ്ങൾ കണ്ടെത്താനും സാധിക്കുന്ന ഉദ്യോഗസ്ഥനേതൃത്വം ഉണ്ടായിവരണം .രാജ്യത്തെ കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നതമായ ജോയിന്റ്്സെക്രട്ടറി തസ്തികകളിലേക്ക് പത്ത് വ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.വിവിധ മേഖലകളിൽ പ്രത്യേക പരിശീലനം നേടിയവരെയും കഴിവു തെളിയിച്ചവരെയും അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനാണു നിർദേശം. സിവിൽ സർവീസിനു പുറത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ളവർക്കു തങ്ങളുടെ മികവ് രാജ്യത്തിനുവേണ്ടി കുറഞ്ഞൊരു കാലയളവിലേക്ക് ഉപയോഗിക്കാൻ ഇങ്ങനെ അവസരം ലഭിക്കും.

മൂന്നു മുതൽ അഞ്ചുവരെ വർഷം കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്നവർ പതിനഞ്ചു വർഷമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വകാര്യ കന്പനികളിലോ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം. സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും രാജ്യാന്തര സംഘടനകളിലും പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാനാവും. നാല്പതു വയസു കഴിഞ്ഞ ബിരുദധാരികളെയാണു പരിഗണിക്കുക. പ്രത്യേക സിലക്ഷൻ കമ്മിറ്റിയാണിവരെ തെരഞ്ഞെടുക്കുക.

അനുഭവസന്പത്തും പ്രത്യേക വൈദഗ്ധ്യവുമുള്ള നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. അവരിൽ ചിലർക്കെങ്കിലും ജന്മനാടിനുവേണ്ടി ചെറിയൊരു കാലയളവിൽ പ്രതിഫലത്തിന്റെ വലുപ്പം നോക്കാതെ സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ അതിനു നിയമപരമായൊരു വ്യവസ്ഥയോടുകൂടി ഏർപ്പാടുണ്ടാക്കുന്നതിന്റെ നല്ല വശം നമുക്കു കാണാതിരിക്കാനാവില്ല.  ഇത് കാലക്രമേണ സ്വജന പക്ഷപാതത്തിലേക്കും അഴിമതിയിലേക്കും തിരിയാൻ സാധ്യതയുണ്ട് .സർക്കാരിൻറെ  ഈ തീരുമാനം രാഷ്ട്രീയ വിവാദങ്ങൾക്കും നിയമവ്യവഹാരങ്ങൾക്കും വഴിവയ്ക്കാനിടയുള്ള താണ് .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: