Pages

Thursday, May 31, 2018

പുതിയ അധ്യയന വർഷംവിദ്യാർഥിസുരക്ഷിത വർഷമായി തീരണം


പുതിയ അധ്യയന വർഷംവിദ്യാർഥിസുരക്ഷിത വർഷമായി തീരണം

നാളെ 2018 ജൂൺ  1 സ്കൂളുകൾ തുറക്കുകയാണ് .12,981 സ്കൂളുകളാണു കേരളത്തിലുള്ളത്. ഇതിൽ 4,695 എണ്ണം ഗവൺമെന്റ് സ്കൂളുകളും 7,220 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. അൺ എയ്ഡഡ് സ്കൂളുകൾ 1066. ഇതുകൂടാതെയാണു സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾ പിന്തുടരുന്ന സ്കൂളുകൾ .പൊതുവിദ്യാലയങ്ങളെ അവജ്ഞയോടെ നോക്കി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. തന്റെ മക്കളെ  പൊതു വിദ്യാലയത്തിലേക്ക് പറഞ്ഞയക്കാന്‍ മടിച്ചിരുന്നു ഭൂരിഭാഗം രക്ഷിതാക്കളും. ഇതിന്റെ പരിണിതഫലമായി അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ധാരാളമായി ഉയര്‍ന്നുവന്നു. നല്ല വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. ഫീസ് നല്‍കിയാലും പഠിക്കാന്‍ നല്ലൊരു താവളമെന്ന പ്രതീക്ഷയില്‍ രക്ഷകര്‍ത്താക്കള്‍ മക്കളെ അവിടെ ചേര്‍ത്തു.
പൊതുവിദ്യാലയങ്ങള്‍ തുടച്ചുനീക്കപ്പെടുമെന്ന് സ്ഥിതിവരെയായി .എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല , സർവശിക്ഷാ അഭിയാൻ പോലുള്ള പദ്ധതികൾ വന്നതോടെ പൊതുവിദ്യാലയങ്ങളുടെ വികസനത്തിനു കേന്ദ്രഫണ്ട് വൻതോതിൽ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങി. സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസത്തിന് ഊന്നൽ കൊടുത്തതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ നിലവാരം ഉയർന്നിട്ടുണ്ട്.  കേരളം പോലുള്ള സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായേ തീരൂ എന്ന ബോധ്യം എല്ലാവരിലും ഉണ്ടായിരിക്കുകയാണ് . ഇന്ന് പൊതുവിദ്യാലയങ്ങള്‍ സുരക്ഷിതമാണ്. നിലവാരം കൊണ്ടും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കൊണ്ടും ഇവ മികവുറ്റതായി. തീർന്നു .
കുട്ടികളുടെ  വ്യക്തിത്വവികസനത്തിന് നമ്മുടെ സ്കൂളുകൾ ഉതകണം .വിദ്യാലയങ്ങളിൽ അച്ചടക്കമുള്ള അന്തരീക്ഷം സൃഷിടിക്കാൻ എല്ലാരും ശ്രദ്ധിക്കണം   കുട്ടികൾ നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണെന്ന ദീർഘവീക്ഷ.ണത്തോടെ അതനുസരിച്ചുള്ള അറിവും പക്വതയും അവർക്കു നേടിക്കൊടുക്കാൻ അധ്യാപകർക്കു ചുമതലയുണ്ട്. അധ്യാപകരെ ബഹുമാനിക്കാനും അവരെ തങ്ങളുടെ അഭ്യുദയകാംക്ഷികളും മാർഗദർശികളുമായി കരുതാനും വിദ്യാർഥികൾക്കു കഴിയണം.ക്ളാസ് മുറികൾ ‘ഹൈ-ടെക്ആക്കലും ഭൗതികസാഹചര്യം മെച്ചപ്പെടുത്തലും അന്താരാഷ്ട്രനിലവാരമുണ്ടാക്കലുമായി പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുന്നേറുന്നതിന്റെ മറുവശത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾകൂടിയുണ്ട്. വിദ്യാർഥിസുരക്ഷയാണ് അതിൽ ഏറ്റവും പ്രധാനം. കുട്ടികളെ സ്കൂളിലേക്കു കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷിതത്വം, ഡ്രൈവർമാരുടെ സ്വഭാവം, സ്കൂൾപരിസരത്തോ വളപ്പിലോ അന്യരുടെ സാന്നിധ്യം തുടങ്ങിയവ നിരീക്ഷിക്കേണ്ടതുണ്ട് . വൃത്തിശൂന്യമായ പാചകപ്പുരകളും ഭക്ഷണവും ശുചിത്വംപാലിക്കാത്ത പാചകക്കാരും ഇനി വിദ്യാലയങ്ങളിലുണ്ടാകരുത്. വിദ്യാർഥിസുരക്ഷിതത്വം സർക്കാരിന്റെയും അധ്യാപകരുടെയും മാത്രം കടമയല്ല. രക്ഷിതാക്കൾക്കും അതിൽ വലിയ പങ്കുണ്ട്.
വിദ്യാര്‍ത്ഥികളുടെ മാനസികവും, സര്‍ഗാത്മകവുമായ കഴിവുകള്‍ അധ്യാപകര്‍ക്ക് തിരിച്ചറിയാനും അത് പ്രോത്സഹിപ്പിക്കാനും കഴിയണം . വിവര സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യത കുട്ടികള്‍ക്ക് ലഭ്യമാക്കിയാല്‍ അവരുടെ പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക്മാറ്റാൻ കഴിയും.മദ്യത്തിനും മയക്കു മരുന്നിനും എതിരായി കലാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാണം .അക്കാദമിക്ക് നിലവാരവും പ്രായോഗിക പരിജ്ഞാനവും ഒത്തുചേരുന്ന തലത്തിലേക്ക് ഈ വിദ്യഭ്യാസരീതി മാറുമ്പോള്‍ മൂല്യവും അതിലേറെ വര്‍ധിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണ്. പഴയ പഠനരീതിയും നിലവിലുള്ളതും താരതമ്യപെടുത്തണം.  കേരളത്തിന്റെ മനസുകളില്‍. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാണം . പുതിയ അധ്യയന വര്‍ഷം മാറ്റങ്ങളുടെയും മികവിന്റെയും തുടക്കമാകട്ടെ. അക്ഷരം തേടിയെത്തുന്ന പുതിയ കുരുന്നുകള്‍ക്ക് അറിവിന്റെ വിശാലതയിലേക്ക് കുതിച്ചുയരാന്‍ കഴിയട്ടെ

പ്രൊഫ്. ജോൺ കുരാക്കാർ

No comments: