Pages

Monday, August 14, 2017

ഉത്തർപ്രദേശിൽ നിന്ന് നിലവിളി ഉയരുന്നു

ഉത്തർപ്രദേശിൽ നിന്ന്
നിലവിളി ഉയരുന്നു

ഉത്തർപ്രദേശിലെ ഗോരഖ്പുരീൽ നിലവിളിക്കാൻ പോലുമാവാതെ ശ്വാസംമുട്ടി മരിച്ച പിഞ്ചുകുഞ്ഞുങ്ങൾക്കുവേണ്ടി ഭാരതവും ലോകവും  കരയുകയാണ് .ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ നീങ്ങുന്ന രോഗികൾക്കു ജീവവായു നൽകേണ്ടവരാണ് ആതുരാലയങ്ങളിലുള്ളവർ. പക്ഷേ, അവർ തന്നെ കരുണയില്ലാത്തവരായി തീർന്നിരിക്കുന്നു . ഗോരഖ്പുരിലെ സർക്കാർ  മെഡിക്കല്‍ കോളേജില്‍ പ്രാണവായു കിട്ടാതെ 72  കുട്ടികള്‍ മരിച്ചെന്ന വാർത്ത  ഹൃദയഭേദകമാണ് .
ജപ്പാൻ ജ്വരവും  മസ്തിഷ്കജ്വരവും ബാധിച്ച കുട്ടികള്ക്ക് ഓക്സിജന്‍ നല്കാന്‍ കഴിയാത്തതാണ് ഈ കൂട്ടക്കുരുതിക്ക് കാരണം. ആശുപത്രി അധികൃതര്‍ കുടിശ്ശിക വരുത്തിയ 63 ലക്ഷം രൂപ നല്കാ്ത്തതിനെ തുടര്ന്നാണ് പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്ത്തിതവച്ചത്. ആറുമാസമായി പണം ലഭിക്കാത്തതിനെ തുടര്ന്നാണത്രെ മനുഷ്യത്വരഹിതമായ  ഈ നടപടി. കുടിശ്ശിക ഉടന്‍ അടച്ചുതീര്ക്ക്ണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കുടിശ്ശിക അടച്ചുതീര്ക്കാ തെ ഓക്സിജന്‍ നല്കാിന്‍ കഴിയില്ലെന്ന് കമ്പനി മെഡിക്കല്‍ കോളേജ് പ്രിന്സി‍പ്പലിനെയും അറിയിച്ചു.  ആശുപത്രിജീവനക്കാരും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്പെിടുത്തിയിരുന്നു.
 എന്നാല്‍, ആശുപത്രി അധികൃതരോ ജില്ലാ ഭരണാധികാരികളോ മുഖ്യമന്ത്രിതന്നെയോ ഇക്കാര്യത്തില്‍  ഒരു നടപടിയും സ്വീകരിച്ചില്ല.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 വര്ഷം പ്രതിനിധാനംചെയ്ത ലോക്സഭാമണ്ഡലത്തിലെ സര്ക്കാ ര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഈ ദുരന്തം നടന്നിരിക്കുന്നത് .പ്രാചീനകാലത്തെ ഇരുട്ടിലേക്കാണ് ഉത്തർപ്രദേശിലെ ആരോഗ്യരംഗം പോകുന്നത് .ഈ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്നിന്ന് രക്ഷപ്പെടാനായി ഓക്സിജന്‍ വിതരണം നിലച്ചതുമൂലമല്ല കുട്ടികള്‍ മരിക്കാനിടയായതെന്നാണ് യു.പി മുഖ്യമന്ത്രി പറയുന്നത് . കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ രാഷ്ട്രീയനേതൃത്വത്തെ നിയമത്തിനുമുമ്പില്‍ കൊണ്ടു വരാൻ കഴിയുമോ ?
കിഴക്കന്‍ ഉത്തർ പ്രദേശ് പശ്ചിമ ബിഹാര്‍തുടങ്ങിയ മേഖലകളിൽ  മസ്തിഷ്കജ്വരവും ജപ്പാൻ ജ്വരവും  പിടിപെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി .ഈ അസുഖത്തിനു .പരിഹാരം കാണാനോ ബോധവൽക്കരണം നടത്താനോ ശ്രമിക്കാതെ സർക്കാർ "പശു "വിഷയവുമായി കറങ്ങുകയാണ് .മാപ്പില്ലാത്ത നിരുത്തരവാദിത്തത്തിൽനിന്നുണ്ടായ സമാനതകളില്ലാത്ത ദുരന്തമാണു ഗോരഖ്പുരിലുണ്ടായത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ  കേന്ദ്രസർക്കാർ  അടിയന്തരമായി ഇടപെടണം .ഭാരതത്തിന്റെ പ്രാചീനമഹത്ത്വത്തെപ്പറ്റി പ്രസംഗിച്ചു  നടക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾ യഥാർഥത്തിൽ ആദ്യം  ചെയ്യേണ്ടത് കോടാനുകോടികൾ വരുന്ന ദരിദ്രഭാരതീയർക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങളും ഉത്തരവാദിത്വമുള്ള ചികിത്സാസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ്.രാഷ്ട്രീയക്കാര് തങ്ങളുടെ കഴിവില്ലായ്മ മറക്കാന് കുട്ടികളുടെ മരണത്തില് ഡോക്ടര്മാരെ  കുറ്റപ്പെടുത്തുന്നത് ശരിയല്ല .ഉത്തരവാദിത്വം യു .പി സർക്കാർ തന്നെ ഏറ്റെടുക്കുകയാണ് കരണീയം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: