ഭയം വേണ്ടാ ,ചുക്കുകഷായമുണ്ട്, ഇരുന്പു വിഴുങ്ങിക്കോളൂ
ഇടതുസര്ക്കാരിന്റെ നയം മദ്യനിരോധനമല്ല
,ബോധവത്കരണത്തിലൂടെ മദ്യവർജനം നടപ്പാക്കുമെന്നാണ് അവർ
പറയുന്നത് .സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന്
പൂട്ടിയ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ
മദ്യശാലകളിൽ ചിലതിന് വീണ്ടും തുറന്നു
പ്രവർത്തിക്കാൻ അനുമതി ലഭിച്ചത് ജനങ്ങൾക്കിടയിൽ
ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് . ദേശീയപാതയുടെയും സംസ്ഥാനപാതയുടെയും 500 മീറ്റർ ചുറ്റളവിൽ മദ്യവില്പനശാലകൾ
പാടില്ലെന്ന് 2016 ഡിസംബറിലാണസുപ്രീം കോടതി വിധിച്ചത്. മിക്ക
മദ്യക്കടകളും ദേശീയ-സംസ്ഥാന പാതകൾക്കരികിലായതിനാൽ
ഇളവ് ആവശ്യപ്പെട്ട് കേരളം ഉൾെപ്പടെയുള്ള സംസ്ഥാനങ്ങൾ
സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മദ്യവില്പനയിൽനിന്ന് കിട്ടുന്ന വരുമാനമല്ല മനുഷ്യജീവനാണ്
പ്രധാനം എന്ന് കരുതിയതുകൊണ്ടാണ്
സുപ്രീം കോടതി ആ ഹർജികൾ
തള്ളിക്കളഞ്ഞത് .അവസാനം പാതയോരത്തെ മദ്യക്കടകൾ
മാറ്റേണ്ടിവന്നു.
ഇപ്പോൾ കോടതി നിയമത്തെ മറികടക്കാൻ
സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരിക്കുകയാണ് .ഇപ്പോൾ ദേശീയപാതയിൽ
തിരുവനന്തപുരം-ചേർത്തല, കുറ്റിപ്പുറംവളപട്ടണം ഭാഗങ്ങളിൽ
ചില മദ്യശാലകൾക്ക് ഹൈക്കോടതി
പ്രവർത്തനാനുമതി യും നൽകിയിരിക്കുകയാണ്
. ദേശീയപാത അതോറിറ്റിക്കുകീഴിൽ വരുന്ന പാതകൾ ഈ
മേഖലകളിൽ ഇല്ലെന്നു വ്യക്തമാക്കി 2014 മാർച്ച്
അഞ്ചിനും ഓഗസ്റ്റ് 14-നും കേന്ദ്ര
ഉപരിതലഗതാഗത മന്ത്രാലയം ഇറക്കിയ വിജ്ഞാപനങ്ങളുടെ
അടിസ്ഥാനത്തിലാണ് കേരള ഹൈക്കോടതിവിധി. ആ
വിജ്ഞാപനങ്ങൾ ഹാജരാക്കി കോടതിയെ സമീപിച്ച
ബാർഹോട്ടൽ ഉടമകൾക്കാണ് മദ്യശാലകൾ തുറക്കാൻ അനുമതി
കിട്ടിയത്.
മദ്യനിരോധനം
പ്രായോഗികമല്ലന്നാണ് സർക്കാരിൻറെ നിലപാട് . ബോധവത്കരണത്തിലൂടെ മദ്യവർജനം
നടപ്പാക്കുമെന്നു പറയുന്നു. മദ്യം സുലഭമായി കഴിക്കാൻ
വഴിനീളെ അവസരം നൽകിയിട്ട് ബോധവൽക്കരത്തിലൂടെ
മദ്യവർജ്ജനം നടപ്പാക്കുമെന്നുപറയുന്നത് "ചുക്കുകഷായമുണ്ട്, ഇരുന്പു വിഴുങ്ങിക്കോളൂ എന്നു
പറയുന്നതുപോലെയാണ് ". ജനങ്ങൾക്കു ദോഷകരമായ ഹൈക്കോടതി
തീരുമാനത്തിൽ സർക്കാർ അപ്പീൽ നടപടികൾ
സ്വീകരിക്കേണ്ടതായിരുന്നു . മദ്യക്കച്ചവടക്കാർക്ക് അനുകൂലമായ നടപടിയാണ് സർക്കാരിൽനിന്ന്
ഉണ്ടായത് .മദ്യപാനത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് . ഒരു
വർഷം കാത്തിരുന്നശേഷം സംസ്ഥാന
സർക്കാർ ഇപ്പോൾ കൊണ്ടുവരുന്ന മദ്യനയത്തിന്റെ
അനന്തരഫലങ്ങൾ ഓർത്ത് സംസ്ഥാനത്തെ പാവപെട്ട ജനങ്ങൾ അസ്വസ്ഥരാണ്
സ്ത്രീകളുടെയും കുട്ടികളുടെയും, ക്ഷേമത്തിൽ താത്പര്യമുള്ള ഒരു
സർക്കാരിന് ഇപ്പോഴത്തെ നടപടി ഭൂഷണമല്ല
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment