വില്ലേജ് ഓഫീസുകൾ അഴിമതിയുടെയും പൊതുജനപീഡനത്തിന്റെയും കേന്ദ്രങ്ങളാകരുത് .
റവന്യൂ ഓഫീസുകൾ അഴിമതിയിലൂടെയും പീഡനങ്ങളിലൂടെയും കർഷകരെ
ആത്മഹത്യയിലേയ്ക്ക്
തള്ളിവിടുന്ന
ജനദ്രോഹകേന്ദ്രങ്ങളായി മാറിയ
സാഹചര്യം സർക്കാർ ഗൗരവപൂർവം കാണണം
.ചക്കിട്ടപാറയിൽ
ജോയി എന്ന കർഷകൻ
ഉദ്യോഗസ്ഥ
പീഡനത്താൽ വില്ലേജ് ഓഫീസിനു മുന്നിൽ ആത്മഹത്യ ചെയ്ത
സംഭവം അതിദയനീയവും ഗൗരവമുള്ളതുമാണ്
.കർഷകർ
അനുഭവിക്കുന്ന ഉദ്യോഗസ്ഥ
പീഡനത്തിന്റെ
രക്തസാക്ഷിയാണ്
ജോയി .കരം
സ്വീകരിക്കാൻ അധികൃതർ
ഇന്നലെയെടുത്ത തീരുമാനം രണ്ടു ദിവസം മുന്പായിരുന്നുവെങ്കിൽ ജോയിയുടെ ഭാര്യയും
മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം
അനാഥമാകുമായിരുന്നില്ല; ആ കുടുംബത്തിന് അത്താണി നഷ്ടമാകുമായിരുന്നില്ല; ആരുടെയും
കരൾപിളർക്കുന്ന ദീനരോദനം
ആ കുടുംബത്തിൽനിന്ന് ഉയരുമായിരുന്നില്ല.
കരം
സ്വീകരിക്കാൻ ജില്ലാ കളക്ടർ എടുത്ത
തീരുമാനം ചെന്പനോട വില്ലേജ് ഓഫീസർക്കോ
വില്ലേജ്
അസിസ്റ്റന്റിനോ എടുക്കാമായിരുന്നു. മനുഷ്യത്വമില്ലാത്ത
ഉദ്ദ്യോഗസ്ഥന്മാർ സർക്കാർ ഓഫീസുകളിൽ
അഴിമതിക്കാരായി വാഴുകയാണ് .ജോയിയുടെ
മരണം
കേരളത്തിലെ റവന്യൂ
ഓഫീസുകളിൽ നടമാടുന്ന
നഗ്നമായ അഴിമതിയുടെയും
ക്രൂരമായ പൊതുജനപീഡനത്തിന്റെയും രൗദ്രമുഖം മറനീക്കിക്കാണിക്കുന്നു. സാധാരണക്കാരായ
കർഷകരുടെയും
തങ്ങളുടെ തുണ്ടുഭൂമിയുടെ
ഉടമസ്ഥാവകാശം അംഗീകരിച്ചു
കിട്ടുന്നതിനു
റവന്യൂ
ഉദ്യോഗസ്ഥരുടെ ദയ കാത്തിരിക്കുന്നവരുടെയും പ്രതിനിധിയായി ജോയിയെ
കാണാം. കുടുംബസ്വത്തായി കിട്ടിയ എൺപതു സെന്റ്
സ്ഥലത്തിന്റെ
നികുതി
അടയ്ക്കാനായി
ജോയി ചെന്പനോട വില്ലേജ് ഓഫീസ്
കയറിയിറങ്ങാൻ തുടങ്ങിയിട്ടു
കാലമേറെയായിരുന്നു.
മാനുഷികത മറക്കുകയും ജനങ്ങൾക്ക്
എങ്ങനെയൊക്കെ ഉപദ്രവം ഉണ്ടാക്കാം എന്ന്
ചിന്തിക്കുകയും ചെയ്യുന്ന ഉദ്ദ്യോഗസ്ഥർ സർക്കാർ
ഓഫീസുകളിൽ ഉണ്ട് .കുടുംബസ്വത്ത് വീതം
വച്ചുകിട്ടിയ ഭൂമിയുടെ നികുതിയടക്കാൻ ചെന്ന ജോയിയോട് ആരുടെയോ പരാതിയുണ്ടന്നു പറഞ്ഞു
നികുതി വാങ്ങാതെയായി .2015 വരെ നികുതി
സ്വീകരിച്ചിട്ടുള്ളതുമാണ് .വില്ലേജ് ഓഫീസറെ നോക്കുകുത്തിയാക്കി
വില്ലേജ്
അസിസ്റ്റന്റാണ് ചെന്പനോടയിൽ ഓഫീസ്
ഭരണം
നടത്തിയിരുന്നതെന്നു പറയപ്പെടുന്നു.
ജോയിയുടെ മരണത്തെത്തുടർന്നു
വിഷയത്തിൽ അടിയന്തരമായി
ഇടപെട്ട കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസ് ഈ
വില്ലേജ്
അസിസ്റ്റന്റിനെയും
വില്ലേജ്
ഓഫീസറെയും
സസ്പെൻഡ് ചെയ്തു.
ജനങ്ങൾ
വളരെ
പ്രധാനപ്പെട്ട ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന വില്ലേജ് ഓഫീസുകളും
താലൂക്ക്
കച്ചേരികളും
പഞ്ചായത്ത് ഓഫീസുകളും ആർ
ടി ഒ , വൈദ്യുതി, ജലവിതരണ ഓഫീസുകളുമൊക്കെ
ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം പ്രകടിപ്പിക്കാനുള്ള
വേദികളാകരുത്.
ജനങ്ങളുടെ
പ്രശ്നങ്ങളോടു
പരിഗണനയും ഔചിത്യവും കാട്ടുകയും
അവരോടു മര്യാദയോടെ പെരുമാറുകയും ചെയ്യണം
.മര്യാദയില്ലാത്ത ചിലർ
നല്ല ഉദ്ദ്യോഗസ്ഥമാർക്കു കൂടി
പേരുദോഷമുണ്ടാക്കും .
ഓരോ
ഫയലിലും ഓരോ ജീവിതമാണുള്ളതെന്ന് ഇവർ
എന്നാണറിയുന്നത് ?
കർഷകർക്ക് ഭാരതത്തിൽ
ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് .കൃഷി
നഷ്ടം ,കന്നുകാലിയെ
വളർത്തി ജീവിക്കാനാവില്ല .കർഷക
ആത്മഹത്യകൾ രാജ്യത്തിനിപ്പോൾ പുത്തരിയല്ല.
1995നുശേഷം
രാജ്യത്തു
മൂന്നു ലക്ഷം കർഷകർ ജീവനൊടുക്കിയെന്നു
പറയുന്പോൾ ഈ
രാജ്യത്തു
കർഷകർ
എത്രമാത്രം അവഗണിക്കപ്പെടുന്നുവെന്ന്
ഊഹിക്കാമല്ലോ.
കൃഷി നടത്തി
കടത്തിൽ മുങ്ങിയതാണു മിക്കവരുടെയും ആത്മഹത്യയ്ക്കു
കാരണം.
കേരളത്തിലും കടങ്ങൾ കർഷകർക്കു കുരുക്കൊരുക്കുന്നു. കേരളത്തിലെ കർഷകർ
ഉരുകി
ജീവിക്കുകയാണ്
.ഉദ്യോഗസ്ഥർ
അഴിമതിയില്ലാത്തവരാകുന്നതോടൊപ്പം മനുഷ്യത്വമുള്ളവരായി
മാറണം .ജനങ്ങളുടെ നികുതിപ്പണം
കൊണ്ടാണു
തങ്ങൾ
ജീവിക്കുന്നത് എന്ന് ബോധം
ഉദ്യോഗസ്ഥർ
ക്കുണ്ടാകണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment