മെട്രോ യാത്രക്കാര്‍ അറിയാൻ
1-11 സ്റ്റേഷനാണ് മെട്രോക്കുള്ളത്. 10 രൂപ
മിനിമം
ചാർജ്,
ആലുവ
മുതൽ
പാലാരിവട്ടം
വരെ
40 രൂപ.
2-പാർക്കിങ് ഏരിയ
മുതൽ
ട്രെയിനിൻറെ
ഉള്ളിൽ
വരെ
ശക്തമായ
ക്യാമറ
നിരീക്ഷണം.
സുരക്ഷ
പരിശോധനക്കുശേഷം
മാത്രമെ
ബാഗുകൾ
ഉൾപ്പെടെ
അകത്തേക്ക്
കയറ്റൂ.
3-മുഴുവൻ സമയവും
മുട്ടത്തെ
മെട്രോ
ഓപറേഷൻ
കൺട്രോൾ
റൂമിലിരുന്ന്
സുരക്ഷ
ഉദ്യോഗസ്ഥർ
ഓരോ
ട്രെയിനും
സ്റ്റേഷനും
വീക്ഷിക്കും.
4-ഓരോ സ്റ്റേഷനിലും
പ്രത്യേക കൗണ്ടറുകളിലെത്തി ടിക്കറ്റെടുക്കാം.
കൊച്ചി
വൺ
എന്ന
സ്മാർട്ട്
കാർഡ്
ടിക്കറ്റും
ഉപയോഗിക്കാം.
5-പ്ലാറ്റ്ഫോമിലേക്ക്
കടക്കാൻ
ടിക്കറ്റ്
പരിശോധനക്ക്
വിധേയമാക്കണം.
ഇതിന്
സ്ഥാപിച്ച
വിക്കറ്റ്
ഗേറ്റുകളിൽ
ടിക്കറ്റ്
സ്കാൻ
ചെയ്യണം.
അപ്പോഴേ
ഗേറ്റ്
തുറക്കൂ.
6-പ്ലാറ്റ്ഫോമിലേക്ക്
എത്താൻ
പടികൾ
ഉണ്ട്.
ഭിന്നശേഷിക്കാർക്കും
ആരോഗ്യപ്രശ്നങ്ങൾ
ഉള്ളവർക്കും
സൗകര്യപ്രദമായ
രീതിയിൽ എസ്കലേറ്ററും ലിഫ്റ്റും.
7-കാഴ്ച വൈകല്യമുള്ളവർക്ക്
എളുപ്പം
യാത്ര
ചെയ്യാൻ
സ്റ്റേഷനുകളിൽ
പ്രത്യേകം
ടൈലുകൾ
വിരിച്ചിരിക്കുന്നു
8-പ്ലാറ്റ്ഫോമിൽ അപകടസൂചന
നൽകുന്ന
ഒരു
മഞ്ഞ
വരയുണ്ടാകും.
ഇത്
മറികടക്കരുത്.
9-പ്രത്യേകം തയാറാക്കിയ
സീറ്റുകൾ.
ഗർഭിണികൾക്കും
ഭിന്നശേഷിക്കാർക്കും
ഉൾപ്പെടെ
പ്രത്യേക
പരിഗണന
വേണ്ടവർക്ക്
കുഷ്യനോടുകൂടിയ
നാല്
ഇരിപ്പിടം
വാതിലിന്
സമീപംതന്നെ.
10-വീൽചെയറുകൾ വെക്കാൻ
പ്രത്യേകം
ക്രമീകരിക്കാവുന്ന
സീറ്റുകളോടുകൂടിയ
രണ്ട്
സ്ഥലം.
11-നിറത്തിൻറെ അടിസ്ഥാനത്തിലാണ്
സീറ്റുകളുടെ
വേർതിരിവ്.
പൊതുസീറ്റുകളുടെ
നിറം
സമുദ്ര
നീലയായിരിക്കും.
മുൻഗണന
സീറ്റുകൾക്ക്
കുരുത്തോലപ്പച്ചയും.
12-യാത്രക്കാർക്ക് കയറാനും
ഇരിക്കാനും
പിടിയിൽ
പിടിച്ചുനിൽക്കാനും
എളുപ്പമാകുന്ന
വിധത്തിലാണ്
ബോഗികളുടെ
ക്രമീകരണം.
13-സ്റ്റോപ്പുകളുടെ വിവരങ്ങളും
മറ്റും
മനസ്സിലാക്കാൻ
വലിയ
ഡിസ്പ്ലേ
ബോർഡ്.
ആറ്
വലിയ
എൽ.ഇ.ഡി
സ്ക്രീനുകൾ
വിവരങ്ങൾ
നൽകാനും
വിനോദത്തിനും
പരസ്യ
ആവശ്യത്തിനുമായി
ക്രമീകരിച്ചിട്ടുണ്ട്.
14-റൂട്ട് മാപ്
പ്രദർശിപ്പിക്കും.
ഇതിലെ
വിവരങ്ങൾ
മൂന്ന്
ഭാഷകളിൽ
അറിയിപ്പായി
ലഭിക്കും.
15-അടിയന്തരഘട്ടങ്ങളിൽ
യാത്രക്കാർക്ക് ഡ്രൈവറുമായി ബന്ധപ്പെടാം.
ഇതിന്
പ്രത്യേക
ഇൻറർകോം
നമ്പർ.
16-മൊബൈലുകളും മറ്റും
ചാർജ്
ചെയ്യാൻ
സംവിധാനം.
17-ആൻറി ഗ്രാഫിറ്റി
സംവിധാനമുള്ള
അലുമിനിയം
ഉപയോഗിച്ചിരിക്കുന്നതിനാൽ
ട്രെയിനിെൻറ
ഉള്ളിൽ
കോറി
വരച്ചിടാൻ
സാധ്യമല്ല.
18-മറ്റുള്ളവർക്ക് ശല്യം
ഉണ്ടാക്കുന്ന
രീതിയിൽ
ശബ്ദം
ഉണ്ടാക്കാൻ
പാടില്ല.
ഇയർഫോൺ
ഉപയോഗിച്ച്
മാത്രം
പാട്ട്
കേൾക്കാം.
19-സ്റ്റേഷനുകളിലും ട്രെയിനിലും
മദ്യപാനം,
പുകവലി,
മുറുക്ക്,
ച്യുയിങ്
ഗം
എന്നിവയടക്കം
ഒന്നും
പാടില്ല.
20-പാളത്തിലേക്ക് വീണാൽ
ഷോക്കേൽക്കും.
അപകടം
സംഭവിച്ചാൽ
പ്ലാറ്റ്ഫോമിലെ
എമർജൻസി
ട്രിപ്
സ്വിച്ച്
വഴി
വൈദ്യുതി
വിച്ഛേദിക്കാം.
അനാവശ്യമായി
ബട്ടൺ
ഉപയോഗിച്ചാൽ
പിഴ.
21-മദ്യപിച്ച് മെട്രോയിൽ
കയറിയാൽ
500 രൂപയാണ്
പിഴ.
മറ്റുയാത്രക്കാരെ
ഉപദ്രവിച്ചാൽ
തടവ്
അടക്കം
ശിക്ഷ.
ട്രെയിനിൽ
കുത്തിവരക്കാൻ
ശ്രമിച്ചാൽ
1000 രൂപ
പിഴയും
ആറുമാസം
വരെ
തടവ്
ലഭിച്ചേക്കാം.
Prof. John Kurakar
No comments:
Post a Comment