Friday, June 2, 2017
കാത്ത് കാത്തിരുന്ന മഴയെത്തി
കാത്ത് കാത്തിരുന്ന മഴയെത്തി
കേരളം
മഴക്കായി
കാത്തിരിക്കുകയായിരുന്നു .അങ്ങനെ ഇടവപ്പാതിയെത്തി . രൂക്ഷമായ വരൾച്ചയാണ് കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനം നേരിട്ടത്.വരൾച്ചയുടെ ദുരിതം കുറയ്ക്കാൻ വിവിധ സ്ഥാപനങ്ങൾ കോടികൾ ചെലവിട്ടിട്ടും കുടിവെള്ളക്ഷാമത്തിൽ ജനം നെട്ടോട്ടമോടുകയായിരുന്നു .മഴവെള്ളക്കൊയ്ത്തിനും ഭൂഗർഭജല പോഷണത്തിനുമായി മുൻകൂർ തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയും ബാധ്യതയും ഓർമിപ്പിച്ചാണ് ഓരോ വേനലും എത്തുക.മഴപെയ്യുന്നതോടെ മലയാളി എല്ലാം മറക്കും . മഴ കഴിഞ്ഞവർഷത്തെ പോലെ പെയ്തൊഴിയും.
പൊള്ളുന്ന
വേനൽ
വീണ്ടും
വരും
.മഴക്കാലം
പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽകേരളത്തിൽ ഏതുകാലത്തും കുടിവെള്ളം മുട്ടുമെന്ന് ജനത്തിനറിയാം .പക്ഷെ അവർ ഒന്നുംചെയ്യുന്നില്ലതാനും .
മഴവെള്ളക്കൊയ്ത്തിന്റെ പ്രാധാന്യത്തെപ്പറ്റി കേരളം ചിന്തിക്കാനും മാറിമാറിവന്ന സർക്കാരുകൾ ഇതിനായി ഉദ്ബോധിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരോ തദ്ദേശ
ഭരണകൂടങ്ങളോ
കാര്യമായി
ഒന്നും
ചെയ്യുന്നില്ല
.മഴവെള്ളം
സംഭരിക്കാൻ
ജനത്തോട്
നിരന്തരം
ആഹ്വാനംചെയ്യുന്ന സർക്കാർ വിജയകരമായ മാതൃകകൾ സൃഷ്ടിച്ച് കാണിക്കാൻ ശ്രമിക്കുന്നില്ല . ഈവർഷം മാർച്ച് മുതൽ ഏപ്രിൽവരെ മൂന്നുമാസങ്ങളിൽ താത്കാലികമായി കുടിവെള്ളം വിതരണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നൂറുകോടിയിലധികം രൂപാചെലവായതായി അറിയുന്നു .ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞല്ലെങ്കിൽ കേരളത്തിൻറെ
കുടിവെള്ളപ്രശ്നം
ഭാവിയിൽ
അതിരൂക്ഷമാകും
.
പ്രൊഫ്.
ജോൺ
കുരാക്കാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment