കന്നുകാലി കശാപ്പ് നിയന്ത്രണത്തിനു
മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ചോദിച്ച ഹൈക്കോടതി, നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു നിർദേശവും നൽകി. പാർലമെന്റിന്റെ അംഗീകാരത്തോടെയാണോ വിജ്ഞാപനമെന്നു വ്യക്തമാക്കണം എന്നതുൾപ്പെടെ ആവശ്യങ്ങളുമായി സമർപ്പിച്ച പൊതുതാത്പര്യഹർജികളിലാണു ജസ്റ്റീസ് എം.വി. മുരളീധരനും ജസ്റ്റീസ് സി.വി. കാർത്തികേയനും അടങ്ങുന്ന, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കന്നുകാലികളുടെ വില്പന തടയുന്ന വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭക്ഷണവുമായ ബന്ധപ്പെട്ട വിജ്ഞാപനമായതിനാൽ പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്. 1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം നിർദേശങ്ങൾക്കു വിരുദ്ധമാണു വിജ്ഞാപനമെന്നും ഹർജിക്കാരായ സെൽവ ഗോമതി, അസിക് ഇലാഹി ബാവ എന്നിവർ വാദിക്കുന്നു.
പാർലമെന്റ് അവധിയായിരുന്ന കഴിഞ്ഞ 23 നാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത്തരം ചട്ടങ്ങൾ പാർലമെന്റ് ചർച്ച ചെയ്ത് അംഗീകരിക്കേണ്ടതാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ചട്ടങ്ങൾ. കർഷകരുടെയും കശാപ്പുശാലകളുടെ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും അവകാശങ്ങളെ ഹനിക്കുന്നതാണ് വിജ്ഞാപനമെന്നും ഹർജിയിൽ പറയുന്നു.കാള, പശു, ഒട്ടകം എന്നിവയെ കശാപ്പിനായി വിൽക്കുന്നതും മതപരമായ ആവശ്യങ്ങൾക്കായി കശാപ്പ് ചെയ്യുന്നതും വിലക്കുന്ന ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ബിജെപി ഇതര മുന്നണികൾ ഭരിക്കുന്ന കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജ്ഞാപനത്തിനെതിരേ കടുത്ത എതിർപ്പ് ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പുതിയ ചട്ടങ്ങൾ പ്രകാരം, കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്ന പേരിലാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
കന്നുകാലികളുടെ വില്പന തടയുന്ന വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവുമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഭക്ഷണവുമായ ബന്ധപ്പെട്ട വിജ്ഞാപനമായതിനാൽ പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്. 1960 ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം നിർദേശങ്ങൾക്കു വിരുദ്ധമാണു വിജ്ഞാപനമെന്നും ഹർജിക്കാരായ സെൽവ ഗോമതി, അസിക് ഇലാഹി ബാവ എന്നിവർ വാദിക്കുന്നു.
പാർലമെന്റ് അവധിയായിരുന്ന കഴിഞ്ഞ 23 നാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത്തരം ചട്ടങ്ങൾ പാർലമെന്റ് ചർച്ച ചെയ്ത് അംഗീകരിക്കേണ്ടതാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ചട്ടങ്ങൾ. കർഷകരുടെയും കശാപ്പുശാലകളുടെ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും അവകാശങ്ങളെ ഹനിക്കുന്നതാണ് വിജ്ഞാപനമെന്നും ഹർജിയിൽ പറയുന്നു.കാള, പശു, ഒട്ടകം എന്നിവയെ കശാപ്പിനായി വിൽക്കുന്നതും മതപരമായ ആവശ്യങ്ങൾക്കായി കശാപ്പ് ചെയ്യുന്നതും വിലക്കുന്ന ഉത്തരവാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ബിജെപി ഇതര മുന്നണികൾ ഭരിക്കുന്ന കേരളം, പശ്ചിമബംഗാൾ, പുതുച്ചേരി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജ്ഞാപനത്തിനെതിരേ കടുത്ത എതിർപ്പ് ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പുതിയ ചട്ടങ്ങൾ പ്രകാരം, കൃഷി ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ കാലിച്ചന്തകളിൽ കന്നുകാലികളെ വാങ്ങാനും വിൽക്കാനും പാടുള്ളൂ. വാങ്ങുന്ന കന്നുകാലികളെ ആറുമാസത്തിനുള്ളിൽ മറിച്ചുവിൽക്കാനും പറ്റില്ല. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ ചട്ടങ്ങൾ 2017 എന്ന പേരിലാണു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
Prof. John Kurakar
No comments:
Post a Comment