നീതിന്യായ ചരിത്രത്തിലെ ശ്രേദ്ധേയമായ കേസ്
കുടിലനീക്കം ഒരു സർക്കാരിനും
ഭൂഷണമല്ല .സംസ്ഥാന പോലീസ്
മേധാവിയായി
ടി.പി. സെൻകുമാറിനെ പുനർനിയമിക്കാൻ സുപ്രീംകോടതി നൽകിയ ഉത്തരവിൽ
വ്യക്തത
തേടിക്കൊണ്ടു സർക്കാർ നൽകിയ ഹർജി
തള്ളുകയും കോടതി
കോടതിച്ചെലവായി 25,000 രൂപ
പിഴയിടുകയും ചെയ്തിരിക്കുന്നു..പുനർനിയമനത്തിനുള്ള
വിധി ഏപ്രിൽ 24നാണു വന്നത്.വിധി നടപ്പാക്കാൻ സർക്കാരിന്
12 ദിവസം വേണ്ടിവന്നു .സർക്കാരിനെ ഉപദേശിക്കാനും മാർഗനിർദേശം
നൽകാനും പരിചയസന്പന്നരും സമർഥരുമായ
ഉദ്യോഗസ്ഥരും
ഉപദേശകരും വേണ്ടുവോളമുണ്ട് .എന്നിട്ടും സംസ്ഥാന സർക്കാരിന്
ഒന്നിനുപുറകേ ഒന്നായി പാളിച്ചകൾ
ഉണ്ടാകുന്നത് എന്തുകൊണ്ട് ?ഡിജിപി സെൻകുമാറിനെ മാറ്റിയത്
എന്തിന് ?സത്യസന്ധമായും
നിഷ്പക്ഷമായും
ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കു
തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന് എല്ലാ സ്വാതന്ത്ര്യവും നൽകുമെന്ന്
അധികാരത്തിലേറുന്നവരെല്ലാം
പറയുമെങ്കിലും തങ്ങളുടെ താളത്തിനൊത്തു
തുള്ളിയില്ലെങ്കിൽ
ഭരിക്കുന്നവരുടെ
ഭാവം മാറും.
രണ്ടുവർഷമെങ്കിലും ഔദ്യോഗിക
പദവിയിൽ
ഇരുന്നതിനു
ശേഷമേ
സംസ്ഥാന
പോലീസ്
മേധാവിയെ മാറ്റാവൂ എന്നു 2011ലെ പോലീസ്
നിയമത്തിൽ വ്യവസ്ഥ
ചെയ്തിട്ടുണ്ട്. ഇതു
സർക്കാർ ലംഘിച്ചെന്നായിരുന്നു സെൻകുമാറിന്റെ പരാതി. ഇന്ത്യയുടെ
നീതിന്യായ ചരിത്രത്തിലെ
ശ്രേദ്ധേയമായ കേസുകളിൽ. ഒന്നാണിത് .തെറ്റായ
നടപടിയിലൂടെ മാറ്റപെട്ടയാളെ തിരികെനിയമിക്കാനാണ്
സുപ്രിംകോടതി ആവശ്യപ്പെട്ടത് .കോടതി അതിൻറെ ഭരണഘടനാപരമായ
ചുമതലയാണ് നിർവഹിച്ചത് .ഭരണത്തിന് നേതൃത്വം നൽകുന്നവർ
ആരായാലും അഹങ്കാരം വെടിഞ് വിവേകത്തോടെ
പെരുമാറണം .ജനാധിപത്യവും നിയമവാഴ്ചയും നിലനിറുത്താൻ ഇതാവശ്യമാണ് .ഏകാധിപത്യമനോഭാവം ഇതുപോലെയുള്ള
അപകടങ്ങൾ ക്ഷണിച്ചുവരുത്തും .
പ്രൊഫ്. ജോൺ കുരാക്കാർ
.
No comments:
Post a Comment