Pages

Monday, May 15, 2017

കൊലപാതക രാഷ്‌ട്രീയം കേരളത്തിൻറെ ശാപം.സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

കൊലപാതക രാഷ്ട്രീയം കേരളത്തിൻറെ ശാപം.സമാധാനം നിലനിര്ത്താനുള്ള ഉത്തരവാദിത്തം ആര്ക്കാണ്?

കണ്ണൂരിൽ വീണ്ടും വീണ്ടും രാഷ്‌ട്രീയ കൊലപാതകം. എന്നും പകരത്തിനു പകരം ..അക്രമരാഷ്‌ട്രീയത്തിന്‍റെ അപകടകരമായ ഈ പോക്ക്, സംസ്ഥാനത്തെ കൂടെകൂടെ കണ്ണീരിലാഴ്ത്തുകയാണ് .. പയ്യന്നൂരിൽ കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ജില്ലയിൽ കഴിഞ്ഞ കുറെനാളായി നടമാടുന്ന രാഷ്‌ട്രീയ വൈരത്തിന്‍റെ തുടർച്ചയാണ്. അക്രമത്തിനും കൊലപാതകത്തിനും അതേ രീതിയിൽതന്നെ മറുപടി നൽകേണ്ടിവരുമെന്ന് ഉത്തരവാദപ്പെട്ട നേതാക്കൾപോലും പൊതുവേദികളിൽ പറയുന്പോൾ അത് അക്രമത്തിനുള്ള പ്രോത്സാഹനമല്ലാതെ മറ്റെന്താണ്?  കേരളത്തിൽ സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്?

അക്രമത്തിന് നേതൃത്വം കൊടുക്കുന്നവരെ, കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നവരെ സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്താനും സാംസ്‌കാരിക പ്രവര്‍ത്തകരും  മാധ്യമങ്ങളും  മുന്‍കൈ എടുക്കണം .ആർഎസ്എസ് രാമന്തളി മണ്ഡൽ കാര്യവാഹക് ബിജുവാണ് വെള്ളിയാ‍ഴ്ച പട്ടാപ്പകൽ പാലക്കോട് പാലത്തിനു സമീപം കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനുൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ രാമന്തളി കുന്നരുവിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇത്തരം പകരംവീട്ടൽ കൊലപാതകങ്ങൾ കണ്ണൂരിൽ പുത്തരിയല്ല. കണ്ണൂരിൽ മാത്രമല്ല, കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തു പലേടത്തും രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറി. നിരവധി പേർ കൊല്ലപ്പെട്ടു. പരിക്കേറ്റു ജീവശ്ശവങ്ങളായി കഴിയുന്നവരുമുണ്ട്. എന്നും പകരത്തിനു പകരമാണെങ്കിൽ  കൊലപാതകം എന്ന് അവസാനിക്കും ?

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് ഇതിൽ ഒരു കക്ഷിയെന്നത് ആരും വിസ്മരിക്കരുത് . മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകളിൽ എടുത്ത തീരുമാനങ്ങൾ തങ്ങളുടെ പാർട്ടി അണികൾക്കുപോലും പാലിക്കാനാവുന്നില്ലെങ്കിൽ പിന്നെ  സമാധാന ചർച്ചകൾക്ക് എന്തു  പ്രസക്തി? കേരളത്തിലെ എത്രയോ അമ്മമാരാണ് ഈ അക്രമരാഷ്‌ട്രീയത്തിന്‍റെ പേരിൽ തോരാത്ത കണ്ണീരുമായി കഴിയുന്നത്. വസ്ത്രം മാറും പോലെ പാർട്ടി മാറുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകം മറ്റൊരിടത്തും കാണില്ല .കേരളത്തെ കലാപകലുഷിതമായൊരു സംസ്ഥാനമായി ഭാരതവും ലോകവും കാണും .

 ദൈവത്തിന്‍റെ സ്വന്തം നാട്  എന്നുപറയുന്ന കേരളത്തിലേക്ക്  സന്ദർശകർ വരാതെയാകും. ടൂറിസം മേഖലയിൽ നാലു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനുള്ള വലിയൊരു പദ്ധതിക്കു സംസ്ഥാനം തയാറെടുക്കുമ്പോഴാണ്  ഇത്തരത്തിലുള്ള സംഭവങ്ങൾ  അരങ്ങേറുന്നത് . പരസ്പരം കടിച്ചുകീറുന്ന രാഷ്‌ട്രീയ സംസ്‌ക്കാരം  ഉപേക്ഷിക്കാൻ എല്ലാവരും തയാറാകണം . കേരള മുഖ്യമന്ത്രി ഒരുപാർട്ടിയുടെ മാത്രം മുഖ്യനല്ല ,എല്ലാവരുടെയും മുഖ്യമന്ത്രിയാണ് . അക്രമത്തിലൂടെയും   അധര്‍മ്മത്തിലൂടെയും ആരും  സ്ഥായിയായി  ഒന്നും നേടിയിട്ടില്ല  എന്ന സത്യം  എല്ലാവരും അറിയുക .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: