Pages

Monday, May 1, 2017

തൊഴിലാളിയുടെ അവകാശങ്ങളും കടമകളും

തൊഴിലാളിയുടെ
അവകാശങ്ങളും കടമകളും

ഒരു മെയ്ദിനംകൂടി സമാഗതമായിരിക്കുന്നു . തൊഴിലിന്‍റെ മഹത്ത്വത്തെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കും വിചിന്തനങ്ങൾക്കുമായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്ന ദിവസമാണ്മെയ്ദിനം .1884-ൽ ഷിക്കാഗോയിൽ നടന്ന തൊഴിലാളി സമ്മേളനമാണു ജോലി എട്ടു മണിക്കൂർ എന്ന ആവശ്യം മുന്നോട്ടു വച്ചത്. 1886 മേയ് ഒന്നിന് അതു നടപ്പാക്കുമെന്ന പ്രഖ്യാപനവും സമ്മേളനം നടത്തി. മൂന്നു ദശകങ്ങൾക്കു ശേഷമാണു റഷ്യയിലെ വിപ്ലവം നടന്നത്. സോഷ്യലിസത്തിന്‍റെയും കമ്യൂണിസത്തിന്‍റെയും വ്യാപനം തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്കു കൊണ്ടുവന്നു.
ഇന്ത്യയിൽ ആദ്യമായി തൊഴിലാളിദിനാഘോഷം നടന്നത് 1923 മേയ് ഒന്നിന് ചെന്നൈ‍യിലെ മറീനാ ബീച്ചിലാണ്. ഇന്ത്യയിൽ ആദ്യമായി ചുവന്ന കൊടി ഉപയോഗിക്കുന്നതും അന്നാണത്രേ. ഹിന്ദുസ്ഥാൻ ലേബർ കിസാൻ പാർട്ടിയാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. ഇന്നു രാജ്യത്തെന്പാടും മേയ്ദിന പരിപാടികൾ നടക്കുന്നു. വിവിധ തൊഴിലാളി സംഘടനകൾ ഇതിൽ ഭാഗഭാക്കാകുന്നു. എൺപതിലേറെ രാജ്യങ്ങളിൽ മേയ്ദിനം പൊതു അവധിദിനമാണ്. എന്നാൽ, ഷിക്കാഗോ പ്രഖ്യാപനത്തിനു വേദിയായ അമേരിക്കയിൽ മേയ് ഒന്ന് തൊഴിലാളിദിനമല്ല; അമേരിക്ക തൊഴിൽദിനമായി ആചരിക്കുന്നത് സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ്. ഇന്ന് തൊഴിൽ സാഹചര്യമൊക്കെ മാറിക്കഴിഞ്ഞു .തൊഴിൽരംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും തൊഴിലാളികൾ ബോധ്യമുള്ളവരായിരിക്കണം .
മനുഷ്യന്‍റെ അധ്വാനശേഷിയും ചിന്താശേഷിയും സർഗശേഷിയുമൊക്കെ സമൂഹത്തിന്‍റെ നന്മയ്ക്കായി വിനിയോഗിക്കപ്പെടേണ്ടതാണ്. മനുഷ്യാധ്വാനത്ത വേണ്ടവിധം അംഗീകരിക്കാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതാണു മനുഷ്യത്വമില്ലാത്ത മുതലാളിത്തം. തൊഴിൽദായകന്‍റെ മനുഷ്യത്വമില്ലായ്മ തൊഴിലിൽ അസ്വസ്ഥത സൃഷ്‌ടിക്കാനേ ഉതകൂ. തൊഴിലാളിക്ക് അധ്വാനശേഷിക്കനുസൃതമായ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. അതു നൽകാതിരിക്കുന്നതിനെയാണു ചൂഷണമായി കണക്കാക്കുന്നത്. അതോടൊപ്പംതന്നെ, തൊഴിലാളിക്കും ഉത്തരവാദിത്വങ്ങളുണ്ട്. തന്‍റെ അധ്വാനശേഷി ആത്മാർഥതയോടെ വിനിയോഗിക്കണം. അത് തൊഴിലുടമയ്ക്കും സമൂഹത്തിനും പ്രയോജനപ്രദമായിത്തീർക്കാനും തൊഴിലാളിക്കു കടമയുണ്ട്. കേരളത്തിൽ കാലത്തിന് അനുസരിച്ചുള്ള  ഒരു തെഴിൽ സംസ്‌ക്കാരം ഉണ്ടാകണം പണിമുടക്കുകൾ, ഹർത്താലുകൾ, നോക്കുകൂലി  എന്നിവ നമ്മുടെ  തൊഴിൽ മേഖലയെബാധിക്കുന്ന പ്രശനങ്ങളാണ് .മര്യാദയും ആത്മാർഥയുമില്ലാത്ത തൊഴിൽ സംസ്കാരം കേരളത്തിന്‍റെ വികസനത്തെ ഏറെ ബാധിച്ചിട്ടുണ്ട് .ലോകത്ത് ഏറ്റവും കൂടുതൽ  തൊഴിൽ ലഭിക്കുന്ന പ്രദേശമായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്  അത് പ്രയോജനപ്പെടുത്താൻ  നമുക്ക് കഴിയണം  ഒരു പുതിയ തൊഴിൽ സംസ്ക്കാരത്തിലേക്കു  നമുക്ക് നടന്നു നീങ്ങാം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: