INDIA,
AUSTRALIA INK 6 PACTS;TO BOOST COUNTER-TERROR COOPERATION
ഭീകരവിരുദ്ധ സഹകരണം ഉൾപ്പെടെ ആറു കരാറുകളിൽ ഇന്ത്യയും ഓസ്ട്രേലിയയും
India and Australia on
Monday inked six pacts including one aimed at boosting counter-terrorism
cooperation after talks between Prime Minister Narendra Modi and his Australian
counterpart Malcolm Turnbull .The two leaders held comprehensive discussions on
bilateral, regional and international issues of mutual interest and concern.At
a joint press event with Turnbull, Modi said they reviewed the entire gamut of
ties and took many “forward looking” decisions including one on early holding
of the next round of talks on comprehensive economic cooperation agreement.Emphasising
on peace and stability in the Indo-Pacific region, Modi said challenges like
terrorism and cyber security require global strategy and solutions.
The two sides inked a pact to boost
counter-terrorism cooperation which was signed between the Ministry of Home
Affairs and its counterpart Australian ministry.While Modi noted that Australia
was ready to supply uranium to India, Turnbull said his government was looking
forward to exporting uranium to India “as soon as possible”Turnbull arrived
yesterday on a four-day visit, his first to the country after assuming office
in 2015.
ഭീകരവിരുദ്ധ സഹകരണം വർധിപ്പിക്കാനുള്ളതുൾപ്പെടെ ആറ് കരാറുകളിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടൺബുള്ളും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. പ്രതിരോധം, വാണിജ്യം, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ മേ ഖലകളിലും ഇരു രാജ്യങ്ങളും കരാറുകൾ ഒപ്പുവച്ചു.പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. അടുത്ത റൗണ്ട് ചർച്ചയിലെ പ്രധാന വിഷയമായ സാന്പത്തിക സഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും പരിഗണനയിൽവന്നതായി ഇരുവരും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യക്ക് യുറേനിയം നല്കാൻ ഓസ്ട്രേലിയ തയാറാണെന്ന് ടൺബുൾ അറിയിച്ചു. ഇന്ത്യയുടെ ആണവ ഊർജ ആവശ്യത്തിനായുള്ള യുറേനിയം നല്കാനുള്ള നടപടി വേഗത്തിലാക്കും. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും മുൻനിർത്തി തീവ്രവാദവും സൈബർ സുരക്ഷയുംപോലുള്ള വെല്ലുവിളികൾനേരിടാൻ ലോകവ്യാപകമായ പരിഹാരമാർഗം കാണണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവിരുദ്ധ സഹകരണം സജീവമാക്കാൻ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ കാരാറൊപ്പിട്ടു.തീവ്രവാദികൾക്ക് അഭയമൊരുക്കുകയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് സാന്പത്തിക സഹായമുൾപ്പെടെ നല്കുകയും ചെയ്യുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ ധാരണയായി.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ഇൻഡോ- പസഫിക് മേഖലയിലെ സുരക്ഷയും ചർച്ചയിൽ വിഷയങ്ങളായി. 60,000ൽ അധികം ഇന്ത്യൻ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ തീരുമാനങ്ങൾ ഡിആർഎസിനു (ക്രിക്കറ്റിൽ അന്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന സാങ്കേതിക പദം) വിധേയമല്ലെന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. രാജ്യാന്തര സൗരോർജ സഖ്യകക്ഷിയാകാനുള്ള ഓസ്ട്രേലിയൻ തീരുമാനത്തിന് മോദി നന്ദി അറിയിച്ചു. ഇന്ത്യയെ മോദി വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത് ലോകരാജ്യങ്ങൾ വിസ്മയത്തോടെയാണ് കാണുന്നതെന്ന് ഓസീസ് പ്രധാനമന്ത്രി പറഞ്ഞു. ചതുർദിന ഇന്ത്യ സന്ദർശനത്തിന് ഞായറാഴ്ചയാണ് ടൺബുൾ എത്തിയത്.
ഇന്ത്യക്ക് യുറേനിയം നല്കാൻ ഓസ്ട്രേലിയ തയാറാണെന്ന് ടൺബുൾ അറിയിച്ചു. ഇന്ത്യയുടെ ആണവ ഊർജ ആവശ്യത്തിനായുള്ള യുറേനിയം നല്കാനുള്ള നടപടി വേഗത്തിലാക്കും. ഇൻഡോ-പസഫിക് മേഖലയിലെ സമാധാനവും സുസ്ഥിരതയും മുൻനിർത്തി തീവ്രവാദവും സൈബർ സുരക്ഷയുംപോലുള്ള വെല്ലുവിളികൾനേരിടാൻ ലോകവ്യാപകമായ പരിഹാരമാർഗം കാണണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവിരുദ്ധ സഹകരണം സജീവമാക്കാൻ ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ കാരാറൊപ്പിട്ടു.തീവ്രവാദികൾക്ക് അഭയമൊരുക്കുകയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിന് സാന്പത്തിക സഹായമുൾപ്പെടെ നല്കുകയും ചെയ്യുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ ധാരണയായി.
ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ഇൻഡോ- പസഫിക് മേഖലയിലെ സുരക്ഷയും ചർച്ചയിൽ വിഷയങ്ങളായി. 60,000ൽ അധികം ഇന്ത്യൻ വിദ്യാർഥികൾ ഓസ്ട്രേലിയയിൽ പഠിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ തീരുമാനങ്ങൾ ഡിആർഎസിനു (ക്രിക്കറ്റിൽ അന്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്ന സാങ്കേതിക പദം) വിധേയമല്ലെന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. രാജ്യാന്തര സൗരോർജ സഖ്യകക്ഷിയാകാനുള്ള ഓസ്ട്രേലിയൻ തീരുമാനത്തിന് മോദി നന്ദി അറിയിച്ചു. ഇന്ത്യയെ മോദി വളർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത് ലോകരാജ്യങ്ങൾ വിസ്മയത്തോടെയാണ് കാണുന്നതെന്ന് ഓസീസ് പ്രധാനമന്ത്രി പറഞ്ഞു. ചതുർദിന ഇന്ത്യ സന്ദർശനത്തിന് ഞായറാഴ്ചയാണ് ടൺബുൾ എത്തിയത്.
Prof. John Kurakar
No comments:
Post a Comment