വേനൽരോഗങ്ങൾക്കു
പിന്നാലെ മഴക്കാല രോഗങ്ങൾ
കേരളം പകർച്ചവ്യാധിയുടെ പിടിയിൽ അകപ്പെടാതെ നോക്കേണ്ടിയിരിക്കുന്നു .ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് .കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും. വറ്റിവരണ്ടു. വേനൽ രോഗങ്ങളും ജലജന്യരോഗളും
പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പു മുന്നറിയിപ്പു നൽകുന്നു. ലോറികളിലൂടെയുള്ള കുടിവെള്ളം ശുദ്ധമാണെന്ന് പറയാനാവില്ല .മലിനജലത്തിന്റെ ഉപയോഗം മഞ്ഞപ്പിത്തം, കോളറ എന്നീ രോഗങ്ങൾക്കു വഴിയൊരുക്കും. രൂക്ഷമായ ജലക്ഷാമം നേരിടുമ്പോൾ കിട്ടുന്ന വെള്ളം വാങ്ങി ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുന്നു. ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം രോഗാണുമുക്തമാണെന്ന് സർക്കാർ ഉറപ്പുവരുത്തണം .കുളങ്ങൾ, കിണറുകൾ എന്നിവയിലെ ജലവും പരിശോധനക്കു വിധേയമാക്കണം പരിസര ശുചിത്വം വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ് .
കേരളത്തിൽ മാലിന്യനിർമാർജനവും സംസ്കരണവും വലിയ പ്രശ്നംതന്നെയാണ് . പലപ്പോഴും മാലിന്യം പൊതുനിരത്തുകളിലും ജലശ്രോതസുകളിലും തള്ളുന്നതായി കാണാം . തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും വളരെ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു .ജലസ്രോതസുകൾ മലിനമാകുന്നതാണു പകർച്ചവ്യാധികൾക്കു പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കുന്നതിനു ദീർഘകാല പദ്ധതികൾ ആവശ്യമാണ്.ഇന്ത്യയിലെ നഗരങ്ങൾ ഓരോ ദിവസവും 1.3 ലക്ഷം ടൺ ഖരമാലിന്യമാണു പുറത്തേക്കു വിടുന്നതെന്നു മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നു. കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണക്കിന്റെ അടിസ്ഥാനത്തിലാണിത്. ഈ മാലിന്യങ്ങളിൽ ഒരു ഭാഗം മണ്ണിൽ ലയിക്കുന്നു, മറ്റൊരു ഭാഗം ഭൂമി നികത്താനായി ഉപയോഗിക്കുന്നു. ഏതാണ്ടു തുല്യമായ തോതിൽ മാലിന്യം നദികളിലും ജലാശയങ്ങളിലും കലരുന്നു. സർക്കാറിൻറെ പദ്ധതികൾ ഒന്നുംതന്നെ വിജയിക്കുന്നതുമില്ല . രോഗങ്ങൾ തടയാൻ ദീഘകാല പദ്ധതികൾ തയാറാക്കണം .വിദ്യാലയങ്ങൾ ശക്തമായ ബോധവൽക്കരണവും അനിവാര്യമാണ്
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment