Pages

Friday, April 7, 2017

പെൻഷൻകാരുടെ യാതന കാണാൻ കേരളത്തിൽ ആരുമില്ലേ ?

പെൻകാരുടെ യാതന കാണാൻ 
കേരളത്തിൽ ആരുമില്ലേ ?
കേരളത്തിലെ ട്രഷറികളിൽ പെൻഷൻ വാങ്ങാനായി കാത്തുനിൽക്കുന്ന മുതിർന്ന പൗരന്മാരുടെ യാതന കാണാൻ  ആരുമില്ലാത്ത സ്ഥിതിയാണ് .തങ്ങൾക്കു കിട്ടേണ്ട പെൻഷനുവേണ്ടി ട്രഷറിക്കു മുന്നിൽ ദിവസങ്ങളോളം കാത്തുനിൽക്കേണ്ടിവരുക എന്നതു വയോജനങ്ങൾക്ക് എത്രമാത്രം വേദനാകരമാണ് .മറ്റു വരുമാനമൊന്നുമില്ലാത്തവരാവും പെൻഷൻകാരിൽ ഭൂരിഭാഗവും . ആവശ്യത്തിനു കറൻസി ലഭ്യമാക്കാത്തതാണു പ്രശ്നകാരണമെന്നു സംസ്ഥാന ധനമന്ത്രി പറയുന്നു .. 103 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 49 കോടി രൂപയുടെ കറൻസി മാത്രമാണു റിസർവ് ബാങ്ക് ബുധനാഴ്ച രാവിലെ വരെ നൽകിയുള്ളു എന്നാണ് അറിയുന്നത് . പെൻഷൻകാരെ ദുരിതത്തിലാക്കി  രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നതു തീരെ വിലകുറഞ്ഞ ഏർപ്പാടാണ്.
നോട്ട്ക്ഷാമം , മലപ്പുറം തെരഞ്ഞടുപ്പ് ഇവയൊക്കെ  പെൻഷനെ ബാധിക്കുന്നതു കഷ്‌ടമാണ് .സാധാരണ പെൻഷൻറെ  സ്ഥിതി ഇതാണെങ്കിൽ ക്ഷേമ പെൻഷൻറെ  സ്ഥിതിയെന്താകും .രാജ്യത്തെ സാന്പത്തിക ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കുക എന്നതാണു കേന്ദ്ര സർക്കാരിന്‍റെ നയം. ഇപ്പോഴാകട്ടെ ട്രഷറി ചെക്കുകൾ  ബാങ്കുകളിൽ സ്വീകരിക്കുന്നവയുമല്ല . സർക്കാരുകൾ പെൻഷൻ കാരെ വല്ലാതെ വീർപ്പുമുട്ടിക്കുകയാണ് .റിസർവ് ബാങ്കിനെ ക്കുറിച്ചുള്ള മതിപ്പ് ജനങ്ങളിൽ  കുറഞ്ഞു കുറഞ്ഞു വരികയാണ്.. നോട്ട് റദ്ദാക്കലിന്‍റെ ആദ്യമാസങ്ങളിൽ നോട്ട് ക്ഷാമം ജനങ്ങളെ എത്രമാത്രം വലച്ചുവെന്നത് അനുഭവമാണല്ലോ. പെൻഷനും  ശമ്പളവും കൊടുക്കാൻ നോട്ടില്ല എന്നുപറയുന്നത് റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചതന്നെയാണ് .ഒരു മാസത്തെ പെൻഷൻ വാങ്ങാൻ വയോധികർ എത്ര പ്രാവശ്യം  ട്രഷറികളിൽ  പോകണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: