കേരള പൊലീസ്ചെയ്യാൻ
പാടില്ലാത്തതുചെയ്തു
പാടില്ലാത്തതുചെയ്തു
മകന്റെ മരണത്തിന് കാരണക്കാരായവര്ക്കെതിരെ നടപടിയാവശ്യപ്പെട്ടതിന് ഒരമ്മയും പത്തോളം ബന്ധുക്കളെയും നടുറോഡിലിട്ട് ചവിട്ടിയ കേരള പൊലീസ് നാടിനു നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് .ഇത്കേരളത്തിന്റെ ചരിത്രത്തില് സമാനതകളില്ലാത്ത ഒരു സംഭവമാണ് . സംസ്ഥാനത്തെ പ്രഥമ കമ്യൂണിസ്റ്റ് സര്ക്കാരിന്റെ വാര്ഷികാഘോഷ ദിനത്തിലാണെന്നത് തികച്ചും ചിന്തോദ്ദീപകമാണ്. നൊന്തുപെറ്റ ഒരു മാതാവിന്റെ തപിക്കുന്ന ഹൃദയവുമായാണ് കോഴിക്കോട് വളയത്തെ മഹിജ കഴിഞ്ഞ മൂന്നു മാസവും വീട്ടിനകത്ത് ദിനരാത്രങ്ങള് തള്ളിനീക്കിയത്. നീതി ലഭിക്കുമെന്ന് കരുതിയാണ് അവർ സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിയത് .കേരള പോലീസിന്റെ അവിവേകത്തിന്റെയും ക്രൂരതയുടെയും ഉദാഹരണമാണ് അവിടെ നടന്ന സംഭവം .പ്രിയപുത്രന്റെ അകാല മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിനു മുന്നിൽ സത്യഗ്രഹ സമരത്തിനെത്തിയത്.
ഡിജിപി ഓഫീസിന് അകലെവച്ചുതന്നെ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ തടഞ്ഞ പോലീസ് ജിഷ്ണുവിന്റെ അച്ഛനെയും അമ്മയെയും അമ്മാവനെയും മർദിച്ചതായി അവർ ആരോപിക്കുന്നു. മഹിജയെ അവിടെനിന്നു വലിച്ചിഴച്ചാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.ഇത്ര വിവേകമില്ലാത്ത കേരള പൊലീസ് പെരുമാറിയതിൽ വളരെ ദുഃഖം തോന്നുന്നു .കഴിഞ്ഞ ജനുവരി ആറിനാണ് തൃശൂര് പാമ്പാടി നെഹ്റുഎഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്ഷ വിദ്യാര്ത്ഥി ജിഷ്ണുപ്രണോയ് കോപ്പിയടി പിടികൂടിയതിന് ഹോസ്റ്റല് മുറിയില് ആത്മഹത്യ ചെയ്തെന്ന ദു:ഖ വാര്ത്ത ആ കുടുംബവും കേരളവും കേള്ക്കുന്നത്. മരണത്തിന് കാരണം കോളജ് മാനേജ്മെന്റാണെന്ന വാദവുമായി അന്നുതന്നെ വന് പ്രതിഷേധങ്ങളോടെ കോളജ് വിദ്യാര്ത്ഥികള് ഒന്നടങ്കം രംഗത്തുവന്നു.മഹിജയുടെ തലക്കും വയറിനും സഹോദരന് ശ്രീജിത്തിന്റെ കഴുത്തിനും ഇടുപ്പിനും പരിക്കേറ്റു. മർദ്ദിച്ച പൊലീസ്കാരന് സാമാന്യ മര്യാദപോലും കാണിച്ചില്ല .പോലീസ്സേനക്കു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് .തന്റെ ഓഫീസിന് മുന്നില് നിരാഹരത്തിനെത്തിയവരെ കണ്ട് സംസാരിക്കുക എന്ന സാമാന്യ മര്യാദ പോലും ഡി.ജി.പി ലോക്നാഥ് ബെഹ്്റ സ്വീകരിച്ചില്ലെന്നത് ഖേദകരമാണ്.റോഡില് വീണ മഹിജ എന്ന അമ്മയെ വലിച്ചിഴക്കുന്ന കാഴ്ച സങ്കടകരം തന്നെയായിരുന്നു .
കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്ക്കെതിരെ
നടപടിയെടുക്കാൻ സർക്കാരിന് കഴിയണം . പോലീസ് അത്രിക്രമത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വി.ടി ബല്റാം എം.എല്.എ രൂക്ഷമായി വിമര്ശിച്ചിരിക്കുകയാണ്
.പോലീസ് നടത്തിയ അതിക്രമത്തില് ജിഷ്ണുവിന്റെ അമ്മ മഹിജയോട് ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപെടുന്നു .മുഖ്യമന്ത്രിയുടെ വിനയം അനുവദിക്കുന്നവെങ്കിൽ അത് ചെയ്യണം . സാഹചര്യങ്ങളെ ഔചിത്യബോധത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവു കേരള പോലീസിനു നഷ്ടപ്പെട്ടോ? പോലീസ് ഇത്തരം സ്ഥിതിവിശേഷങ്ങൾ സമർഥമായി കൈകാര്യം ചെയ്ത നിരവധി സന്ദർഭങ്ങൾ കേരളം കണ്ടിട്ടുണ്ട്. കേരളത്തിലെ ഈ സംഭവം വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരിക്കുന്നു .ഒരു കുടുംബത്തിന് ഉണ്ടാക്കിയ വേദനയ്ക്കുനേരേ സർക്കാർ ഒരിക്കലും കണ്ണടയ്ക്കരുത്.\
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment