യുവതലമുറയെമയക്കുമരുന്ന് വിപത്തിൽ നിന്ന് രക്ഷിക്കാൻ കേരളത്തിൽ ആരുണ്ട്
?
കേരളത്തിൽ മയക്കുമരുന്നുപയോഗം വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു .സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപനം തടയാനും വിദ്യാർഥികളിൽ മയക്കുമരുന്നിനെതിരേ ശക്തമായ ബോധവത്കരണം നടത്താനുംഎക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് കഴിഞ്ഞിട്ടുണ്ട് .ഋഷിരാജ് സിംഗ് നടത്തിയ ചില വെളിപ്പെടുത്തലുകൾ വലിയ ആശങ്ക ഉളവാക്കുന്നതാണ്. നിരോധിത ലഹരിമരുന്നുകളുടെ ഉപയോഗം കഴിഞ്ഞ നാലു വർഷമായി കേരളത്തിൽ ക്രമാതീതമായി വർധിച്ചിരിക്കുന്നു .മാനസികരോഗങ്ങൾക്കുപയോഗിക്കുന്ന മരുന്നുകൾപോലും ഇവിടെ മയക്കുമരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ടത്രേ.
വിദേശരാജ്യങ്ങളിൽ കിട്ടുന്ന വിലയേറിയ ചില മയക്കുമരുന്നുകളും ഹാഷിഷ് ഓയിലുമായി ഏതാനം ദിവസം മുൻപ് കൊച്ചിയിൽ ഒരാൾ പിടിയിലായി.തുടക്കത്തിൽ വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ ഒന്നും ശ്രദ്ധയിൽ പെടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാർ കേരളത്തിൽ ധാരാളമുണ്ട് .മയക്കുമരുന്നുപയോഗം സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ കൃത്യമായി അവലോകനം ചെയ്യുകയും വിവിധ പ്രായപരിധികളിൽ പെട്ടവർ എങ്ങനെയാണ് ഇവയിലേക്ക് ആകർഷിക്കപ്പെടുന്നതെന്നു മനസിലാക്കുകയും വേണം. ഇതൊരു പൊതുജനാരോഗ്യപ്രശ്നം തന്നെയായി സർക്കാരും സമൂഹവും കാണണം.
2014ലെ കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ മയക്കുമരുന്നുപയോഗത്തിൽ നാലു മടങ്ങു വർധനയുണ്ടായതായാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിഎസ്) വകുപ്പനുസരിച്ചു കഴിഞ്ഞ ജൂണിനു ശേഷം 3600 കേസുകളാണ് എടുത്തിട്ടുള്ളത്. നാലായിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായവരെ ബോധവത്കരിക്കാനോ പുനരധിവസിപ്പിക്കാനോ ഇപ്പോൾ കാര്യക്ഷമമായ പദ്ധതികളൊന്നുമില്ല.സ്കൂൾകുട്ടികളെപ്പോലും ലഹരിമരുന്നുകൾക്കു അടിമകളാക്കുകയാണു ചിലർ. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കേണ്ടത് അടിയന്തരാവശ്യമാണ്. മയക്കുമരുന്നുപയോഗത്തിന്റെ കേന്ദ്രമായി കൊച്ചി വളരുകയാണ്. ദേശീയതലത്തിൽ അമൃത്സർ കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നതു കൊച്ചിയാണത്രേ. നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ എല്ലാ വകുപ്പുകളും സാമൂഹ്യ സംഘടനകളും ഒന്നിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment