Pages

Friday, February 17, 2017

സ്കൂൾ വിദ്യാർത്ഥിക്ക് പ്രിൻസിപ്പാളിന്റെ ക്രൂര മർദ്ദനം.

സ്കൂൾ വിദ്യാർത്ഥിക്ക് പ്രിൻസിപ്പാളിന്റെ ക്രൂര മർദ്ദനം.
കലയപുരം മാർ ഇവാനിയോസ് സ്കൂൾ വിദ്യാർത്ഥിക്ക് പ്രിൻസിപ്പാളിന്റെ ക്രൂര മർദ്ദനം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആബേൽ ഷുകു തോമസാണ് പ്രിൻസിപ്പാളിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.അകാരണമായാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ ആറ് മുറിവുകളുണ്ട്.കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെ സ്കൂള്വിട്ട് വീട്ടിലെത്തിയപ്പോഴാണ് ആബേലിന്റെ ശരീരത്തില്അടിയേറ്റ് മുറിഞ്ഞ പാട് രക്ഷിതാക്കളുടെ ശ്രദ്ധയില്്പെട്ടത്. തുടര്ന്ന് ആശുപത്രിയില്പ്രവേശിപ്പിക്കുകയായിരുന്നു.
എന്തിനാണ് തന്നെ മര്ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്കാരണമൊന്നും ചോദിക്കേണ്ട എല്ലാം താന്കാമറയില്കാണുന്നുണ്ടെന്നായിരുന്നു പ്രിന്സിപ്പലിന്റെ മറുപടി. ആബേലിന്റെ ഇടിപ്പിന്റെ ഭാഗത്തും കാലിനുമാണ് അടിയേറ്റ് പരിക്കേറ്റത്.
കേരളാ കോൺഗ്രസ് (ബി) യുടെയും യൂത്ത് ഫ്രണ്ട് (ബി) യുടെയും കെ എസ് സി (ബി) യുടെയും നേതാക്കൾ മർദ്ദനമേറ്റ ആബേലിനെ ആശുപത്രിയിൽ സന്ദർശിക്കുകയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.സംഭവത്തില്പ്രതിഷേധിച്ച് സ്കൂളിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തിയ മാര്ച്ചിൽ സംഘർഷം. സ്കൂളിന്റെ ഓഫീസും ജനൽ ചില്ലുകളും സമരക്കാർ അടിച്ചു തകർത്തു.

Prof. John Kurakar



No comments: