Pages

Thursday, January 19, 2017

KERALA SCHOOL ARTS FESTIVAL-2017 (സംസ്ഥാന സ്കൂൾ കലോത്സവം-2017)

KERALA SCHOOL ARTS
 FESTIVAL-2017
സംസ്ഥാ സ്കൂ ലോത്സവം-2017

സംസ്ഥാന സ്കൂൾ കലോത്സവം ഉറക്കമില്ലാത്ത മൂന്നാം രാവിലേക്കു കടന്നപ്പോൾ കുതിപ്പുമായി കോഴിക്കോടിന്‍റെ കുട്ടികൾ. പോയിന്‍റ് പട്ടികയിൽ 384 പോയിന്‍റുമായി മുന്നേറുന്ന കോഴി ക്കോടിനെ തളയ്ക്കാൻ 382 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 379 പോയിന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും 375 പോയിന്‍റ് നേടി മലപ്പുറം നാലാം സ്ഥാനത്തുമാണ്. പൊരിയുന്ന വെയിലിനെ വകവയ്ക്കാതെ കാണികൾ കണ്ണൂരിലെ 'പുഴ'കളെ കടലായി മാറ്റി. കാണികൾ വേലിയേറ്റം തീർത്തതോടെ നഗരം അക്ഷരാർഥത്തിൽ വിർപ്പുമുട്ടി. കുട്ടികളുടെ നാടകവേദിയിൽ മിന്നിമറഞ്ഞ നൊമ്പരങ്ങളും പ്രതിഷേധങ്ങളും കഥാപ്രസംഗത്തിലെ വാക്ചാരുതയും ഹാസ്യാനുകരണത്തിന്‍റെ മാറ്റൊലിയും കണ്ണൂരിന്‍റെ കലാസ്നേഹികൾ ആർപ്പുവിളികളോടെയാണു നെഞ്ചേറ്റിയത്. കമനീയ കാഴ്ചകളിൽ സമൃദ്ധമായ കലോത്‌സവ വേദികളിൽ പരാതികൾക്കും പരിഭവങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. വേദിയെ ചൊല്ലിയുണ്ടായ പരാതിയെ തുടർന്നു പൂരക്കളിയുടെ വേദി തന്നെ സംഘാടകർക്കു മാറ്റേണ്ടി വന്നു.
കണ്ണൂർ: നൃത്തവും നാദവും നിറഞ്ഞൊഴുകിയ കണ്ണൂരിലെ 'പുഴ'കളിൽ കാണികൾ ഓളം തീർത്തപ്പോൾ വേദികളിൽ ആഞ്ഞടിച്ച പാലക്കാടിനെ കടത്തിവെട്ടി കോഴിക്കോടൻ മുന്നേറ്റം. വിരൽത്തുമ്പിലും മിഴിക്കോണിലും നൃത്തദേവതയെ ആവാഹിച്ചെത്തിയ നർത്തകിമാർ അരങ്ങിൽ ആടിത്തിമിർത്തപ്പോൾ കണ്ണൂരിന് ഉറക്കമില്ലാത്ത മൂന്നാം രാവ്. 382 പോയിന്‍റുമായി മുന്നിട്ടുനിന്ന പാലക്കാടിനെ പിന്തള്ളി 384 പോയിന്‍റുമായി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തേക്കു കരകയറി. 379 പോയിന്‍റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും 375 പോയിന്‍റ് നേ‌ടി മലപ്പുറം നാലാം സ്ഥാനത്തുമാണ്. സ്വരസ്ഥാനങ്ങളുടെ ശൃംഗങ്ങളിലൂടെ, ആലാപനത്തിന്‍റെ കയറ്റിറക്കങ്ങളിലൂടെ പുഴയുടെ പേരിട്ട വേദികൾ മൂന്നാം ദിനത്തിലും കലയുടെ കളിയരങ്ങായി മാറി. ലാവണ്യം വിരിയുന്ന മുദ്രകളും തനതുകലകളുടെ ചടുല സൗന്ദര്യവും കണ്ണൂരിന്‍റെ കലാമനസുകളെ നിളയിലേക്കും ചന്ദ്രഗിരിയിലേക്കും കബനിയിലേക്കും ആവാഹിച്ചു.

പാലക്കാടിന്‍റെ മുന്നേറ്റം കണ്ട മൂന്നാംദിനത്തിൽ കലോത്‌സവവേദികൾ നിറഞ്ഞൊഴുകി. പൊരിയുന്ന ഉച്ചവെയിലിനെ പോലും വകവയ്ക്കാതെ കാണികൾ കണ്ണൂരിലെ 'പുഴ'കളെ കടലായി മാറ്റി. കാണികൾ വേലിയേറ്റം തീർത്തതോടെ നഗരം അക്ഷരാർഥത്തിൽ വിർപ്പുമുട്ടി. കുട്ടികളുടെ നാടകവേദിയിൽ മിന്നിമറഞ്ഞ നൊമ്പരങ്ങളും പ്രതിഷേധങ്ങളും കഥാപ്രസംഗത്തിലെ വാക്ചാരുതയും ഹാസ്യാനുകരണത്തിന്‍റെ മാറ്റൊലിയും കണ്ണൂരിന്‍റെ കലാസ്നേഹികൾ ആർപ്പുവിളികളോടെയാണു നെഞ്ചേറ്റിയത്. മോഹന നടനങ്ങളും നാദവിസ്മയങ്ങളും വേദികളെ പുളകം കൊള്ളിച്ചപ്പോൾ ആസ്വാദകർ അതു ഹൃദയത്തിലേക്ക്‌ ആവാഹിച്ചു.കമനീയ കാഴ്ചകളിൽ സമൃദ്ധമായ കലോത്‌സവ വേദികളിൽ പരാതികൾക്കും പരിഭവങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. വേദിയെ ചൊല്ലിയുണ്ടായ പരാതിയെ തുടർന്നു പൂരക്കളിയുടെ വേദി തന്നെ സംഘാടകർക്കു മാറ്റേണ്ടി വന്നു. ശബ്ദസംവിധാനം നിലച്ചതിനെ ചൊല്ലിയും പരാതിയും തർക്കവുമുണ്ടായി. മത്‌സരം വൈകിത്തുടങ്ങു ന്നതും രാത്രി വൈകിയും മത്‌സരങ്ങൾ നീളുന്നതും മത്സരാർഥികളെ തീർത്തും ദുരിതത്തിലാഴ്ത്തി. വേഷപ്പകർച്ചകളുമായി മണിക്കൂറുകളോളമാണ് വിദ്യാർഥികൾക്ക് ഊഴം കാത്തുനില്ക്കേണ്ടി വരുന്നത്.

അജിയുടെ ഭാര്യ സുഷമ, മകൾ അഭിരാമി, അമ്മ സരോജിനി എന്നിവരും കുടുംബസമേതം മത്സരം കാണാനെത്തിയിരുന്നു. അതാണ് പതിവും. കലയെ അതിരറ്റുസ്നേഹിക്കുന്ന ഈ പട്ടികജാതി കുടുംബത്തിന്‍റെ വിശേഷങ്ങൾ അധികമാർക്കുമറിയില്ല. ഒപ്പം ആരേയും വിസ്മയിപ്പിക്കുന്നതുമാണ്. പാറമടയിൽ കരിങ്കല്ല് ചുമക്കുന്ന തൊഴിലാളിയായ അജി കുട്ടിക്കാലത്ത് നർത്തകനായിരുന്നു. അമ്മ സരോജിനി നൃത്താധ്യാപികയായിരുന്നു. പക്ഷേ, ജീവിത പ്രാരാബ്ധങ്ങൾ ഇവർക്കെന്നും വിലങ്ങുതടിയായപ്പോൾ അജി പാറമട തൊഴിലാളിയായി. വർഷങ്ങൾക്ക്മുന്പ് കരിങ്കല്ല് വീണ് അജിയുടെ രണ്ടുവിരലുകളും തുന്നിച്ചേർക്കാനാവാത്തവിധം പാതി അറ്റുപോയി. മൂത്തമകൻ വിഷ്ണു മൃദംഗത്തിലാണ് നിപുണൻ. കലോത്സവ വിജയി എന്നതിനപ്പുറം ആസാമിൽ നടന്ന മ്യൂസിക സിംഫണിയിലൂടെ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി. ഇളയമകൾ അഭിരാമി കേരള കലാമണ്ഡലത്തിൽ പത്താംക്ലാസ് നൃത്തവിദ്യാർഥിനിയാണ്. ജിഷ്ണു വയലിനിലും വിജയങ്ങൾ ഈണംമീട്ടുന്നു. കഠിനാധ്വാനവും വാഹനാപകടവും അജിയെ തളർത്തിയപ്പോൾ വിഷ്ണു കുടുംബത്തിന്‍റെ ചുമതലയേറ്റെടുത്തു. മൃദംഗംവിട്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാരനായി. കലോത്സവത്തിൽ പങ്കെടുക്കാനുള്ള സഹായംപോലും സ്കൂളിൽനിന്നും ലഭിക്കാതെ ജിഷ്ണു മത്സരിക്കാനെത്തിയത് കുടുംബം കടംവാങ്ങിയ തുക കൊണ്ടാണ്.

പൊട്ടലുള്ള കാലുമായി മാർഗംകളിയിൽ പങ്കെടുത്തു ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തതിന്‍റെ സന്തോഷത്തിലാണു വയനാട് ബത്തേരി അസംപ്ഷൻ ഹൈസ്കുളിലെ ഐന വർഗീസ്. ഐന വലതു കാലിൽ പൊട്ടലുള്ളതിന്‍റെ പേരിൽ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നെങ്കിൽ അസംപ്ഷൻ സ്കൂളിനു ഹൈസ്കുൾ വിഭാഗം മാർഗംകളിയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. കൂട്ടുകാരികളുടെ വിഷമം മനസിലാക്കിയ ഐന മത്സരിക്കാമെന്നു അധ്യാപകരെയും മറ്റു വിദ്യാർഥിനികളെയും അറിയിക്കുകയായിരുന്നു. കാരണം വയനാടിന്‍റെ റവന്യു ജില്ലാ കലോത്സവം കഴിഞ്ഞ പത്തിനായിരുന്നു അരങ്ങേറിയത്. ഇതിനു കുറച്ചു ദിവസം മുമ്പായിരുന്നു ഐനയുടെ കാലിൽ ബെഞ്ചു മറിഞ്ഞു വീണു പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പാദത്തിലെ അസ്ഥിയ്ക്കു രണ്ടു സ്ഥലത്ത് പൊട്ടലുണ്ടെന്നു മനസിലായത്. ഇതോടെയാണു സ്കൂളിലെ മാർഗംകളി ടീമിനു മുഴുവൻ നിരാശയായത്. എന്നാൽ താൻ പരിക്കു പറ്റിയ കാലുമായി മത്സരിച്ചു വിജയിക്കുമെന്ന ഐനയുടെ ദൃഢനിശ്ചയത്തിനും മറ്റു കുട്ടുകാരികളുടെ പ്രോത്സാഹനത്തിനും സമർപ്പണത്തിനും മുന്നിൽ തോൽവി പരാജയപ്പെട്ടു മടങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു വിദ്യാർഥിനിയെ ചുവടുകൾ പഠിപ്പിച്ചു സ്റ്റേജിൽ കയറ്റുക അസാധ്യമായതിനാലാണു ഐന വേദനിക്കുന്ന കാലുമായി മത്സരിക്കാൻ തയാറായത്.

ഡോക്ടറുടെ നിർദേശപ്രകാരം പ്ലാസ്റ്റർ അഴിച്ചുമാറ്റി ബാന്ന്‍റേജ് ചുറ്റി വേദനസംഹാരിയും കഴിച്ചാണു ഐന മാർഗംകളിയിൽ പങ്കെടുത്തത്. മത്സരംകഴിഞ്ഞയുടൻ ഐനയെ മാതാപിതാക്കൾ തിരികെ ആശുപത്രിയിൽ എത്തിച്ചു എക്സറേ എടുത്തശേഷം വീണ്ടും കാലിൽ പ്ലാസ്റ്ററിടുകയും ചെയ്യും. ആഷ്ന മെർലിൻ, ഗൗരിശ്രീ ദിലീപ്, എം.എസ്. അനാമിക, മീനാക്ഷി സാജു, നിഷനാഥ് എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ രണ്ടു വർഷമായി വയനാട് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിനു മാർഗംകളിൽ എഗ്രേഡ് ലഭിക്കുന്നുണ്ട്.


സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ മുഴുവൻ സൃഷ്ടികളും ഇതാദ്യമായി പൊതുസമൂഹത്തിന് ലഭ്യമാക്കാൻ ഐടി@സ്കൂൾ സംവിധാനമൊരുക്കി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐടി@സ്കൂൾ നടപ്പാക്കിയ സ്കൂൾ വിക്കി (schoolwiki.in) വഴിയാണ് കലോത്സവ രചനാമത്സരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. കലോത്സവത്തിന്‍റെ മൂന്നാംദിവസം മുഴത്തടം യുപി സ്കൂളിലെ കല്ലായി വേദിയിൽ ഗിത്താർ മത്സരം ആരംഭിക്കാനിരിക്കെ സംഘർഷം. വിധികർത്താക്കളിൽ രണ്ടുപേർക്ക് ഗിത്താറിൽ പ്രാവിണ്യമില്ലെന്നായിരുന്നു മത്സരാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം. വിധികർത്താക്കൾ സമർപ്പിച്ച ബയോഡാറ്റയിൽ ഗിത്താറിലെ പ്രാവിണ്യം സൂചിപ്പിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവർ ബഹളം വച്ചത്.

Prof. John Kurakar

No comments: