Pages

Saturday, January 28, 2017

നമുക്ക്ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .

നമുക്ക്ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .
ഭാരതം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായിട്ട് 67 വർഷം പിന്നിട്ടുകഴിഞ്ഞു . അറുനൂറിലധികം വരുന്ന നാട്ടുരാജ്യങ്ങളെ ഒരു ചരടിൽ കോർത്ത്, സംസ്കാരത്തിന്‍റെ വൈജാത്യങ്ങളെയും വൈവിധ്യത്തിന്‍റെ സങ്കീർണതകളെയും അംഗീകരിച്ച് ജനങ്ങളെ  ഒരുമയോടെ ഉറപ്പിച്ചുനിർത്തി പ്രതിസന്ധികളെയും വെല്ലുവിളികളെയും ആ ഐക്യത്തിലൂടെ തരണംചെയ്താണു രാജ്യം മുന്നോട്ടു പോകുന്നത് .റിപ്പബ്ലിക് എന്നാൽ ജനക്ഷേമരാഷ്‌ട്രം എന്നാണർഥം. ഒരു റിപ്പബ്ലിക്കിൽ ജനങ്ങൾക്കാണു പരമാധികാരം. വ്യക്തമായി നിർവചിക്കപ്പെട്ട ഭരണഘടനയാണ് അതിന്‍റെ അച്ചാണി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതി ഇന്ത്യക്കുണ്ട്.. എല്ലാ പൗരന്മാർക്കും വിശ്വാസസംഹിതകൾക്കും നിയമത്തിനു മുന്നിൽ തുല്യത നൽകിക്കൊണ്ടും എല്ലാ സംസ്കാരങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുമാണു രാജ്യം മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്.
 സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പാതയാണു രാജ്യം എക്കാലവും പിന്തുടർന്നു പോന്നതും. പോരായ്മകളിൽ പലതും പരിഹരിച്ചുകൊണ്ടും പല പരിമിതികളെയും മറികടന്നുകൊണ്ടും രാജ്യം സാന്പത്തികരംഗത്തു വലിയ കുതിപ്പു നടത്തി. ദാരിദ്ര്യവും നിരക്ഷരതയും ഒരു പരിധിവരെയെങ്കിലും ലഘൂകരിച്ചു. വിദ്യാഭ്യാസാവകാശ നിയമവും വിവരാവകാശനിയമവുമൊക്കെ പൗരാവകാശങ്ങൾക്കു പുതിയ മാനം നൽകി. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലും രാജ്യം കുതിച്ചുചാട്ടം നടത്തി. ബഹിരാകാശ ഗവേഷണത്തിലും ഉപഗ്രഹവിക്ഷേപണത്തിലും ഇന്നു ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ഈ മുന്നേറ്റം ഇനിയും നാം തുടരണം. അതിനു കൂടുതൽ പരിശ്രമം  വേണ്ടിവരും.ധാർമികമൂല്യങ്ങളും എല്ലാ മതവിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം. സഹിഷ്ണുതയാണു രാജ്യത്തെ ഏകോപിപ്പിച്ചുനിർത്തുന്ന പ്രധാന ഘടകം.
വൈവിധ്യങ്ങളാൽ സങ്കീർണമായ ഒരു സമൂഹത്തിൽ അസഹിഷ്ണുത 
പരന്നാൽ അതു സർവനാശത്തിനു വഴിതെളിക്കും. പുറത്തുനിന്നുള്ള ഭീകരതയേക്കാൾ ഭയാനകമാകും ആഭ്യന്തരമായ ഇത്തരം വെല്ലുവിളികൾ. രാജ്യസ്നേഹം എന്നത് ആരുടെയും കുത്തകയല്ല. അത് എല്ലാ പൗരന്മാരുടെ ഉള്ളിൽ വളർന്നു ബലപ്പെട്ടിട്ടുള്ളതാണ്. സമഭാവനയുടെയും സഹിഷ്ണുതയുടെയും എക്കാലത്തെയും മാതൃകയായ രാഷ്‌ട്രപിതാവിനെ തമസ്കരിക്കാൻ നടത്തുന്ന നീക്കങ്ങൾ ഗുരുനിന്ദയാണ്, ഭോഷത്തമാണ്, അപകടകരവുമാണ്. ദേശസ്നേഹത്തിന്‍റെ കുത്തക ഏറ്റെടുത്ത് ആരെയെങ്കിലും ദേശവിരുദ്ധരായി ചിത്രീകരിക്കാൻ ആർക്കും അവകാശമില്ല. രാജ്യം എല്ലാ പൗരന്മാർക്കും നൽകിയിരിക്കുന്ന 
തുല്യാവകാശം വിലപ്പെട്ടതാണ്. അതു സംരക്ഷിക്കപ്പെടുകതന്നെ വേണം. രാജ്യത്തിൻറെ നന്മയിൽ അധിഷ്‌ഠിത മായിരിക്കണം നമ്മുടെ ഓരോ ചിന്തയും  പ്രവർത്തികളും . നമുക്ക്  ഒരുമയോടെ ജീവിക്കാം പ്രവർത്തിക്കാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: