നോട്ട് നിരോധം: ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചതായി ജെയ്റ്റ്ലി പറയുന്നു പക്ഷെ ട്രഷറികളിൽ പണമില്ല പെൻഷൻകാർ ദുരിതത്തിൽ
നോട്ട് അസാധുവാക്കല്‍
നടപടിയെത്തുടര്‍ന്നുണ്ടായ
ബുദ്ധിമുട്ടുകളെല്ലാം
പരിഹരിച്ചതായി
കേന്ദ്ര
ധനമന്ത്രി
അരുണ്‍
ജെയ്റ്റ്ലി.
തൻറെ
ഫേസ്ബുക്ക്
പേജിലൂടെഅറിയിക്കുന്നു
. പക്ഷെ
ട്രഷറികളിൽ പണമില്ല പെൻഷൻകാർ
ദുരിതത്തിലാണ്
. തങ്ങളുടെ
പെൻഷൻ
തുക
ലഭിക്കാൻ കുറഞ്ഞത് മൂന്നു ദിവസമെങ്കിലും
ട്രഷറികളിൽ കാത്തുകിടക്കണം .അൻപതു
ദിവസം
കഴിഞ്ഞപ്പോൾ ദുരിതവും കൂടി .
നോട്ട് നിരോധത്താൽ
സാമ്പത്തിക
മേഖലയില്‍
പുത്തനുണര്‍വു
കൈവന്നു.
കള്ളപ്പണത്തിനും
സമ്പദ്വ്യവസ്ഥയുടെ
ശത്രുക്കളെ
നേരിടാനുമായാണ്
സർക്കാർ
മുന്നോട്ടുപോകുന്നത്.
നോട്ട്
നിരോധത്തിൽ
ചെയ്തതെല്ലാം
ഫലം
കണ്ടു.
പ്രധാനമന്ത്രിയായത്
മുതൽ
മോദി
രാജ്യാന്തര
തലത്തിൽ
കള്ളപ്പണത്തിനെതിരായ
പിന്തുണ
നേടിയിരുന്നു.
യു.എസ്,
സ്വിറ്റ്സർലാൻഡ്,
മൗറീഷ്യസ്,
സൈപ്രസ്,
സിംഗപ്പൂർ
തുടങ്ങിയ
രാജ്യങ്ങളുമായി
ഇക്കാര്യത്തിൽ
കരാറുണ്ടാക്കി.
1000, 500 നോട്ടുകളുടെ പിൻവലിക്കലും പുതിയ
നോട്ടുകൾ
കൊണ്ടുവന്നതും
സമ്പദ്വ്യവസ്ഥക്ക്
ഗുണകരമാകുമെന്ന്
അദ്ദേഹം
പറയുന്നു
.
ജീവിതത്തിന്റെ
സായംകാലത്തു
പെൻഷനുവേണ്ടി
ട്രഷറിയിൽ
ക്യൂ
നിന്നു
വിഷമിക്കുന്നവരുടെ
ദയനീയത വർദ്ധിച്ചിരിക്കുകയാണ് .ശമ്പളദിനങ്ങളിലും
പെൻഷൻ
വിതരണ
ദിവസങ്ങളിലും
കേരളത്തിലെ
മിക്ക
ട്രഷറികളിലും
കുറേക്കാലമായി
വലിയ
തിക്കും
തിരക്കുമാണ്.
ഓഫീസ്
തുറക്കുന്നതിനു
മുമ്പുതന്നെ
എത്തുന്ന
പെൻഷൻകാർ 2 മണിവരെ കാത്തുനിന്നിട്ട് പണം
തീർന്നുപോയി
എന്നറിഞ്ഞു
മടങ്ങുന്നു
. അടുത്തദിവസവും
സ്ഥിതിതന്നെ
.. ജീവിതസായാഹ്നത്തിൽ
മരുന്നിനും
മറ്റ്
അത്യാവശ്യ
ചെലവുകൾക്കും
പെൻഷനെ
മാത്രം
ആശ്രയിക്കുന്നവരുടെ
പ്രശ്നം
സർക്കാർ
കാണുന്നില്ല
.
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment