കേരളത്തിലെ നൂറിലേറെ
പാലങ്ങൾക്കു ബലക്ഷയം
സംസ്ഥാനത്തെ
നൂറിലേറെ പാലങ്ങൾക്കു
ബലക്ഷയമുണ്ടെന്നാണു
പ്രാഥമിക വിലയിരുത്തലെന്നും
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ പാലങ്ങളുടെയും ഉറപ്പു
പരിശോധിച്ച്
ഒരു മാസത്തിനകം
റിപ്പോർട്ട് നൽകാൻ
നിർദേശം നൽകിയതായും പൊതുമരാമത്തു മന്ത്രി
ജി. സുധാകരൻ.ഏനാത്ത്
പാലത്തിന്റെ
ബലക്ഷയവുമായി
ബന്ധപ്പെട്ട ഉന്നതതല
യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
പാലങ്ങളുടെ
ബലക്ഷയം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ
അടുത്ത
ബജറ്റ്
മുതൽ
പാലങ്ങളുടെ
അറ്റകുറ്റപ്പണികൾക്കായി 500 കോടി രൂപയെങ്കിലും മാറ്റിവയ്ക്കണമെന്നു ധനവകുപ്പിനോട്
ആവശ്യപ്പെടും. പാലങ്ങളുടെ
അറ്റകുറ്റപ്പണികൾക്കു സ്ഥിരം
സംവിധാനത്തിനു രൂപം നൽകും.
ഏനാത്ത് പാലത്തിൽ ഐഐടി
മുൻ പ്രഫസർ ഡോ.അരവിന്ദന്റെ
നേതൃത്വത്തിൽ നടത്തിയ പരിശോധനാ
റിപ്പോർട്ട് പ്രകാരം അറ്റകുറ്റപ്പണി നടത്തി
ബലപ്പെടുത്തും.
പാലം ബലപ്പെടുത്താൻ ആറു മാസമെങ്കിലും എടുക്കുമെന്നാണു കരുതുന്നത്. മുങ്ങൽ വിദഗ്ധർ പാലത്തിന്റെ
അടിത്തട്ടിന്റെ
ചിത്രമെടുത്തു.
പാലത്തിന്റെ
അടിഭാഗത്തു
കാര്യമായ ബലക്ഷയം ഉണ്ടെന്നാണു
പഠനത്തിൽ കാണുന്നത്. ഈ
ഭാഗത്തെ
കോണ്ക്രീറ്റ് ഇളകിയതിനെ
തുടർന്നു തൂണുകൾക്കു ബലക്ഷയമുണ്ടായി.അനിയന്ത്രിതമായ മണലെടുപ്പാണു പാലത്തിന്റെ
ബലക്കുറവിനു കാരണം.
അഞ്ചു മീറ്ററോളം
ഉയരത്തിൽ മണൽ
അടിത്തട്ടിൽ നിന്ന് എടുത്തതായാണു വ്യക്തമായത്. അടിത്തറ തകരുന്നതിന്
ഇത് കാരണമായി.
ഇരട്ടക്കിണറുകൾക്കു മുകളിൽ
വെൽകാപ് ചെയ്തും മറ്റുമാണ്
നിലവിലുള്ള
പാലം നിർമിച്ചിരിക്കുന്നത്. അടിത്തറക്കിണറുകൾക്ക് പകരം പൈലുകൾ സ്ഥാപിക്കുകയാണ് അറ്റകുറ്റപ്പണിയുടെ ആദ്യ ഘട്ടം. ഓരോ
പിയറിനും നാലു പൈലു വീതം നിർമിക്കും. തുടർന്നു
നിലവിലുള്ള
പിയറുകൾ
പൊളിക്കും.
പൈലുകൾക്ക്
മീതെ പൈൽ ക്യാപ്പും അതിന് മീതെ പുതിയ
പിയറുകളും
പിയർ
ക്യാപ്പും നിർമിക്കും.
അതിന്
മുകളിൽ പുതിയ
ബെയറിംഗുകൾ വച്ച് അതിന് മുകളിൽ നിലവിലുള്ള
ഡെക്ക് സ്ലാബ് നിലനിർത്തും.
ഡെക്ക് സ്ലാബിന്
കുഴപ്പമില്ലാത്തതിനാൽ അവ സ്റ്റീൽ ട്രസ്സുകൾ
നിർമിച്ച് ജാക്കികൾ
ഉപയോഗിച്ച്
ഇതിലേക്കു മാറ്റും.
പണി പൂർത്തീകരിച്ച ശേഷം ഡെക്ക് സ്ലാബുകൾ
പുതിയ
പിയറിലേക്ക്
മാറ്റും.
ഡോ.അരവിന്ദന്റെ
നിർദേശങ്ങൾ വിദഗ്ധർ അടങ്ങുന്ന ഉന്നതതല യോഗം അംഗീകരിച്ചു.
തുടർന്നു രൂപരേഖ
തയാറാക്കും. കെസ്ടിപിയിൽ നിലവിലുള്ള
പദ്ധതിയിൽ
ഇതുൾപ്പെടുത്തും.
അറ്റുകറ്റപ്പണിയും പദ്ധതിയിൽപ്പെടുന്നതിനാൽ നിയമവശം
നോക്കി നിലവിലുള്ള
കരാറുകാരനു തന്നെ നിർമാണ
ചുമതല നൽകും.
ടെൻഡർ ഒഴിവാക്കി സമയം ലാഭിക്കാമെന്നു
കരുതുന്നുന്നതായും മന്ത്രി പറഞ്ഞു.
ഏനാത്ത് പാലം
മുമ്പു നിർമിച്ചപ്പോൾ
തന്നെ അപാകത ഉണ്ടായിരുന്നുവെന്ന
പരാതി
പല ഭാഗത്തുനിന്ന്
ഉയർന്നിരുന്നു.
ഇതു സംബന്ധിച്ചു പൊതുമരാമത്ത്
വകുപ്പിന്റെ
ആഭ്യന്തര വിജിലൻസ്
അന്വേഷിക്കും. ആവശ്യമെങ്കിൽ വിജിലൻസ്
ഡിപ്പാർട്ടുമെന്റിനോട് അന്വേഷിക്കാൻ പറയും.
പുതിയ
പാലങ്ങൾ നിർമിക്കുമ്പോൾ
മുകൾത്തട്ട് പല ഭാഗങ്ങളായി
തിരിക്കില്ല. വാഹനം കടന്നു
പോകുമ്പോഴുള്ള
ചാട്ടം ഇതുവഴി ഒഴിവാക്കാനാകും.തിരുവനന്തപുരം
ലൈറ്റ് മെട്രോയുടെ
പ്രാഥമിക ചുമതല ഡിഎം ആർസിക്കു തന്നെയാണ്.
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു
പൂർണ
ചുമതലയും
ഡിഎംആർസിക്കു തന്നെ
നൽകും.
കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ ടെൻഡർ വിളിക്കാൻ കഴിയുകയുള്ളുവെന്നും
മന്ത്രി പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment