കറൻസിക്ഷാമം
പെൻഷൻകാരുടെ ദുരിതം വർദ്ധിപ്പിച്ചു
പെൻഷനുവേണ്ടി
ട്രഷറിയിൽ
ക്യൂ നിന്ന് പണം
കിട്ടാതെ മടങ്ങി പോകുന്നവരുടെ ദയനീയ
മുഖങ്ങൾ
അടുത്തകാലത്ത് ഒരു
സാധാരണ സംഭവമാണ് .കറൻസി
ക്ഷാമമാണ് അവരുടെ ദയനീയത വർധിപ്പിച്ചിരിക്കുന്നത്.
ശമ്പളദിനങ്ങളിലും പെൻഷൻ വിതരണ ദിവസങ്ങളിലും കേരളത്തിലെ മിക്ക ട്രഷറികളിലും കുറേക്കാലമായി വലിയ
തിക്കും തിരക്കുമാണ്.
ഓഫീസ്
തുറക്കുന്നതിനു മുമ്പുതന്നെ
എത്തുന്ന
പെൻഷൻകാർക്കു
സൗകര്യമായൊന്ന് ഇരിക്കാനുള്ള
ഇടംപോലും പലേടത്തും ഇല്ല.
പലരും
പ്രായാധിക്യത്തിന്റെ
അവശതകൾ ഉള്ളവരായതിനാൽ ഏറെ സമയം
നിൽക്കാനും സാധിക്കില്ല. ഒരിക്കൽ
തങ്ങൾ
ചെയ്തിരുന്ന ജോലിക്കു
പ്രതിഫലമായി ഇപ്പോൾ ലഭിക്കുന്ന പെൻഷൻ ഒരു ഒൗദാര്യമല്ലെന്നും അതു
തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും
പെൻഷൻകാർ കരുതുന്നു.
എന്നാൽ, സർക്കാരാകട്ടെ, ഒരു
ഒൗദാര്യമെന്ന
മട്ടിലാണു പെൻഷനെ കാണുന്നത് .സർക്കാർ അക്കൗണ്ടിലേക്കുള്ളതും
സർക്കാരിൽനിന്നുള്ളതുമായ
പണമിടപാടുകളാണു
പ്രധാനമായും
ട്രഷറികളിൽ നടക്കുന്നത്.ട്രഷറികളുടെ
പ്രധാന
പ്രവർത്തനം
ശമ്പളവും
പെൻഷനും വിതരണം ചെയ്യുക എന്നുള്ളതാണു്
. കാലത്തിനനുസരിച്ചുള്ള പരിഷ്കാരം ട്രഷറി
സംവിധാനത്തിൽ ഉണ്ടായിട്ടില്ല.
ട്രഷറിയിൽനിന്നു
പണം കിട്ടാനുള്ള
ആളുകളുടെ
കാത്തിരിപ്പും പണം
കിട്ടാനുള്ള താമസവും പഴയകാല
ബാങ്കുകളെ ഓർമിപ്പിക്കുന്നു. ഇന്ന്
ബാങ്കുകൾ കാലഘട്ടത്തിനനുസരിച്ചു
മാറിബാങ്കുകളിൽ പണമെടുക്കാനും കൊടുക്കാനും ടോക്കണ്
വാങ്ങി ഏറെനേരം കാത്തിരിക്കേണ്ട ആവശ്യം
ഇന്നില്ല .
ബാങ്കിംഗ് മേഖലയിൽ
വന്ന മാറ്റത്തിനനുസരിച്ചുള്ള സംവിധാനങ്ങൾ ട്രഷറികളിൽ
ഏർപ്പെടുത്താൻ സർക്കാരിനു
കഴിഞ്ഞിട്ടില്ല . കോർ
ബാങ്കിംഗ്
സംവിധാനം ട്രഷറികളിലും നടപ്പാക്കിയിട്ടുണ്ടെ ന്നതു
നല്ല കാര്യമാണ്. ഇതര
ട്രഷറികളിൽനിന്നും പണം
എടുക്കാനുള്ള
സൗകര്യം
ഇതിലൂടെ ലഭ്യമാകും. ട്രഷറികൾക്കും
എടിഎമ്മുകൾ
വ്യാപകമാക്കിയാൽ
വളരെ
വേഗത്തിൽ കാര്യങ്ങൾ നീക്കാനാവും.
ട്രഷറി
ചെക്കുകൾ ബാങ്കുകൾ
വഴി മാറാൻ കഴിയണം
. ഇന്ന് അതിനു കഴിയില്ല . പെൻഷൻ തുക
ഒരുമിച്ച് എടുക്കാൻ പോലും കഴിയുന്നില്ല
. ട്രഷറികൾക്ക് ആവശ്യമുള്ളത്ര കറൻസി നൽകാൻ റിസർവ് ബാങ്കിനു സാധിക്കുന്നില്ല.
ജീവിതസായാഹ്നത്തിൽ മരുന്നിനും മറ്റ് അത്യാവശ്യ
ചെലവുകൾക്കും പെൻഷനെ
മാത്രം ആശ്രയിക്കുന്നവരാണ് ബഹുഭൂരിപക്ഷവും .പെൻഷൻകാരുടെ കാര്യത്തിൽ
സർക്കാർ കൂടുതൽ കരുതലോടെ
കാര്യങ്ങൾ കൈകാര്യം ചെയ്യണം. ജീവിതത്തിന്റെ
സുവർണ കാലഘട്ടം സർക്കാർ സേവനത്തിനായി
നീക്കിവച്ച പെൻഷൻകാരോട്
കരുണ കാണിക്കണം ട്രഷറികളിൽ ന്യായമായ സൗകര്യങ്ങൾ
സജ്ജമാക്കണം. മണിക്കൂറുകൾ കാത്തിരിക്കുന്ന പെൻഷൻകാർക്കു വേണ്ടി
ട്രഷറികളിൽ ഒരു
ശുചിമുറിപോലുമില്ല . സ്ഥിതി പലയിടത്തും പരമദയനീയം തന്നെ
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment