വർഗ്ഗീയത വളർത്തി നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണം
രാജ്യത്ത് വര്‍ഗീയത വളര്‍ത്തി നേട്ടം
കൊയ്യാന്‍
ശ്രമിക്കുന്നവരെ ഭാരത
ജനത തിരിച്ചറിയണം .രാജ്യത്തിന്റെ
മതേതര സ്വഭാവത്തിനു
കളങ്കം വരുത്താൻ ചില രാഷ്ട്രീയ നേതാക്കള്‍.ഇറങ്ങി
തിരിച്ചിരിക്കുകയാണ് .ഇത് സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങള്‍
ഉണ്ടാക്കിയെന്നു
വരാം.. ഏതെങ്കിലുമൊരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍
വേണ്ടിയോ
രാഷ്ട്രീയ നേട്ടത്തിനു
വേണ്ടിയോ ചെയ്യുന്ന പ്രവർത്തി
യാഥാർത്തിൽ സമൂഹത്തില്‍ വ്യാപക
നാശം വരുത്തിവയ്ക്കുകയാണ് .പ്രകോപനപരമായ
പ്രസ്താവനകളിലൂടെ വര്‍ഗീയതയുടെ
വിഷക്കാറ്റുയര്ത്തുന്നവരില്
പ്രമുഖനാണു
സാക്ഷി മഹാരാജ്.ജനങ്ങളുടെ
ഇടയില്‍ വിഭാഗീയത
വളര്‍ത്താനും വര്‍ഗീയതകൊണ്ടു
മുതലെടുക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവരെ
നിയന്ത്രിക്കാൻ സർക്കാരിനു കഴിയണം .
ഒരു
ജനപ്രതിനിധിയില്‍നിന്ന് വർഗ്ഗീയ പ്രസ്താവനകള്‍
ഒരിക്കലും ഉണ്ടാകാന്‍
പാടില്ലാത്തതാണ്. തന്റെ
മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും
താന്‍ പ്രതിനിധാനം
ചെയ്യുന്നുണ്ടെന്നു മറക്കുന്ന ജനപ്രതിനിധി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍
യോഗ്യനല്ല.സർക്കാരിൻറെ ഈ
മൗനം വര്‍ഗീയ ചിന്താഗതിക്കാര്‍ക്കു
പ്രോത്സാഹനമാകും.ജനാധിപത്യത്തിനും ജനക്ഷേമത്തിനും വില കല്പിക്കുന്ന
ഒരു രാജ്യത്ത്
ന്യൂനപക്ഷത്തിനു സുരക്ഷിതത്വബോധം
ലഭിക്കുക എന്നതു
വളരെ
പ്രധാനമാണ്.
അവര്‍ക്കു സുരക്ഷിതത്വബോധം
നല്കാന് ഭരണഘടന അനുശാസിക്കുകയും
ചെയ്യുന്നു.
ഉദാത്തമായ
ജനാധിപത്യബോധവും ദീര്ഘവീക്ഷണവുമുണ്ടായിരുന്നതുകൊണ്ടാണു ഭരണഘടനാ ശില്പികള്
ന്യൂനപക്ഷങ്ങള്‍ക്കു
ചില ആനുകൂല്യങ്ങളും സംരക്ഷണങ്ങളും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്.
രാജ്യത്തു സാമുദായിക സംഘര്‍ഷങ്ങളും ജാതിപ്പോരും രൂക്ഷമാകുന്നതായി
ആഭ്യന്തരമന്ത്രാലയം
പാര്‍ലമെന്റില്‍
രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ
സംഘര്‍ഷങ്ങളില്‍
ഏറ്റവും
മുന്നില്‍
നില്‍ക്കുന്നത്
ഉത്തര്‍പ്രദേശാണ്.
കഴിഞ്ഞ
രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ
മുന്നൂറിലേറെ
കേസുകളാണു
രജിസ്റ്റര്‍ ചെയ്തത്.
പിന്നോക്ക
വിഭാഗങ്ങള്‍ക്കു നേരേയുള്ള
ആക്രമണങ്ങളിലും
യുപി തന്നെയാണു
മുന്നില്‍.
ജാതിരാഷ്ട്രീയത്തെ
പരമാവധി
ഉപയോഗിച്ചു
തെരഞ്ഞെടുപ്പു
വിജയം
നേടാനുള്ള നീക്കങ്ങള്‍ യുപി പോലൊരു
സംസ്ഥാനത്ത് എത്രമാത്രം
അസ്വസ്ഥത വിതയ്ക്കുമെന്നു
പറയേണ്ടതില്ലല്ലോ.പൊതുവേ എല്ലാ മതങ്ങളും
പരസ്പരബഹുമാനം പുലര്‍ത്തുന്ന കേരള
സമൂഹത്തില്‍പോലും മതവിദ്വേഷം ജനിപ്പിക്കാന്‍ ചിലര്‍
ശ്രമം നടത്തുന്നു. ഹിന്ദു
ഐക്യവേദി അധ്യക്ഷ
കെ.പി. ശശികല ലോകം
ആദരിക്കുന്ന പാവങ്ങളുടെ അമ്മയായ മദര്‍
തെരേസയെക്കുറിച്ചു
നടത്തിയ പ്രസ്താവന
അത്തരത്തിലൊന്നായിരുന്നു.വർഗ്ഗീയ വിഷം
വിതറുന്ന മതവും ജാതിയും നോക്കാതെ
ജനം ഒറ്റപ്പെടുത്തണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment