Tuesday, April 30, 2013
POWER TARIFFS HIKED
വൈദ്യുതി നിരക്ക് കൂട്ടി
സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ്
നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയെയും
അനാഥാലയങ്ങളെയും നിരക്കുവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ധന നാളെ
മുതല്‍ പ്രാബല്യത്തില്‍ വരും. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍
പ്രഖ്യാപിച്ചത്.നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.
200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നേരിയ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. 300
യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സംവിധാനത്തില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി
എല്ലാ യൂണിറ്റിനും ഒരേ നിരക്കായിരിക്കും ഉപഭോക്താക്കള്‍ നല്‍കേണ്ടത്. വൈദ്യുതി
ബോര്‍ഡിന്റെ റവന്യൂ കമ്മിയായി 1050 കോടി രൂപയായി അംഗീകരിച്ചു. ഇതു
കണക്കിലെടുത്താണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്.
നാല്‍പത് യൂണിറ്റ് വരെ 1.50 രൂപ തന്നെയായിരിക്കും നിരക്ക്. 41- 80 യൂണിറ്റ് വരെ 2.40 രൂപ (പഴയ നിരക്ക് 2.20 രൂപ), 81-120 യൂണിറ്റ് വരെ മൂന്ന് രൂപ (പഴയ നിരക്ക് 2.90 രൂപ), , 121-150 യൂണിറ്റ് വരെ 3.80 രൂപ (പഴയ നിരക്ക് 3.60 രൂപ), , 151-200 യൂണിറ്റ് വരെ 5.30 (പഴയ നിരക്ക് 4.80 രൂപ), , 201-300 യൂണിറ്റ് വരെ 6.50 രൂപയുമാണ് (പഴയ നിരക്ക് ആറു രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി കാര്യക്ഷമത കാട്ടണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. യൂണിറ്റിന് അഞ്ചു രൂപയില്‍ കുടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൗരോര്‍ജ്ജ ഗ്രിഡിലേക്ക് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള തുക നിശ്ചയിച്ച് അപേക്ഷ തയ്യാറാക്കാന്‍ കെ.എസ്.ഇ.ബിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
നാല്‍പത് യൂണിറ്റ് വരെ 1.50 രൂപ തന്നെയായിരിക്കും നിരക്ക്. 41- 80 യൂണിറ്റ് വരെ 2.40 രൂപ (പഴയ നിരക്ക് 2.20 രൂപ), 81-120 യൂണിറ്റ് വരെ മൂന്ന് രൂപ (പഴയ നിരക്ക് 2.90 രൂപ), , 121-150 യൂണിറ്റ് വരെ 3.80 രൂപ (പഴയ നിരക്ക് 3.60 രൂപ), , 151-200 യൂണിറ്റ് വരെ 5.30 (പഴയ നിരക്ക് 4.80 രൂപ), , 201-300 യൂണിറ്റ് വരെ 6.50 രൂപയുമാണ് (പഴയ നിരക്ക് ആറു രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്കുകള്‍.പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ കെ.എസ്.ഇ.ബി കാര്യക്ഷമത കാട്ടണമെന്നും ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. യൂണിറ്റിന് അഞ്ചു രൂപയില്‍ കുടുതല്‍ നിരക്കില്‍ വൈദ്യുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ സൗരോര്‍ജ്ജ പാനല്‍ വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി സൗരോര്‍ജ്ജ ഗ്രിഡിലേക്ക് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനുള്ള തുക നിശ്ചയിച്ച് അപേക്ഷ തയ്യാറാക്കാന്‍ കെ.എസ്.ഇ.ബിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
PARLIAMENT DISRUPTED OVER COAL BLOCK ALLOCATION
PARLIAMENT DISRUPTED OVER
COAL BLOCK ALLOCATION
Both
houses of parliament were Tuesday adjourned till noon over the issue of
allocation of coal blocks.The main opposition Bharatiya Janata Party (BJP) has
been pressing for Prime Minister Manmohan Singh's resignation over the issue.When
the Lok Sabha reconvenes, Leader of Opposition Sushma Swaraj will make a brief
observation in the house, said sources.The house will then take up financial
business, including the railway appropriation bill, the demands for grants of
the various ministries and the Finance Bill 2013, as agreed upon by the BJP
Monday at an all-party meeting, called by Lok Sabha Speaker Meira Kumar to
break the ongoing logjam.
The financial business needs to be passed on a priority basis as it will facilitate the funds required to ensure the smooth running of the government, sources said.The Rajya Sabha and the Lok Sabha have seen repeated disruptions by opposition parties over the allocation of coal blocks and 2G spectrum.
The financial business needs to be passed on a priority basis as it will facilitate the funds required to ensure the smooth running of the government, sources said.The Rajya Sabha and the Lok Sabha have seen repeated disruptions by opposition parties over the allocation of coal blocks and 2G spectrum.
പ്രൊഫ്. ജോണ്‍ കുരാക്കാർ
COAL GATE CASE
കല്‍ക്കരിക്കേസ്:
കേന്ദ്രസര്‍ക്കാരിന്
സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം
റിപ്പോര്‍ട്ട് കണ്ട കാര്യം എന്തു കൊണ്ട് സര്‍ക്കാര്‍ മറച്ചുവച്ചു. ഇക്കാര്യം എന്തുകൊണ്ടാണ് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കാതിരുന്നത്. ഇത് അപൂര്‍വമായ ഒരു നടപടിയാണ്. അന്വേഷണത്തിന്റെ നടപടികളുടെ വിവരങ്ങള്‍ സി.ബി.ഐ. സര്‍ക്കാരുമായി പങ്കുവച്ചത് നടപടിക്രമങ്ങളുടെ അട്ടിമറിയാണ്. കേസിലെ അന്വേഷണ നടപടികള്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് സി.ബി.ഐ.യുടെ വെളിപ്പെടുത്തല്‍ കാണിക്കുന്നത്. ഇതു സംബന്ധിച്ച് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഏപ്രില്‍ 26ന് സമര്‍പ്പിച്ച സത്യവാങ്മൂലം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.സി.ബി.ഐ.യെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയാക്കുന്നതിനാണ് ഈ വിഷയത്തില്‍ കോടതി ഊന്നല്‍ നല്‍കുന്നത്. സി.ബി.ഐയെ രാഷ്ട്രീയ യജമാനന്മാരില്‍ നിന്ന് മോചിപ്പിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സ്വാധീനം ഒരുതരത്തിലും സി.ബി.ഐ.യ്ക്ക് മേല്‍ ഉണ്ടാകരുത്-കോടതി പറഞ്ഞു. കേസിന്റെ വിചാരണ കോടതിയില്‍ തുടരുകയാണ്.
കല്‍ക്കരിപ്പാടം അനുവദിച്ചതു സംബന്ധിച്ച അഴിമതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര നിയമമമന്ത്രി അശ്വിനികുമാറിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കല്‍ക്കരി മന്ത്രാലയത്തെയും കാണിച്ചുവെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സമര്‍പ്പിച്ച രണ്ടുപേജുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഈ വിവരം പുറത്തുവന്നതു മുതല്‍ പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കുമെതിരെ പ്രതിപക്ഷ രംഗത്തുവന്നിരുന്നു. ഇതാണ് ഇതോള്‍ കോടതിയുടെ വിമര്‍ശത്തിനും വഴിവച്ചത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
Sunday, April 28, 2013
ഭൂമി 'ഉരുകുന്നു' കരുതിയിരിക്കുക:
ഭൂമി
'ഉരുകുന്നു' കരുതിയിരിക്കുക:
ഡോ. കെ.പി. പ്രഭാകരന്‍ നായര്‍
കാലാവസ്ഥാമാറ്റംമൂലം ഉണ്ടായേക്കാവുന്ന ചില രൂക്ഷമായ പരിണതികളാണിവ. തീരപ്രദേശത്തെ ഏറെ ജനസാന്ദ്രതയുള്ള ചില നഗരങ്ങളെയടക്കം വെള്ളത്തിലാഴ്ത്തിക്കൊണ്ട് 2100 ആകുമ്പോഴേക്കും കടല്‍നിരപ്പ് ചുരുങ്ങിയത് 40 സെ.മീറ്ററെങ്കിലും ഉയരും. ചൂട് വര്‍ധിക്കുക കാരണം വിളവെടുപ്പ് കുറയും. അത് ഇപ്പോഴേ ആവശ്യമായ പോഷകാഹാരം ലഭിക്കാത്ത ദരിദ്രരുടെ അവസ്ഥ ഏറെ പരിതാപകരമാക്കുകയും ചെയ്യും. ഭക്ഷണം കൂടുതല്‍ ചെലവേറിയതാകും. കൃഷിയെയും മീന്‍പിടിത്തത്തേയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കും. കൃഷിയെ ബാധിക്കുന്നത്, ചൂട് വര്‍ധിക്കുകയാല്‍ ജലസേചനം സാധ്യമാവുന്നതും കൃഷിചെയ്യാവുന്നതുമായ ഭൂമിയുടെ അളവ് കുറച്ചുകൊണ്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ കടലിനടിയിലാവുമെന്നതാണ് മത്സ്യക്കൃഷിക്ക് വിനയായിത്തീരുക. അത്യുഷ്ണംകാരണം മരണനിരക്ക് ഉയരും. ഇത് ദരിദ്രരെയും വൃദ്ധജനങ്ങളേയും ദിവസക്കൂലിക്കാരായ കര്‍ഷകത്തൊഴിലാളികളടക്കമുള്ളവരെയുമാണ് ഏറെ ബാധിക്കുക. ഹിമാനി ഉരുകുന്നത് ഹിമാലയ-ഹിന്ദുക്കുഷ് പ്രദേശത്തെ കോടിക്കണക്കായ ആളുകള്‍ക്ക് സാരമായ ദോഷം ചെയ്യും. ദക്ഷിണേന്ത്യയിലെമ്പാടും കുന്നിന്‍ചെരിവുകളില്‍ നടക്കുന്ന കൃഷിക്കാവശ്യമായ വെള്ളം ഉരുകുന്ന ഹിമാനികളില്‍നിന്നാണ് ലഭിക്കാറ്. ഇന്ത്യയായിരിക്കും ഈ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ കഴിയുന്നവയല്ല ഹിമാലയത്തിലെ ഹിമാനികള്‍. ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ മഞ്ഞുകട്ടകള്‍ ഉരുകുക മാത്രമല്ല ചെയ്യുക, മഞ്ഞുകട്ടകള്‍ രൂപംകൊള്ളുന്നത് വൈകിക്കുകയും ചെയ്യും. ജമ്മു-കാശ്മീരില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍പ്പോലും ചൂടാണ് അനുഭവപ്പെട്ടുവരുന്നത്. ഹിമാലയത്തിലെ ഹിമപ്പരപ്പ് ഉരുകുന്നത് വെള്ളപ്പൊക്കവും ഹിമപാതവും വര്‍ധിപ്പിക്കും. അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കകം ജലവിഭവങ്ങളെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നുവേണം കരുതാന്‍.
നമ്മള്‍ ഇന്ത്യക്കാര്‍ വ്യവസായവത്കരണം സാധിക്കാതെ ദരിദ്രരായി കഴിയുകയാണെന്നും പാശ്ചാത്യരുടെ ഉയര്‍ന്ന ജീവിതനിലവാരമാണ് എല്ലാ മലിനീകരണത്തിനും ആഗോളതാപവര്‍ധനയ്ക്കും കാരണമാവുന്നതെന്നും കരുതുന്നത് ശരിയല്ല. മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്പ് നാം നമ്മുടെ ചുറ്റുപാടുകള്‍ ശരിപ്പെടുത്തണം. ഇന്ത്യയിലെ ഏറ്റവും മേല്‍ത്തട്ടില്‍ ജീവിക്കുന്ന രണ്ടുമൂന്നു ശതമാനം പേര്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ മലിനീകരണക്കാരാണ്. ഇന്ത്യ മലിനീകരണം സൃഷ്ടിക്കുന്നതില്‍ ഏറ്റവും പിറകിലാണെന്ന് ദേശീയ ശരാശരി ചൂണ്ടിക്കാണിച്ച് സമര്‍ഥിക്കാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ദേശീയ ശരാശരി, ആഗോള താപവര്‍ധനയ്ക്കിടയാക്കുന്ന യഥാര്‍ഥ മലിനീകരണത്തോതിനെ മൂടിവെയ്ക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലല്ല. പാരിസ്ഥിതിക സൗഹാര്‍ദം പുലര്‍ത്തുന്ന ജീവിതക്രമം, പാരമ്പര്യ സാംസ്‌കാരികശീലത്തിന്റെ ഭാഗമായി പുലര്‍ത്തുന്നവരെയും ദേശീയ ശരാശരിയില്‍ നിന്ന് വേറിട്ട് മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ഗ്രാമങ്ങളിലേക്കു ചെന്നാല്‍ അവിടെ രണ്ട് ശീതീകരണി ഉപയോഗിക്കുന്നവരെയും വാതകമുപയോഗിച്ച് കാറോടിക്കുന്നവരെയും കാണുകയില്ല. ദിവസത്തില്‍ 10 തവണ കുട്ടികളുടെ മല-മൂത്രത്തുണി (ഡയപ്പര്‍) ഉപേക്ഷിക്കുന്നവരും അവിടെ ഉണ്ടാവില്ല. പണ്ട് അമ്മമാര്‍ കുട്ടികളുടെ മൂത്രത്തുണി കഴുകി വീണ്ടും ഉപയോഗിക്കുകയായിരുന്നു പതിവ്. 'ആധുനിക അമ്മ'മാര്‍ എത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്? അവര്‍ ഉപേക്ഷിക്കുന്ന ഓരോ ഡയപ്പറും നിര്‍മിക്കുവാന്‍ എത്ര ഊര്‍ജം വേണ്ടിവരുന്നുണ്ടെന്ന് ആരെങ്കിലും ഓര്‍ത്തുനോക്കാറുണ്ടോ? സര്‍വോപരി, ധനികരും അതീവ സമ്പന്നരും തങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പി.സി.) മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപേക്ഷിക്കുന്ന 'ഇ- വെയ്സ്റ്റ്' എവിടെയാണ് തള്ളപ്പെടുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അത് പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് എത്രത്തോളം ആഗോള താപവര്‍ധനയ്ക്ക് കാരണമാവുന്നു എന്നതിനെക്കുറിച്ചും ആരെങ്കിലും ഗൗരവപൂര്‍വം ചിന്തിക്കുന്നുണ്ടോ? ബാംഗ്ലൂരിലെയും മറ്റും കമ്പ്യൂട്ടര്‍ മന്ദിരങ്ങളില്‍ ചെന്നുനോക്കിയാല്‍ അവിടങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അമ്പരപ്പുളവാക്കും. വൃത്തിയാക്കലും മലിനീകരണ നിരോധനവും ഏറെ ചെലവേറിയതായതിനാല്‍ രാജ്യത്തിന്റെ 'മൊത്തം സാമ്പത്തികമൂല്യം' 20 ശതമാനത്തിലേറെ കുറയുകയാണെന്ന്, നാം എട്ടു ശതമാനത്തോളം സാമ്പത്തികവളര്‍ച്ച നേടുകയാണെന്ന മിഥ്യാഭ്രമത്തില്‍ കഴിയുന്ന സാമ്പത്തിക അപഗ്രഥനക്കാര്‍ ശ്രദ്ധിക്കാതെ പോകുന്നു. പരിസ്ഥിതിയുടെ മേന്മ കൂടിച്ചേരുമ്പോഴേ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച പ്രാപിക്കുകയുള്ളൂ. നമുക്കും നമ്മുടെ നയരൂപവല്‍ക്കരണക്കാര്‍ക്കും പരിസ്ഥിതി മെച്ചപ്പെടുത്തിക്കൊണ്ട് സാമ്പത്തികവളര്‍ച്ച നേടാന്‍ കഴിയുന്നില്ല. അഥവാ അതിനുള്ള ഉപായങ്ങള്‍ പക്കലില്ല. പരമ്പരാഗതജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും മെച്ചപ്പെട്ട ജീവിതം നയിക്കുവാനും നമുക്ക് സാധിക്കണം.
പരിസ്ഥിതി സംരക്ഷണവും സാമൂഹിക സാമ്പത്തിക മെച്ചങ്ങളും തമ്മിലുള്ള അനിഷേധ്യമായ ബന്ധം അംഗീകരിക്കുക എന്നതാണ് പരമപ്രധാനം. ആഗോളതാപം ആഗോളവ്യവസ്ഥയെ 20 ശതമാനത്തോളം ശുഷ്‌കിപ്പിക്കുമെന്ന് ഇയ്യിടെ പ്രസിദ്ധീകരിച്ച നിക്കോളസ് സ്റ്റേണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കെടുതി അനുഭവിക്കുന്നവര്‍ ഇന്ത്യ അടക്കമുള്ള ലോകത്തിലെ ദരിദ്രരായിരിക്കും. ഇന്ത്യയുടെ ജി.ഡി.പി.യുടെ ഒരു ശതമാനത്തില്‍ കുറഞ്ഞ തുക മാത്രമുപയോഗിച്ച് ഇപ്പോള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുവാന്‍ കഴിയും. പിന്നെ വേണ്ടത് കാറ്റിനെയും സൗരോര്‍ജത്തെയും ബദല്‍ ഊര്‍ജസ്രോതസ്സുകളായി ഉപയോഗിക്കുകയാണ്. രാസവളങ്ങള്‍ക്കു പകരം ജൈവവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ സമയം വൈകിയിരിക്കുന്നു. ആവണക്കെണ്ണയില്‍നിന്നും മറ്റുമുള്ള ജൈവ ഇന്ധനങ്ങളും കൂടുതലായി ഉപയോഗിക്കണം. എണ്ണക്കുരുക്കളുടെ വില കര്‍ഷകര്‍ക്ക് ആകര്‍ഷകമായി നിര്‍ത്തിയാലും എണ്ണ ഉത്പാദനശാലകള്‍ തോട്ടങ്ങള്‍ക്ക് സമീപത്ത് സ്ഥാപിച്ചാലും മാത്രമേ ജൈവ ഇന്ധനം വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ. പെട്രോളിയം പോലെയുള്ള ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിച്ച് മലിനീകരണം സൃഷ്ടിക്കുന്നവര്‍ക്ക് കൂടുതല്‍ നികുതി ബാധകമാക്കേണ്ടതും ആവശ്യമാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി ഡച്ചുകാര്‍ ഈ തന്ത്രം ഉപയോഗപ്പെടുത്തിവരികയാണ്. അതിനാലാണ് അവിടെ പരിസ്ഥിതിബോധമുള്ള നോബല്‍ പുരസ്‌കാര ജേതാക്കള്‍പോലും സര്‍വകലാശാലകളിലേക്ക് സൈക്കിളില്‍ യാത്ര ചെയ്‌തെത്തുന്നത്. ഇവിടെ ബോളിവുഡ് നായകന്‍ ഗ്യാസുപയോഗിക്കുന്ന റോള്‍സ്‌റോയ്‌സില്‍ സഞ്ചരിച്ച് 'അമ്പട ഞാനേ' ഭാവിക്കുകയും ചെയ്യുന്നു.
(കാര്‍ഷികരംഗം: ചില നിരീക്ഷണങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
പ്രൊഫ്. ജോണ്‍ കുരാക്കാർ
ഭൂരിപക്ഷ സമുദായങ്ങളുടെ പരാതി ചര്‍ച്ചചെയ്യണം-
ഭൂരിപക്ഷ
സമുദായങ്ങളുടെ
പരാതി ചര്‍ച്ചചെയ്യണം-
ക്രിസോസ്റ്റം
മെത്രാപ്പൊലീത്ത
ഭൂരിപക്ഷ സമുദായങ്ങള്‍
അവഗണന അനുഭവിക്കുന്നു എന്ന എസ്.എന്‍.ഡി.പി. യുടെയും എന്‍.എസ്.എസിന്റെയും പരാതി ചര്‍ച്ച
ചെയ്യണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു.കൊട്ടാരക്കര മാര്‍ത്തോമ്മാ
ജൂബിലി മന്ദിരത്തില്‍ 2013, April, 27 ന് തന്റെ ജന്മദിനാഘോഷങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ സമൂഹം അവഗണന അനുഭവിക്കുന്നതായി തോന്നിയിട്ടില്ല. എങ്കിലും പരാതി ബന്ധപ്പെട്ടവര്‍ ചര്‍ച്ചചെയ്യണം. ശിവഗിരിയില്‍ നരേന്ദ്രമോഡി എത്തിയതിനെ ച്ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വലിയ മഴയത്ത് മരം വീണതിനെക്കുറിച്ച് എന്തു പറയാനാണെന്നായിരുന്നു മറുപടി. തന്നെ ശിവഗിരിയില്‍ കയറ്റാമെങ്കില്‍ മോഡിയെ കയറ്റുന്നതിനെന്താണ് കുഴപ്പമെന്നും തമാശയായി വലിയ മെത്രാപ്പോലീത്ത പറഞ്ഞു. നന്‍മയും തിന്‍മയും വില്‍ക്കുന്നവരാണ് മാധ്യമങ്ങള്‍. കുറച്ചുകാലത്തേക്ക് നന്‍മ മാത്രം വില്‍ക്കാന്‍ ശ്രമിക്കണമെന്നും അനാവശ്യമായ തിന്‍മകളെ കൂടുതല്‍ പ്രചരിപ്പിക്കരുതെന്നും വലിയ മെത്രാപ്പോലീത്ത പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
Subscribe to:
Posts (Atom)











